ശശികലയുടെ അറസ്റ്റിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധക്കാർ, ടീച്ചറിനെ കോടതിയിൽ ഹാജരാക്കാൻ പോലുമാകാതെ പോലീസ്.. കനത്ത ജാഗ്രത

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നതിനിടെ നാമജപ പ്രതിഷേധവുമായി ഭക്തർ പോലീസ് സ്റ്റേഷൻ കയ്യടക്കി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞാണ് പോലീസ് ടീച്ചറിനെ അറസ്റ്റ് ചെയ്തത് . 24 മണിക്കൂറിനുള്ളിൽ ടീച്ചറെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.
എന്നാൽ പുറത്തു കിടക്കാനാകാതെ പോലീസ് വിഷമിക്കുകയാണ് . അയ്യപ്പ വിശ്വാസികൾ റാന്നി പോലീസ് സ്റ്റേഷൻ പൂർണമായും വളഞ്ഞിരിക്കയാണ്. കൂടുത ഭക്തർ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
സന്നിധാനത്ത് പ്രശ്നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതൽ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തത് എന്നാണു പോലീസ് പറയുന്നത് .എന്നാൽ ഇരുമുടിക്കെട്ടുമായി വന്ന ശശികല ടീച്ചറിനെ അറസ്റ്റു ചെയ്തു എന്നതാണ് ഭക്തരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെ പ്രതിഷേധത്തിന് കാരണമായത്. ഇപ്പോളപോലീസ് സ്റ്റേഷൻ കയ്യടക്കിയിരിക്കുന്നത്തിൽ കൂടുതലും സ്ത്രീകളാണ്. ഒരു രാഷ്ട്രീയപാർട്ടിയുടെയും പിൻ ബലത്തോടെയല്ല ഈ അമ്മമാർ റാന്നി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. അവരുടെ വിശ്വാസം മാത്രമാണ് അവരുടെ ശക്തി.
ഫെമിനിസ്റ്റുകളെയും അവിശ്വാസികളെയും പോലീസ് വേഷത്തിൽ ശബരിമല സന്ദര്‍ശനം ചെയ്യാന്‍ അവസരമൊരുക്കിയ പോലീസ് വിശ്വാസിയായ അമ്പത് പിന്നിട്ട ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ശബരിമലയില്‍ രഹസ്യ അജണ്ട നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന ആരോപണവും ശക്തമാണ്.
ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹർത്താലിനെയും ശശികലടീച്ചറേയും നിശിതമായി വിമർശിച്ചു. കലാപമുണ്ടാക്കാനാണ് ശശികല ശബരിമലയിലെത്തിയത്. ശബരിമലയെ തകർക്കാൻ നോക്കുന്നത് ആരാണെന്ന് വ്യക്തമായി. ശശികലയുടെ അറസ്റ്റിൽ തെറ്റില്ല എന്നാണു അദ്ദേഹം പറയുന്നത്
പോലീസ് സ്റ്റേഷനിൽ ശശികല ടീച്ചർ നിരാഹാരം തുടരുകയാണ് . ദർശനത്തിനു ശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് ടീച്ചർ പറഞ്ഞു. എത്രയും വേഗം അവരെ സ്വതന്ത്രയാക്കി ദർശനം നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകണം എന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു .
https://www.facebook.com/Malayalivartha
























