യുവതീപ്രവേശനത്തിനു സ്റ്റേ ഇല്ല. ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കും.
വിശ്വാസികൾക്ക് ഇടിത്തീയായി സുപ്രീം കോടതിയുടെ തീരുമാനം വീണ്ടും കേരളത്തെ ഞെട്ടിക്കുന്നു. ജനുവരി 22 വരെ കേസ് പരിഗണിക്കാനാവില്ല. അഞ്ചാംഗ ജുഡീഷ്യൽ ബെഞ്ചിന് മാത്രമെ കേസിനു എന്തെങ്കിലും തീരുമാനമെടുക്കാൻ കഴിയു എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ ആണ് തീരുമാനം. അപ്പോള്‍ എല്ലാവരുടെയും വാദം കേള്‍ക്കും. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ശബരിമലയില്‍ ഇല്ലാത്തതിനാല്‍ റിട്ട് ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും തള്ളിയത്.എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം ജനുവരി 22ന് വന്നു പറയൂവെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കാനിരിക്കെയാണ് ശബരിമലയുമായി ബന്ധപ്പെട്ട ഏതു കേസും ജനുവരി 22നുശേഷം മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയത്.
വിശ്വാസി സമരങ്ങൾ രൂക്ഷമായ കേരളത്തിൽ ഈ വിധി ഏറെ നിർണായകമാണ്. സാവകാശ ഹർജിയിൽ ഇളവ് ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വിശ്വാസികൾക്കും ഹൈന്ദവ സംഘടന നേതാക്കൾക്കും. എന്നാൽ സർക്കാരിനും ഇതൊരു പിടിവള്ളി ആയിരുന്നു. കൂടുതൽ സങ്കീർണതയിലേക്കാണ് കാര്യങ്ങൾ പോകുന്നത് . ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുന്ന ശബരിമല പ്രശ്നം വരും ദിവസങ്ങളിൽ കൂടുതൽ കലുഷിതമാകും.
https://www.facebook.com/Malayalivartha