സുരേന്ദ്രനോട് മാത്രം എന്താ ഇങ്ങനെ; മറ്റു മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെ; ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്‌റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്‌റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി. സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെയെന്ന് കോടതി ചോദിച്ചു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.
അതേസമയം സുരേന്ദ്രനെതിരെ കടുത്ത വിമർശനാവും കോടതി ഉന്നയിച്ചു. സുരേന്ദ്രന്റെ പ്രവർത്തികളെ ന്യായീകരികകാനാവില്ലെന്നും, ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്നയാൾ ഇങ്ങനെ ചെയ്യരുതായിരുന്നെന്നും കോടതി പരാമർശിച്ചു. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയെ സുരേന്ദ്രൻ മാനിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.
ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.
https://www.facebook.com/Malayalivartha



























