ശബരിമല സുരക്ഷ കർശനമാക്കുന്നു. ഹെലികോപ്ടറുകള്‍, കമാൻഡോകൾ, ദ്രുത കർമ്മസേന, പോലീസുകാർ ശബരിമല അന്തരീക്ഷം യുദ്ധസമാനം

നാവികസേനയുടെ പ്രത്യേ ഹെലികോപ്ടറുകള്‍ സന്നിധാനം നിലക്കല്‍, പമ്പ എന്നിവിടങ്ങളിലും വനമേഖലകളിലും പ്രത്യേക നിരീക്ഷണം തുടരുന്നു എന്ന് റിപ്പോർട്ടുകൾ .ദ്രുതകർമ്മസേന, പോലീസ്, കമാൻഡോകൾ എന്നിവരെല്ലാം ശബരിമലയിൽ അതീവ ജാഗ്രതയുടെ നിലകൊള്ളുന്നു. ഇന്നലെ രാത്രി ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ പ്രതിഷേധം പോലീസിൽ അമ്പരപ്പുണ്ടാക്കി .
ഭക്തർ ഇന്നലെ നടപ്പന്തൽ കീഴടക്കി . പത്തരയോടെ പലയിടത്തു നിന്നായി സംഘടിച്ച ഇരുന്നൂറോളം പേർ വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപപ്രതിഷേധം തുടങ്ങുകയായിരുന്നു. സന്നിധാനത്തെ പൊലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനവും പരിസരവും കഴിഞ്ഞ രണ്ട് ദിവസം പൊലീസിന്‍റെ പൂർണ നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും ഭക്തർ പെട്ടെന്ന് സംഘടിച്ചത് പോലീസിനേറ്റ പ്രഹരമായാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് . അതിന്റെ കൂടി ഭാഗമായാണ് ഇന്ന് സുരക്ഷാ അതീവ കർശമാക്കിയിരിക്കുന്നതു എന്ന് അറിയുന്നു.
ഇന്നലെ അറസ്റ്റ് തുടങ്ങിയതോടെ പ്രതിഷേധക്കാർ പല ഭാഗത്തേയ്ക്ക് ചിതറി. വഴങ്ങാത്തവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇവരുമായി മലയിറങ്ങിയ പൊലീസ് മരക്കൂട്ടത്തിനടുത്ത് പ്രതിഷേധിച്ച ചിലരെയും കസ്റ്റഡിയിലെടുത്തു. എങ്കിലും കുറേപേർ പമ്പയിലും സന്നിധാനത്തും പരിസരങ്ങളിലുമായി ഇപ്പോഴും ഉണ്ടെന്നു തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. നേതാക്കൾ എത്തിയാൽ വീണ്ടും ഇവർ സംഘടിക്കുമോ എന്ന ഭയവും പോലീസിനുണ്ട്. സംശയാസ്‌പദമായി ആരെ കണ്ടാലും ഉടൻ അറസ്റ് ചെയ്യും എന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് വ്യോമ നിരീക്ഷണം.
ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ മാത്രമേ പമ്പയിൽ നിന്നും കടത്തിവിട്ടവർ സന്നിധാനത്ത് എത്താൻ തുടങ്ങിയിരുന്നുള്ളൂ. എന്നാൽ ഇന്ന് രാവിലെമുതൽ തന്നെ സന്നിധാനത്ത് തിരക്കുണ്ട്. ഇതിനിടെ ശശികല ടീച്ചർ പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയിട്ടുണ്ട്. 11 -30 മുതൽ 12 വരെയാണ് ചോറൂണ് ചടങ്ങ് നടത്താറുള്ളത്. ആറുമണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങില്ല എന്ന് ശശികല ടീച്ചർ മജിസ്‌ട്രേറ്റിന് ഉൾപ്പടെ എഴുതി കൊടുത്തതിനുശേഷമാണ് അവരെ കടത്തിവിട്ടിരിക്കുന്നത്
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അൽപ്പ സമയത്തിനുള്ളിൽ സന്നിധാനത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഭക്തർക്കായി നിർമിച്ച ശുചിമുറി പരിശോധിച്ചു. ഒരു ഒരു സൗകര്യവും ഇല്ലാത്ത നിലവാരമില്ലാത്ത ശുചിമുറികൾ എങ്ങനെ ഉപയോഗിക്കുമെന്ന് അധികൃതരോട് ക്ഷോഭിച്ചു. ഒരു സൗകര്യവും ഇല്ലാത്ത നിലവാരമില്ലാത്ത ശുചിമുറികൾ എങ്ങനെ ഉപയോഗിക്കുമെന്ന് അധികൃതരോട് ക്ഷോഭിച്ചു. 144 പ്രഖ്യാപിച്ച് ശബരിമലയെ യുദ്ധസമാനമാക്കിയിരിക്കുന്നു എന്നും കണ്ണന്താനം പറഞ്ഞു
https://www.facebook.com/Malayalivartha
























