Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച്ചന് വോട്ട് നല്‍കേണ്ടെന്ന് തീരുമാനം

21 MARCH 2019 02:22 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ മറക്കാത്ത സിനിമയാണ് കമലിന്റെ  മമ്മൂട്ടി ചിത്രം അഴകിയ രാവണന്‍. അതിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസില്‍ തന്നെയുണ്ട്. അതിലൊന്നാണ് ഇന്നസെന്റ് അനശ്വരമാക്കിയ കരയോഗം പ്രസിഡന്റായ ടി.പി.വി. കുറുപ്പ്. എന്നാല്‍ ടി.പി.വി. കുറുപ്പെന്ന പേരൊന്നും മലയാളികള്‍ക്കോര്‍മ്മയില്ല. അതേസമയം തോന്നയ്ക്കല്‍ പഞ്ചായത്തെന്നു പറഞ്ഞാല്‍ ആരും മറക്കില്ല. സിനിമയില്‍ ഒരു വേഷം ലഭിക്കാനായി ഇന്നസെന്റ് പറയുന്ന ഡയലോഗ്‌സും സൂപ്പറാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം കരയോഗങ്ങളുള്ളതിനാല്‍ വേഷം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് അഭിനയച്ച ഡയലോഗ്‌സ് മലയാളികള്‍ മരിച്ചാലും മറക്കില്ല. തോന്നയ്ക്കല്‍ പഞ്ചായത്ത് അരിച്ചു പെറുക്കിയിട്ടും.... എന്ന ഡയലോഗ് ഇന്നസെന്റിന് ശരിയാക്കാന്‍ കഴിയാത്തതില്‍ മലയാളികള്‍ ചിരിച്ചു മരിച്ചു. ഇതില്‍ ഏറ്റവുമധികം ചിരിച്ചത് എന്‍എസ്എസുകാരാണ്.

അന്ന് ഇന്നസെന്റിനെ ഇഷ്ടപ്പെട്ട നായന്‍മാര്‍ ഇപ്പോള്‍ കട്ട കലിപ്പിലാണ്. കാരണം എന്‍എസിഎസിനെ ഏറ്റവും അധികം വെറുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ അടുത്തിരുന്ന് മേനി പറഞ്ഞതാണ് കാരണം. എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു സഹകരണം തേടില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. എന്നാല്‍, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

അതേസമയം ചാലക്കുടിയിലെ സി.പി.എം. സ്ഥാനാര്‍ഥി ഇന്നസെന്റിനു എന്‍.എസ്.എസ്. കീഴ്ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്നു മുകുന്ദപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കിയതോടെയാണ് ഇന്നസെന്റ് അപകടം തിരിച്ചറിഞ്ഞത്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്നു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ് നയമെന്നു താലൂക്ക് യൂണിയന്‍ വ്യക്തമാക്കി. അതേസമയം, ചില അംഗങ്ങള്‍ക്കു രാഷ്ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങള്‍ക്കു ഇക്കാര്യങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ട്. എന്‍.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ആ അച്ഛന്റെ അനുഗ്രഹം കണ്ടാണ് ഇന്നസെന്റ് പരിസരം മറന്നു പോയത്. തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴും പറയുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കുമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞടുപ്പ് സമിതി പ്രഖ്യാപിക്കും. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends