Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

തരൂരിന് കാനനവാസം... എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ കുമ്മനം ജയിക്കുമെന്ന് പ്രവചനം വന്നതോടെ കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി; തരൂരിന്റെ പൊള്ളയായ വികസനം മാറ്റി പുതിയ തലസ്ഥാനം സമ്മാനിക്കാന്‍ കുമ്മനം പാക്കേജ്

20 MAY 2019 10:28 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ വന്നതോടെ കുമ്മനം രാജശേഖരനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ ഉയരുകയാണ്. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുന്നതിനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. കുമ്മനം ജയിച്ചാലും തോറ്റാലും കേന്ദ്ര മന്ത്രിയാകുമെന്ന സൂചനയുണ്ടെങ്കിലും കുമ്മനത്തെ ജയിപ്പിച്ച് മന്ത്രിയാക്കാനാണ് മോദിയുടെ നീക്കവും. അത് ഫലം കാണുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. 

എന്‍ഡിഎ ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടിയേക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും സര്‍വ്വേകള്‍ പറയുന്നുണ്ട്.

പുറത്തുവന്നതില്‍ കൂടുതല്‍ ദേശീയ മാദ്ധ്യമങ്ങളും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൌ, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍ സര്‍ഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വേയിലും പറയുന്നുണ്ട്. മാതൃഭൂമി ന്യൂസ്ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തും. എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന് 26 ശതമാനം വോട്ടുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ നടത്തിയ സര്‍വേയിലും തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സര്‍വേകള്‍ പറയുന്നു.

അതേ സമയം എക്‌സിറ്റ് പോളുകളെ തള്ളി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രംഗത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്നായിരുന്നു ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും യഥാര്‍ത്ഥ ഫലമറിയാനായി 23 വരെ കാത്തിരിക്കുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.


കാലങ്ങളായി കേരളത്തില്‍നിന്നു ലോക്‌സഭയിലേക്കു ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്ന പ്രവേശനകവാടമാണു തിരുവനന്തപുരം മണ്ഡലം. ഇക്കുറി ഇതാദ്യമായി സംസ്ഥാനത്ത് ഒന്നിലേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടന്നെങ്കിലും ആ പട്ടികയില്‍ ഒന്നാമതുതന്നെയാണു സംസ്ഥാനതലസ്ഥാനം. ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ശശി തരൂര്‍ എന്ന 'വിശ്വപൗരനെ' രണ്ടുതവണ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലവുമാണു തിരുവനന്തപുരം. ഇത്തവണ ഇവിടെനിന്നു ഹാട്രിക് ജയം തേടിയാണു തരൂര്‍ മത്സരരംഗത്തുള്ളത്. മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ക്കെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പാണെന്നതും തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എ. ഭരണം നിലനിര്‍ത്തുകയും തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്‍ ജയിക്കുകയും ചെയ്താല്‍ അദ്ദേഹവും കേന്ദ്രമന്ത്രിയാകും. ഇരുവര്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എ: സി. ദിവാകരനും രംഗത്തുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ അന്തിമവിധി നിര്‍ണയിക്കുന്നതു മിക്കപ്പോഴും ന്യൂനപക്ഷ വോട്ടുകളാണ്. കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ലീഡാകും വിജയിയെ നിശ്ചയിക്കുക. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 4.76% പോളിങ് വര്‍ധനയാണു മണ്ഡലത്തിലുണ്ടായത്. അതു പ്രധാനമായും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ്. നഗരമേഖലയില്‍ പൊതുവേ വോട്ട് ശതമാനത്തില്‍ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ വീതം ഇടതുമുന്നണിയും യു.ഡി.എഫും വിജയിച്ചപ്പോള്‍ ഒരെണ്ണം ബി.ജെ.പിക്കാണു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.

അതേസമയം എല്ലാ അടിയൊഴുക്കുകളേയും തള്ളി കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ബിജെപിയുടേയും വിശ്വാസം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (15 minutes ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (19 minutes ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (42 minutes ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (53 minutes ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (1 hour ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (1 hour ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (1 hour ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (2 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (2 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (4 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (4 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (4 hours ago)

Malayali Vartha Recommends