യുവതികൾ വന്നാൽ തടയാൻ സന്നദ്ധമായി സംഘപരിവാർ; യുവതികളെ പ്രതിരോധിക്കാനായി ശബരിമലയിലും പരിസരത്തും ആവശ്യമെങ്കിൽ പ്രതിഷേധത്തിന് അമ്മമാരെത്തും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ബി.ജെ.പി സെക്രട്ടേറിറ്റിന് മുന്നിലേക്ക് തുടരുന്നുവെങ്കിലും യുവതികൾ വന്നാൽ തടയാൻ സന്നദ്ധമായി സംഘപരിവാർ പ്രവർത്തകർ ശബരിമലയിൽ ഉണ്ടാകുമെന്ന് സൂചന. ഏത് സമയവും സന്നിധാനത്തും പരിസരത്തും 400- 500പേരെ തയ്യാറാക്കി നിറുത്താനാണ് സംഘപരിവാർ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ഒരു കാരണവശാലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് തന്നെയാണ് സംഘപരിവാർ തീരുമാനം.
യുവതികളെ പ്രതിരോധിക്കാനായി ശബരിമലയിലും പരിസരത്തും ആവശ്യമെങ്കിൽ പ്രതിഷേധത്തിന് അമ്മമാരെയും തയ്യാറാക്കി നിറുത്തുന്നുണ്ട്. നിലവിൽ 200- 250 പ്രവർത്തകർ സന്നിധാനത്തുണ്ട്. വിവിധ ഹിന്ദു സംഘടനകൾ ചേർന്ന ശബരിമല കർമ്മ സമിതിയുടെ പേരിലാണ് കൂടുതൽ പ്രവർത്തകരെ സന്നിധാനത്തെത്തിക്കുന്നത്. ഭക്തരായി വരുന്നതിനാൽ ഇവരെ തടയാനും അധികൃതർക്ക് കഴിയില്ല. പൊലീസിന്റെ പിടിയിൽപെടാതിരിക്കാൻ കേസുകളിൽ ഉൾപ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവർത്തകരെ അയയ്ക്കുക. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് പ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാകും.
ശബരിമലയിലേക്കാണെന്ന സംശയത്താൽ ഏതെങ്കിലും യുവതികളെ കണ്ടാൽ ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ , ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരിൽ നിന്നും ജാഗ്രതാ മുന്നറിയിപ്പുകൾ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്.
.
https://www.facebook.com/Malayalivartha


























