നേതാക്കളെ ഒന്നന്നായി അറസ്റ്റ് ചെയ്തതോടെ പ്ലാൻ മാറ്റി ഹൈന്ദവ സംഘടനകൾ; യുവതികളെ കടത്തിവിടാതിരിക്കാൻ ശക്തമായ നീക്കം; പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
ശബരിമലയിലേക്ക് പുറപ്പെടാൻ ഉദ്ദേശിക്കുന്ന യുവതികളെ എന്തുവില കൊടുത്തും ശക്തമായി പ്രതിരോധിക്കാൻ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ രഹസ്യ സ്‌ക്വാഡ്. ബസ് സ്റ്റാൻഡുകളെയും റെയിൽവേ സ്റ്റേഷനുകളെയും കേന്ദ്രീകരിക്കുന്ന ഈ സ്‌ക്വാഡിനെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും എറണാകുളം, പത്തനംതിട്ട, കോട്ടയം, എരുമേലി ബസ് സ്‌റ്റാന്‍ഡുകളിലുമാണു സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ സന്ദേശം കൈമാറി യുവതികളെ വഴിയില്‍ തടയുകയാണ് പദ്ധതി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോലീസ് സുരക്ഷയില്‍ ആരെങ്കിലും മലകയറാന്‍ എത്തിയാല്‍ അതു തടയാനുള്ള വ്യക്‌തമായ പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ നിന്ന് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന സൂചനയുണ്ട്.ആയതിനാൽ വലിയ വാഹനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞദിവസം ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി പുലര്‍ച്ചെ 4.45ന് വിമാനമിറങ്ങുമെന്നുള്ള സന്ദേശങ്ങളും ഇത്തരം ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചിരുന്നു.
വിമാനത്തിന്റെ പേരും പുറപ്പെട്ട സമയവുമുള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ആദ്യം കുറച്ചുപേരാണ് തൃപ്‌തിയെ തടയാനുണ്ടായിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ ആളുകളെത്തുകയായിരുന്നു . ശബരിമലയുമായുള്ള വിവരങ്ങള്‍ ച്രചരിപ്പിക്കാനും സംഘടനകള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. സേവ് ശബരിമലയെന്നാണ് കൊച്ചിയില്‍ ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പിന്റെ പേര്.
https://www.facebook.com/Malayalivartha