തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം; അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം; അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം; അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നിയമോപദേശം നല്കി

തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം. അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നിയമോപദേശം നല്കി. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം. ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അഡ്വക്കേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണം. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.
പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന് പങ്കെടുക്കുന്നത്. വിലക്ക് നീക്കാതെ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകള്‍. ഈ തീരുമാനത്തില്‍ ഇനി നിന്ന് പിന്മാറിയേക്കും എന്നാണ് കരുതുന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങില് പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശം പ്രസക്തമായത്. കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. നിയമോപദേശം അനുകൂലമായതോടെ സുരക്ഷാ സംവിധാനം ഒരുക്കി ചടങ്ങുകള്‍ നടത്താനുള്ള നീക്കമാകും നടത്തുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന വ്യക്തമാക്കി.
രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവന്‍.
https://www.facebook.com/Malayalivartha



























