അങ്ങനെയൊന്നും പുലിവാല് പിടിക്കാനാകില്ല.... ആർപ്പോ ആർത്തവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പലരുടെയും ബാഹ്യ പശ്ചാത്തലവും സ്ഥീരീകരിക്കാനായിട്ടില്ല; ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന 'ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നതാണ് 'ആർപ്പോ ആർത്തവം'. കൊച്ചി മറൈൻ ഡ്രൈവിലെ ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ വലിയ വാർത്ത പ്രാധാന്യമാണ് ലഭിച്ചത്. ഇതോടെ ദേശിയ മാധ്യമങ്ങളെല്ലാം കൊച്ചിയിൽ തമ്പടിച്ചു. എന്നാൽ മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കില്ലന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ വരവിനെ തടഞ്ഞിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തവരുന്ന വേളയിൽ വലിയൊരു ശതമാനം ജനവിഭാഗത്തെ വെറുപ്പിക്കുന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. മാത്രമല്ല ആർപ്പോ ആർത്തവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പലരുടെയും ബാഹ്യ പശ്ചാത്തലവും സ്ഥീരീകരിക്കാനായിട്ടില്ല. ഈ ഒരു അവസ്ഥയിൽ മുഖ്യമന്ത്രി ഔദോഗികമായി പങ്കെടുത്താൽ വലിയ വിവാദമാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഒരു അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം.
എറണാകുളം റേഞ്ച് ഐ.ജിയാണ് റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്.
ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, കെ അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.
എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ആര്‍ത്തവ ശരീരം’ എന്ന ശാസ്ത്ര പ്രദര്‍ശനം ആദ്യമായി ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ നടക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ശാസ്ത്രീയമായി ആര്‍ത്തവം, സ്ത്രീ ശരീരം എന്നിവയെ കുറിച്ചു വ്യക്തത നല്‍കുന്നതാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്‌ലസ് കളക്ടീവ്, കോവന്‍ സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌ക്കാരങ്ങള്‍ രണ്ടു ദിവസങ്ങളായി നടക്കും. ആദ്യമായി ആര്‍ത്തവ അയിത്തത്തിന് എതിരെ സംഘടിപ്പിക്കുന്ന ആര്‍ത്തവ റാലി 11ന് സംഘടിപ്പിച്ചിരുന്നു. കലാവസ്തുക്കള്‍, മൂവിങ് തിയറ്റര്‍ എന്നിവയോടെയുള്ള റാലിയെ രജനികാന്തിന്റെ കാല, കബാലി സിനിമകളുടെ സംവിധായകന്‍ പാ. രഞ്ജിത് അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മ്യൂസിക് ബാന്‍ഡ് തുടര്‍ന്ന് പാട്ടുകള്‍ അവതരിപ്പിക്കും. ഈ സംഘത്തിന്റെ ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളേ വന്താ എന്തപ്പാ’ എന്ന പാട്ട് വേദിയില്‍ പാടും. സ്ത്രീകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആര്‍പ്പോ ആര്‍ത്തവം ക്യാപയിന്റെ തുടക്കമായി കൊച്ചിയില്‍ നടന്ന കൊടിയേറ്റം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യത്താകെ വ്യാപിക്കേണ്ട പോരാട്ടമാണ് ഭരണഘടനയുടെ തുല്യ നീതി ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍പ്പോ ആര്‍ത്തവമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. മായാകൃഷ്ണനും ചെയര്‍പേഴ്‌സ്ണ്‍ സാജന്‍ പിഎസും അറിയിച്ചു.
https://www.facebook.com/Malayalivartha


























