Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച്ചന് വോട്ട് നല്‍കേണ്ടെന്ന് തീരുമാനം

21 MARCH 2019 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

മലയാളികള്‍ മറക്കാത്ത സിനിമയാണ് കമലിന്റെ  മമ്മൂട്ടി ചിത്രം അഴകിയ രാവണന്‍. അതിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസില്‍ തന്നെയുണ്ട്. അതിലൊന്നാണ് ഇന്നസെന്റ് അനശ്വരമാക്കിയ കരയോഗം പ്രസിഡന്റായ ടി.പി.വി. കുറുപ്പ്. എന്നാല്‍ ടി.പി.വി. കുറുപ്പെന്ന പേരൊന്നും മലയാളികള്‍ക്കോര്‍മ്മയില്ല. അതേസമയം തോന്നയ്ക്കല്‍ പഞ്ചായത്തെന്നു പറഞ്ഞാല്‍ ആരും മറക്കില്ല. സിനിമയില്‍ ഒരു വേഷം ലഭിക്കാനായി ഇന്നസെന്റ് പറയുന്ന ഡയലോഗ്‌സും സൂപ്പറാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം കരയോഗങ്ങളുള്ളതിനാല്‍ വേഷം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് അഭിനയച്ച ഡയലോഗ്‌സ് മലയാളികള്‍ മരിച്ചാലും മറക്കില്ല. തോന്നയ്ക്കല്‍ പഞ്ചായത്ത് അരിച്ചു പെറുക്കിയിട്ടും.... എന്ന ഡയലോഗ് ഇന്നസെന്റിന് ശരിയാക്കാന്‍ കഴിയാത്തതില്‍ മലയാളികള്‍ ചിരിച്ചു മരിച്ചു. ഇതില്‍ ഏറ്റവുമധികം ചിരിച്ചത് എന്‍എസ്എസുകാരാണ്.

അന്ന് ഇന്നസെന്റിനെ ഇഷ്ടപ്പെട്ട നായന്‍മാര്‍ ഇപ്പോള്‍ കട്ട കലിപ്പിലാണ്. കാരണം എന്‍എസിഎസിനെ ഏറ്റവും അധികം വെറുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ അടുത്തിരുന്ന് മേനി പറഞ്ഞതാണ് കാരണം. എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു സഹകരണം തേടില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. എന്നാല്‍, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

അതേസമയം ചാലക്കുടിയിലെ സി.പി.എം. സ്ഥാനാര്‍ഥി ഇന്നസെന്റിനു എന്‍.എസ്.എസ്. കീഴ്ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്നു മുകുന്ദപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കിയതോടെയാണ് ഇന്നസെന്റ് അപകടം തിരിച്ചറിഞ്ഞത്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്നു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ് നയമെന്നു താലൂക്ക് യൂണിയന്‍ വ്യക്തമാക്കി. അതേസമയം, ചില അംഗങ്ങള്‍ക്കു രാഷ്ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങള്‍ക്കു ഇക്കാര്യങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ട്. എന്‍.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ആ അച്ഛന്റെ അനുഗ്രഹം കണ്ടാണ് ഇന്നസെന്റ് പരിസരം മറന്നു പോയത്. തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴും പറയുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കുമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞടുപ്പ് സമിതി പ്രഖ്യാപിക്കും. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends