ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു... ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി; സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി
കേരളത്തെ ഇരുണ്ട കാലത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി. സ്ത്രീക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി പറയുന്നത്. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്നും ചിലര്‍ പറയുന്നു. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനപൂര്‍വ്വം ആളുകള്‍ എത്തിയെന്ന് മുഖ്യമന്ത്രി.
ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും സംഘർഷം സൃഷ്ടിക്കാൻ ചിലർ മന:പ്പൂർവം ശബരിമലയിൽ എത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. കോടതി പറയുന്നതിനൊപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. സ്ത്രീകളെ മല കയറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല. സ്ത്രീക്ക് ആരാധന സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി പറയുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
കുഴപ്പം കാണിക്കാന്‍ ചിലര്‍ വരുമ്ബോള്‍ അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയുമോ? അറസ്റ്റിലായ ചിലരുടെ സ്ഥാനമാനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ എന്തോ പിടിവാശി കാണിക്കുന്നു എന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ എന്ത് പിടിവാശിയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്തുകള്‍ സംസ്ഥാനത്തിന് വന്നുകൊണ്ടിരിക്കുകയാണ്. കോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. നാളെ കോടതി വ്യത്യസ്തമായി പറഞ്ഞാല്‍ അത് അംഗീകരിക്കും.
കോടതിവിധിയുണ്ട്് എന്നു കരുതി സ്ത്രീകള്‍ ഒന്നാകെ കയറിക്കോട്ടെ എന്ന് സര്‍ക്കാര്‍ നിലപാടില്ല. വിശ്വാസികളായ സ്ത്രീകള്‍ ആണ് അത് തീരുമാനിക്കേണ്ടത്. വരുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെതന്നെ ആരാധാന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിയമപ്രകാരം ബാധ്യതയുള്ള കാര്യം മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചിട്ടുള്ളത്.കേരളത്തെ അപമാനിക്കാനുള്ള സംഘടിതമായ നീക്കം മുന്‍പും നടന്നിട്ടുണ്ട്. അതിനൊന്നും വഴങ്ങുന്നവരല്ല മലയാളികള്‍. അവര്‍ ഒന്നിച്ചുനിന്ന് ശബ്ദമുയര്‍ത്തി. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ആശങ്ക പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. പരിപാടി കഴിഞ്ഞ് പുറത്തേക്ക് പോയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുപേര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീഴുകയായിരുന്നു. ഇവര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്. ഇവരെ പോലീസ് പിടിച്ചുമാറ്റി.
https://www.facebook.com/Malayalivartha