Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തരൂരിന് കാനനവാസം... എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ കുമ്മനം ജയിക്കുമെന്ന് പ്രവചനം വന്നതോടെ കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി; തരൂരിന്റെ പൊള്ളയായ വികസനം മാറ്റി പുതിയ തലസ്ഥാനം സമ്മാനിക്കാന്‍ കുമ്മനം പാക്കേജ്

20 MAY 2019 10:28 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ വന്നതോടെ കുമ്മനം രാജശേഖരനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ ഉയരുകയാണ്. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുന്നതിനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. കുമ്മനം ജയിച്ചാലും തോറ്റാലും കേന്ദ്ര മന്ത്രിയാകുമെന്ന സൂചനയുണ്ടെങ്കിലും കുമ്മനത്തെ ജയിപ്പിച്ച് മന്ത്രിയാക്കാനാണ് മോദിയുടെ നീക്കവും. അത് ഫലം കാണുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. 

എന്‍ഡിഎ ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടിയേക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും സര്‍വ്വേകള്‍ പറയുന്നുണ്ട്.

പുറത്തുവന്നതില്‍ കൂടുതല്‍ ദേശീയ മാദ്ധ്യമങ്ങളും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൌ, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍ സര്‍ഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വേയിലും പറയുന്നുണ്ട്. മാതൃഭൂമി ന്യൂസ്ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തും. എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന് 26 ശതമാനം വോട്ടുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ നടത്തിയ സര്‍വേയിലും തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സര്‍വേകള്‍ പറയുന്നു.

അതേ സമയം എക്‌സിറ്റ് പോളുകളെ തള്ളി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രംഗത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്നായിരുന്നു ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും യഥാര്‍ത്ഥ ഫലമറിയാനായി 23 വരെ കാത്തിരിക്കുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.


കാലങ്ങളായി കേരളത്തില്‍നിന്നു ലോക്‌സഭയിലേക്കു ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്ന പ്രവേശനകവാടമാണു തിരുവനന്തപുരം മണ്ഡലം. ഇക്കുറി ഇതാദ്യമായി സംസ്ഥാനത്ത് ഒന്നിലേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടന്നെങ്കിലും ആ പട്ടികയില്‍ ഒന്നാമതുതന്നെയാണു സംസ്ഥാനതലസ്ഥാനം. ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ശശി തരൂര്‍ എന്ന 'വിശ്വപൗരനെ' രണ്ടുതവണ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലവുമാണു തിരുവനന്തപുരം. ഇത്തവണ ഇവിടെനിന്നു ഹാട്രിക് ജയം തേടിയാണു തരൂര്‍ മത്സരരംഗത്തുള്ളത്. മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ക്കെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പാണെന്നതും തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എ. ഭരണം നിലനിര്‍ത്തുകയും തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്‍ ജയിക്കുകയും ചെയ്താല്‍ അദ്ദേഹവും കേന്ദ്രമന്ത്രിയാകും. ഇരുവര്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എ: സി. ദിവാകരനും രംഗത്തുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ അന്തിമവിധി നിര്‍ണയിക്കുന്നതു മിക്കപ്പോഴും ന്യൂനപക്ഷ വോട്ടുകളാണ്. കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ലീഡാകും വിജയിയെ നിശ്ചയിക്കുക. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 4.76% പോളിങ് വര്‍ധനയാണു മണ്ഡലത്തിലുണ്ടായത്. അതു പ്രധാനമായും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ്. നഗരമേഖലയില്‍ പൊതുവേ വോട്ട് ശതമാനത്തില്‍ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ വീതം ഇടതുമുന്നണിയും യു.ഡി.എഫും വിജയിച്ചപ്പോള്‍ ഒരെണ്ണം ബി.ജെ.പിക്കാണു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.

അതേസമയം എല്ലാ അടിയൊഴുക്കുകളേയും തള്ളി കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ബിജെപിയുടേയും വിശ്വാസം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (27 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (36 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (43 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (55 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends