Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

നമിച്ചു സാറെ; എല്ലാം അടിച്ചൊതുക്കി മലയിറങ്ങുന്നു... മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കുന്ന മുഖവുമായി യതീഷ് ചന്ദ്ര മലയിറങ്ങുമ്പോള്‍

30 NOVEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സുരക്ഷാച്ചുമതല വഹിച്ച എസ് പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിമാര്‍ക്ക് മുമ്പില്‍ പോലും നിലപാടില്‍ തെല്ല് അയവില്ലാതെ ശബരിമലയില്‍ സുരക്ഷയൊരുക്കിയ യതീഷ് ചന്ദ്ര ഇന്ന് നിലയ്ക്കലിലെ ചുമതല ഒഴിയുകയാണ്. നാളെ മലയിറങ്ങും. അതിനും മുമ്പ് യതീഷ് ചന്ദ്രയ്ക്ക് സ്വകാര്യമായ ഒരു ആഗംഹമുണ്ട്. ശരിക്കും മലയിറങ്ങും മുമ്പുള്ള അവസാനത്തെ ആഗ്രഹം മലകയറി അയ്യപ്പന്റെ മുമ്പില്‍ മനസുരുകി പ്രാര്‍ത്ഥിക്കുക. 

തൃശൂര്‍ റൂറല്‍ എസ് പി പുഷ്‌ക്കരനാണ് നിലയ്ക്കലില്‍ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ യതീഷ് ചന്ദ്രയുടെ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് പോലീസിന് സകല പിന്തുണയും നല്‍കി മുഖ്യമന്ത്രി രംഗത്തുള്ളത് ആശ്വാസം. നിലയ്ക്കലിലെ ചുമതലയില്‍ നിന്നും യതീഷ് ചന്ദ്രയെ മാറ്റുന്നതിലൂടെ തന്ത്രപരമായൊരു നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതേസമയം കോടതിയുടെ പരാമര്‍ശം കല്ലുകടി തന്നെയാണ്.

ശബരിമലയില്‍ സുരക്ഷാ മതില്‍ തീര്‍ത്ത പുലിക്കുട്ടി എന്ന് തുടങ്ങിയ വാചകങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ പുകഴ്ത്തി പ്രചരിക്കുന്നത്. സംഘപരിവാര്‍ നേതാക്കളെ വിറപ്പിച്ചും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാനും മുമ്പിലുണ്ടായിരുന്നു യതീഷ് ചന്ദ്ര. ശശികലയും, സുരേന്ദ്രനും എന്തിനേറെ കേന്ദ്രമന്ത്രിമാര്‍ വരെ യതീഷ് ചന്ദ്രയ്ക്ക് മുമ്പില്‍ മുട്ട് മടക്കി. പതിനഞ്ച് ദിവസത്തേയ്ക്ക് നല്‍കിയ ചുമതലയില്‍ തിളങ്ങിയ ശേഷമാണ് എസ് പി തൃശൂരിലേക്ക് മടങ്ങുന്നത്.

വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് എത്താന്‍ ശ്രമിച്ചവരെയെല്ലാം ചിരിച്ച മുഖത്തോടെ തന്നെ വിരട്ടിയോടിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും, ശശികലയുടെ ബസ് തടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം മാത്രം സന്നിധാനത്തേയ്ക്ക് കടത്തിവിട്ടതും, സംഘപരിവാര്‍ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞതും ഇതേ യതീഷ് ചന്ദ്രയാണ്. കേന്ദ്രനേതാക്കളെ വരെ ഇറക്കി ശബരിമല സമരം ചൂടുപിടിപ്പിക്കാനിറങ്ങിയ ബിജെപിക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് ആ 33കാരന്‍ നല്‍കിയത്.

ശബരിമലയില്‍ ബിജെപിയേയും സംഘപരിവാറിനേയും വരിഞ്ഞുമുറുകിയ യതീഷ് ചന്ദ്രയുടെ നടപടികള്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. എതിര്‍ക്കുന്നവരെ കശ്മീരിലേക്ക് അയക്കണമെന്ന് പറയുന്ന പതിവ് വാചകം നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്ക് നേരെയും ഉയര്‍ത്തിയിരുന്നു. യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രമിനല്‍ ആണെന്നാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

യതീഷ് ചന്ദ്രയുടെ മുന്‍കാല ഓര്‍മപ്പെടുത്തി ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിന്‍ സമരത്തില്‍ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമര്‍ശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓര്‍മ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

ശബരിമലയിലെ പോലീസ് ഇടപെടല്‍ ശരിയായ ദിശയില്‍ തന്നെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അനാദരവ് കാണിച്ചിട്ടില്ല. അകമ്പടി വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യത്തിലാണ് തര്ക്കമുണ്ടായത്. അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പിന്തുണച്ചു. അങ്കമാലിയിലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതോടെ ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര.

നിലയ്ക്കലില്‍ യുവ ഐപിഎസുകാരനെ മാറ്റി കണ്‍ഫേഡ് ഐപിഎസുകാരനെ നിയമിക്കുന്ന തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് ശബരിമലയിലെ ബിജെപി തന്ത്രങ്ങള്‍ക്ക് തടയിടുന്നവരെ വിരട്ടാനുള്ള നീക്കങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇതോടെ തടയിട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് പോലും തര്‍ക്കിച്ച് നിന്ന ഐപിഎസുകാരന്‍ കേന്ദ്രസര്‍ക്കാരിനെ പോലും അമ്പരപ്പിച്ചു. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഐപിഎസ് കാരെ കേന്ദ്രഭരണമുപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുടുത്തും തടയിടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആവശ്യമെങ്കില്‍ യതീഷ് ചന്ദ്രയെ തന്നെ വീണ്ടും ശബരിമലയില്‍ നിയോഗിക്കും. പതിനഞ്ച് ദിവസം വീതമാണ് നിലവില്‍ ഓരോ ഉദ്യോഗസ്ഥനും ശബരിമലയില്‍ ചുമതല നല്‍കുന്നത്.

മലയാളികള്‍ക്ക് അത്ര പരിചിതനല്ലെങ്കിലും ക്രമസമാധാനപാലനത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്പി പുഷ്‌കരന്‍. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിനടയില്‍ പോലീസ് വാഹനം പാര്‍ക്ക് ചെയ്ത് കണ്‍ട്രോള്‍ റൂമാക്കി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച വ്യക്തയാണ് അദ്ദേഹം.ശബരിമലയിലെ ക്രമസമാധാനം എസ്പി പുഷ്‌കരന്റെ കൈയ്യിലും ഭദ്രമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (9 minutes ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (28 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (6 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (6 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (9 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

Malayali Vartha Recommends