കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ പറ്റിക്കുകയാണ്. അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്.അമ്മ മരിച്ചാല്‍ ഒരു വര്‍ഷം പുലയാണ്. ആ പുല മാറാതെ ശബരിമല സന്നിധാനത്തെത്തി ശ്രീകോവിലിന് മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. ഇവര്‍ വിശ്വാസികളല്ല. ഇവര്‍ക്ക് വിശ്വാസവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.രണ്ടു വർഷം മുൻപ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയും ഇപ്പോൾപറയുന്ന വിശ്വാസത്തിനു എതിരാണ്. അന്ന് യുവതികൾക്ക് ശബരിമലയിൽ പോകുന്നതിനു തടസ്സമില്ല എന്ന നിലപാടാണ് കെ സുരേന്ദ്രൻ എടുത്തിരുന്നത്. ആര്‍ത്തവം പ്രകൃതി നിയമമാണ്. ആര്‍ത്തവത്തെ വിശുദ്ധമായി കാണണം. അതിന്റെ പേരില്‍ ശബരിമലയില്‍ പ്രവേശനം അനുവദിക്കാതിരിക്കേണ്ട കാര്യമില്ല. തിരക്ക് ഒഴിവാക്കാന്‍ മുപ്പത് ദിവസവും നട തുറക്കുന്ന കാര്യം പരിഗണിക്കണമെന്നും അന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല എന്നെല്ലാമാണ് 2016 ൽ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത് ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.നിയന്ത്രണം ലംഘിച്ച്ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിക്കവെ നിലയ്ക്കിലില്‍ വെച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ പോലീസ് ഉപദ്രവിച്ചു എന്ന് സുരേന്ദ്രൻ പരാതിപ്പെട്ടിരുന്നു. എന്നാൽ വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്, പോലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിട്ടുള്ളത് . കെ. സരേന്ദ്രനെ അേറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ മുതല്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ റോഡ് ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. . തിരുവനന്തപുരത്ത് ആറ്റിങ്ങല്‍, ഓവര്‍ ബ്രിഡ്ജ്, വെഞ്ഞാറമൂട്, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ഉപരോധം നടക്കുന്നു .കോട്ടയം,ആലപ്പുഴ,കോഴിക്കോട്,കോഴിക്കോട്,എന്നീ ജില്ലകളിലും ഉപരോധവും പ്രതിഷേധ പ്രകടനകളും നടക്കുന്നുണ്ട് റിമാന്‍ഡിലായ സരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ്. കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നത് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ആണ് കെ സുരേന്ദ്രനുമേൽ ചുമത്തിയിട്ടുള്ളത്