ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ഇന്ന് വീണ്ടും ശബരിമലയിലേക്ക്... ഇന്നലെ രാത്രി 10.30ടെ പ്രതിഷേധം മാളികപ്പുറത്ത് നിന്നും 200 ലധികം പേര്‍ വരുന്ന സംഘം സന്നിധാനത്ത് എത്തി; നട അടയ്ക്കുന്നതോടെ പിരിഞ്ഞുപോകാമെന്ന് വ്യക്തമാക്കിയ ഇവര്‍ പിന്നീട് പ്രതിഷേധം അഴിച്ചു വിട്ടു; ശക്തമായ പ്രതിഷേധത്തിൽ കൂട്ട അറസ്റ്റ്

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു ജാമ്യം നല്‍കി വിട്ടയച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേക്ക് യാത്ര ചെയ്തു. പേരക്കുട്ടിയുടെ ചോറൂട്ടിന് വേണ്ടിയാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും ദര്‍ശനം കഴിഞ്ഞ ശേഷം മടങ്ങുമ്ബോള്‍ ഇന്നലെ നടന്ന സംഭവങ്ങളിലുള്ള പ്രതിഷേധം അറിയിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം യാത്ര എസ്പി യതീഷ് ചന്ദ്ര തടയുകയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊപ്പം എത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ ഇവിടെ ക്യാമ്ബ് ചെയ്യുകയാണ്. നാമജപം നടത്തിയാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടന്നു. തൃശൂരിലേക്ക് പോയ ബസിന്റെ മുന്‍ചില്ല് തകര്‍ന്നു.
ആലപ്പുഴയില്‍ പോലീസ് വാഹനത്തിന്റെ ചില്ല് പോലീസ് പ്രതിഷേധക്കാര്‍ എറിഞ്ഞുതകര്‍ത്തു. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം പേരക്കുട്ടികളെയും എടുത്ത് പുലര്‍ച്ചെ 5.45 ന് എരുമേലിയില്‍ നിന്നും നിലയ്ക്കലേക്കുള്ള കെഎസ്‌ആര്‍ടിസി ബസിലാണ് ശശികല കയറിയത്. പേരക്കുട്ടികള്‍ക്കായി നേരത്തേ നടത്തിയ നേര്‍ച്ചയാണെന്നും 11 മണിയോടെ ചോറൂട്ട് നടത്തി തിരിച്ചു പോരുമെന്നും ശശികല പറഞ്ഞു. നേരത്തേ വെള്ളിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോയ ശശികലയെ മരക്കൂട്ടത്ത് വെച്ചു പോലീസ് തടഞ്ഞിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ശബരിമലയിലെ സംഭവവികാസങ്ങളില്‍ കേരളത്തില്‍ ഉടനീളമുള്ള ഹിന്ദു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. മണിയാര്‍ പോലീസ് ക്യാമ്ബില്‍ പ്രതിഷേധം നടത്തി. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ ഇവിടെ ക്യാമ്ബ് ചെയ്യുകയാണ്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇന്നലെ രാത്രി അര്‍ദ്ധരാത്രിയോടെ തുടങ്ങിയ നാടകീയ രംഗങ്ങളില്‍ 60 ലധികം പേരെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ രാത്രി 10.30 യോടെയാണ് പ്രതിഷേധം തുടങ്ങിയത്. മാളിയപ്പുറത്ത് നിന്നും 200 ലധികം പേര്‍ വരുന്ന സംഘം സന്നിധാനത്ത് എത്തുകയായിരുന്നു. നട അടയ്ക്കുന്നതോടെ പിരിഞ്ഞുപോകാമെന്ന് വ്യക്തമാക്കിയ ഇവര്‍ പിന്നീട് പ്രതിഷേധം നടത്തുകയായിരുന്നു. പുലര്‍ച്ചെ 1.30 യോടെ തുടങ്ങിയ പ്രതിഷേധം നീണ്ടു. സന്നിധാനത്ത് പ്രതിഷേധിച്ചവരെ മണിയാര്‍ ക്യാമ്ബില്‍ എത്തിച്ചു. ഇവിടെ ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പുലര്‍ച്ചെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha























