പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്.
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്. എസ്‌ഐടി രൂപീകരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ
സാധാരണ പൊലീസിന് അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്തവിധം ദുരൂഹമായ സാഹചര്യങ്ങൾ.കേസിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കാൻ ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തൽ.നീതി ഉറപ്പാക്കാനും അന്വേഷണം വേഗത്തിലാക്കാനും കോടതികളോ സർക്കാരോ നേരിട്ട് ഉത്തരവിടുന്നത്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഓണ്‍ലൈന്‍ ഗെയിമുകള്‍ പതിവായി കളിക്കുകയും ചെയ്തിരുന്ന ശിവസൂര്യയ്ക്ക് ഗെയിമിങ് വഴി പണം നഷ്ടമായിരുന്നു.
തുടര്‍ന്ന് അച്ഛന്‍ ഫോണ്‍ പിടിച്ചുവെച്ചതിലുള്ള മനോവിഷമത്തിലാണ് ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി വീടുവിട്ടിറങ്ങിയത്. വീ
https://www.facebook.com/Malayalivartha
























