സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..

എ.ഐ.സി.സി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പുതിയ പോര്‍മുഖമായി മാറുന്നു. വന്ദേമാതരം ആലാപനത്തിനിടെ ദേശീയ ഗീതത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പുതുതായി നിലവില്‍ വന്ന വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സോണിയ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ രംഗത്തുവന്നു.
ഇതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിസന്ധിയിലായി.ഓഗസ്റ്റ് 15-ന് ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചിരുന്നു. ചടങ്ങിനിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ചില സംഭാഷണങ്ങളും ആംഗ്യങ്ങളും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ നില്‍ക്കെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും
അസ്വസ്ഥരായതായി ബി.ജെ.പി. എം.പി. അനുരാഗ് ഠാക്കൂര്‍ രൂക്ഷമായി ആരോപിച്ചു. കേവലം പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം ദേശീയ ഗീതത്തെ പരസ്യമായി അവഹേളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പാര്‍ട്ടി അധ്യക്ഷനെങ്കിലും സോണിയ ഗാന്ധിയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമായെന്നും, ദളിത് ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണിതെന്നും അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു. നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ വന്ദേമാതരത്തിന്റെ
പൂര്‍ണ്ണരൂപത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ഇവിടെയും പ്രതിഫലിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വന്ദേമാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തുകയോ ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സദസ്സിന് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കുന്ന നിയമഭേദഗതി അടുത്തിടെ നിലവിൽ വന്നിരുന്നു . ഈ സാഹചര്യത്തിലാണ് എഐസിസി ആസ്ഥാനത്തെ സംഭവവും ശ്രദ്ധ നേടുന്നത്.Prevention of Insults to National Honour (Amendment) Act, 2026 വഴി ദേശീയ ഗാനത്തിന് ലഭിച്ചിരുന്ന നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ബാധകമാക്കിയിട്ടുണ്ട്.
വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അതിനായി ഒത്തുകൂടിയ സദസ്സിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോരണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. സമാന കുറ്റത്തിൽ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് ഒരു വർഷത്തെ തടവിനും വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha
























