Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ലൂസ‌് ചന്ദ്രന്‍ എന്ന് നാട്ടിൽ വിളിപ്പേര്, പൂര്‍ണമായി കത്തിക്കരിഞ്ഞ വൈഷ‌്ണവിയുടെ മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തപ്പോൾ ഭാവഭേദങ്ങളില്ലാതെ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ, കണ്ടെന്ന് മാത്രം പറഞ്ഞ് തലയാട്ടി- ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടത്താൻ അർദ്ധരാത്രി എത്തുന്നത് കോട്ടൂരിലെ മന്ത്രവാദി: പൂജാസ്ഥലത്തെ അറയിൽ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റും, മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും... നിഗൂഢതകൾ നിറഞ്ഞ വീട്

16 MAY 2019 09:59 AM IST
മലയാളി വാര്‍ത്ത

ജപ്തി ഭീഷണിയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയ ലേഖ കുറിച്ച നിഗൂഢതകൾ നിറഞ്ഞ വീടിന് പിന്നിലെ പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തി. പൊലീസിന‌ു ലഭിച്ച‌ തെളിവുകള്‍ ചന്ദ്രന്‍ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്.

രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോള്‍ പൊലിസ‌ിന‌ു ലഭിച്ചത‌് താലത്തില്‍ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോള്‍ ലഭിച്ചത‌് പെട്ടി. ഇതിനുള്ളില്‍ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌് സൂചനയുണ്ട‌്.

കഴിഞ്ഞ ദിവസം സംസ്ക്കാര ചടങ്ങുകൾക്കിടെ ചന്ദ്രനെ മൃതശരീരങ്ങള്‍ കാണിക്കണമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവില്‍ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയില്‍ എത്തി. തുടര്‍ന്ന‌് പൊലീസ‌ിനെ അറിയിച്ചു. കനത്ത സുരക്ഷയില്‍ സ‌്റ്റേഷനില്‍നിന്ന‌് പൊലീസ‌് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂര്‍ണമായി കത്തിക്കരിച്ച വൈഷ‌്ണവിയുടെ മുഖമുള്‍പ്പെടെ മറച്ചിരുന്നു. ചന്ദ്രന‌് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ‌് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രന്‍ കണ്ടത‌്. പിന്നീട‌് പൊലീസ‌് വാഹനത്തിലേക്ക‌് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ പ്രതിഷേധസ്വരം ഉയര്‍ന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മയെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നിരുന്നില്ല. കൃഷ‌്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത‌് എന്ന‌് ബന്ധുക്കള്‍ നിബന്ധനവച്ചിരുന്നു.

അതേ സമയം അമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തില്‍ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും. മന്ത്രവാദവും പൂജകളും ചന്ദ്രന്‍ നടത്തിയിരുന്നത‌് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന‌് പരിസരവാസികള്‍ പൊലീസിന‌് മൊഴി നല്‍കിയിട്ടുണ്ട‌്. രാത്രികാലങ്ങളിലാണ‌് ഇയാള്‍ ഇവിടെ എത്തിയിരുന്നത‌്. കോട്ടൂരില്‍ ഉള്ളതാണെന്ന‌് മാത്രം അറിയാം. മറ്റുവിവരങ്ങള്‍ ഒന്നും ഇയാളെക്കുറിച്ച‌് പരിസരവാസികള്‍ക്ക‌് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷിക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.

കൃഷ‌്ണമ്മ സ‌്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന‌് ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തുന്നു. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ‌് ഇക്കാര്യം പുറത്തറിയിച്ചത‌്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇനിമേല്‍ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ‌് കൃഷ്ണമ്മയ‌്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്ബ‌് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല.

ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ‌്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജനും വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends