ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്
ശബരിമലയില്‍ ഭക്തര്‍ക്കെതിരേ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരണം നടത്തുന്നത്. സോഷ്യല്‍ മീഡിയില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതും ഇത് ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍, ഭക്തര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണ് പൊലീസ് എന്നാണ് ദര്‍ശനം നടത്തി മടങ്ങിയവര്‍ വ്യക്തമാക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ലക്ഷ്യവുമായി എത്തിയവരെ പൊലീസിന് തിരിച്ചറിയാന്‍ സാധിക്കും. സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ നടതുറന്നപ്പോള്‍ നിലയ്ക്കലും മറ്റുമുണ്ടായ സംഘര്‍ഷത്തിനിടയില്‍ പൊലീസിന്റെ ക്യാമറയില്‍ പതിഞ്ഞ പല അക്രമകാരികളും ഇതേ ലക്ഷ്യം വെച്ച് വീണ്ടും ശബരിമലയിലെത്തി.
സന്നിധാനത്ത് ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്. സന്നിധാനത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
രാജേഷ് ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടയാനും ഇവരില്‍ പലരും നേതൃത്വം നല്‍കിയിരുന്നു. ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു.70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്. അറസ്റ്റിലായവരെ മണിയാറിലെ ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha