Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച്ചന് വോട്ട് നല്‍കേണ്ടെന്ന് തീരുമാനം

21 MARCH 2019 02:22 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ മറക്കാത്ത സിനിമയാണ് കമലിന്റെ  മമ്മൂട്ടി ചിത്രം അഴകിയ രാവണന്‍. അതിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസില്‍ തന്നെയുണ്ട്. അതിലൊന്നാണ് ഇന്നസെന്റ് അനശ്വരമാക്കിയ കരയോഗം പ്രസിഡന്റായ ടി.പി.വി. കുറുപ്പ്. എന്നാല്‍ ടി.പി.വി. കുറുപ്പെന്ന പേരൊന്നും മലയാളികള്‍ക്കോര്‍മ്മയില്ല. അതേസമയം തോന്നയ്ക്കല്‍ പഞ്ചായത്തെന്നു പറഞ്ഞാല്‍ ആരും മറക്കില്ല. സിനിമയില്‍ ഒരു വേഷം ലഭിക്കാനായി ഇന്നസെന്റ് പറയുന്ന ഡയലോഗ്‌സും സൂപ്പറാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം കരയോഗങ്ങളുള്ളതിനാല്‍ വേഷം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് അഭിനയച്ച ഡയലോഗ്‌സ് മലയാളികള്‍ മരിച്ചാലും മറക്കില്ല. തോന്നയ്ക്കല്‍ പഞ്ചായത്ത് അരിച്ചു പെറുക്കിയിട്ടും.... എന്ന ഡയലോഗ് ഇന്നസെന്റിന് ശരിയാക്കാന്‍ കഴിയാത്തതില്‍ മലയാളികള്‍ ചിരിച്ചു മരിച്ചു. ഇതില്‍ ഏറ്റവുമധികം ചിരിച്ചത് എന്‍എസ്എസുകാരാണ്.

അന്ന് ഇന്നസെന്റിനെ ഇഷ്ടപ്പെട്ട നായന്‍മാര്‍ ഇപ്പോള്‍ കട്ട കലിപ്പിലാണ്. കാരണം എന്‍എസിഎസിനെ ഏറ്റവും അധികം വെറുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ അടുത്തിരുന്ന് മേനി പറഞ്ഞതാണ് കാരണം. എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു സഹകരണം തേടില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. എന്നാല്‍, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

അതേസമയം ചാലക്കുടിയിലെ സി.പി.എം. സ്ഥാനാര്‍ഥി ഇന്നസെന്റിനു എന്‍.എസ്.എസ്. കീഴ്ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്നു മുകുന്ദപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കിയതോടെയാണ് ഇന്നസെന്റ് അപകടം തിരിച്ചറിഞ്ഞത്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്നു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ് നയമെന്നു താലൂക്ക് യൂണിയന്‍ വ്യക്തമാക്കി. അതേസമയം, ചില അംഗങ്ങള്‍ക്കു രാഷ്ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങള്‍ക്കു ഇക്കാര്യങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ട്. എന്‍.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ആ അച്ഛന്റെ അനുഗ്രഹം കണ്ടാണ് ഇന്നസെന്റ് പരിസരം മറന്നു പോയത്. തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴും പറയുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കുമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞടുപ്പ് സമിതി പ്രഖ്യാപിക്കും. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (3 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (3 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (3 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (4 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (4 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (5 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (5 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (7 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (8 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (8 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (9 hours ago)

Malayali Vartha Recommends