ഭക്തരെ കഷ്ടപ്പെടുത്തുന്നു ... ശബരിമല വിഷയത്തിൽ ഗവർണറെ നേരിട്ട് കാണുന്നു; നിയന്ത്രണം നീക്കുന്നത് മുതൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് വരെ പരാതികൾ നീളുന്നു

ശബരിമല വിഷയത്തിൽ സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ അനുമതി തേടി ശബരിമല കര്‍മ്മസിതി. ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും കര്‍മ്മസമിതിയുടെയും ഗവര്‍ണറുടെയും കൂടിക്കാഴ്ച
കഴിഞ്ഞദിവസം ശബരിമലയിലെ നിയന്ത്രണങ്ങള്‍ മറികടന്ന് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല കര്‍മ്മസമിതി നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് .
ഇതിനുപുറമെ, പല മേഖലകളിലായി ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും കര്‍മ്മ സമിതി പറയുന്നു. കഴിഞ്ഞതവണ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത ഇടമാണ് എരുമേലി. ഇപ്പോൾ അവിടെയടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ശരിയായ നടപടിയല്ലെന്നാണ് കര്‍മ്മസമിതി ആരോപിക്കുന്നത്.
പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരെ കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.
ക്യൂവിലൂടെ തന്നെ പതിനെട്ടാം പടികടന്ന് ദര്‍ശനം നടത്തി, മാളികപ്പുറത്തും പോയി മടങ്ങണമെന്നും നിര്‍ദേശമുണ്ടായിരുന്നത്. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകള്‍ക്ക് മാത്രമാണ് സന്നിധാനത്ത് തങ്ങാന്‍ അനുമതി നല്‍കിയത്. നട അടച്ചാല്‍ ഭക്തര് സന്നിധാനം വിടണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീര്‍ത്ഥാടകര്‍ക്ക് പൊലീസ് ഇളവു നല്‍കുകയായിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് കര്‍മ്മ സമിതി രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























