എങ്ങും നിയന്ത്രണങ്ങൾ ,ശബരിമലയിൽ ഭക്തജനത്തിരക്ക് തീരെ ഇല്ല
ശബരിമലയിൽ ഭക്തജനത്തിരക്ക് തീരെ ഇല്ല. കേരളത്തിൽ നിന്ന് തീർത്ഥാടകർ ഇല്ല എന്നുതന്നെ പറയാം . ഉള്ളത് അന്യദേശ സംസ്ഥാനക്കാർ മാത്രം . സാധാരണ മണ്ഡലകാല പൂജയ്ക്ക് നട തുറക്കുമ്പോൾ മുതൽ നല്ല ഭക്തജന തിരക്ക് ഉണ്ടാകാറുണ്ട്. എവിടെ നോക്കിയാലും പോലീസുകാരും ആർ എ എഫ് കാരും കമാണ്ടോകളും മാത്രമാണ് . സന്നിധാനത്ത് പോലും ഇവരുടെ സാന്നിധ്യമാണ് കാണുന്നത് . ശരിക്കും യുദ്ധസമാനമായ അന്തരീക്ഷമാണിവിടെ .
പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നൽകി . സന്നിധാനവും പമ്പയുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കർശന പരിശോധന ഉണ്ട്. ഇരുമുടിക്കെട്ടുപോലും മെറ്റൽ ഡിറ്റക്റ്റർ വെച്ച് പരിശോധിക്കുന്നു. കർശന പരിശോധന കടന്നുവേണം നടപന്തലിലെ ക്യൂവിലേക്ക് തീര്‍ത്ഥാടകര്‍ക്ക് കടക്കാൻ. ക്യൂവിലൂടെ തന്നെ പതിനെട്ടാം പടികടന്ന് ദർശനം നടത്തി, മാളികപ്പുറത്തും പോയിമടങ്ങണം. പ്രതിഷേധത്തിനായി കൂടാൻ ഒരു തരത്തിലും അവസരമില്ല. പമ്പ മുതൽ ക്യാമറകണ്ണുകളിലൂടെ വേണം ഓരോരുത്തരും കടന്ന് പോകാൻ. ഒരു തരത്തിലുള്ള പ്രതിരോധവും അനുവദിക്കില്ലെന്ന കർശന നിലപാടിൽ പോലീസും ആർ എ എഫും കമാൻഡോകളും റോന്തു ചുറ്റുന്നു. അക്ഷരാർത്ഥത്തിൽ തോക്കിൻ മുനയിലുള്ള തീർത്ഥാടനം.
നെയ്യഭിഷേകം ചെയ്യാൻ അവസരം നൽകുന്നതിനായി സുരക്ഷാ നടപടികളിൽ ഇളവ് വരുത്തിയത് ഭക്തർക്ക് ആശ്വാസമായി. നെയ്യഭിഷേകം ടിക്കറ്റുള്ളവർക്ക് നട അടച്ച ശേഷവും സന്നിധാനത്ത് താമസിക്കാനായി പൊലീസ് പ്രത്യേക ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വലിയ നടപ്പന്തലും പതിനെട്ടാം പടിക്ക് മുന്നിലും താമസം അനുവദിക്കില്ല. അപ്പം അരവണ കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്
നിയന്ത്രണം ഭക്തരെ വലയ്ക്കുന്നു എന്ന പരാതിയുമായി ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും എന്നറിയുന്നു. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കര്‍മ സമിതിയുടെയും ഗവര്‍ണറുടെയും കൂടിക്കാഴ്ച
https://www.facebook.com/Malayalivartha