2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍, രാജ്യത്തെ നവതലമുറയുടെ ആശങ്കകളും പ്രതിഷേധങ്ങളും തിരിച്ചറിഞ്ഞ് യുവശക്തിക്ക് മുന്‍ഗണന നല്‍കുന്ന വന്‍ പ്രഖ്യാപനങ്ങളുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് . ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ 13-ാമത് വട്ടവും ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങളാണ് വെളിപ്പെടുത്തിയത്. 'വന്ദേമാതരം' ഗീതത്തിന്റെ 150-ാം വാര്‍ഷിക വേളയില്‍ ചെങ്കോട്ടയുടെ തട്ടകത്തില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിക്കേട്ട അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നത്.
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സ്വാതന്ത്ര്യദിന പ്രസംഗം ഏറെ ചർച്ചയായിരുന്നു. എന്നാൽ 2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ് ഓർത്തെടുക്കുകയാണ് മുൻ പ്രതിരോധ സെക്രട്ടറി ആർ.കെ. മാത്തൂർ. സുരക്ഷയുടെ ഭാഗമായി പ്രധാനമന്ത്രിമാർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ പിന്നിൽനിന്നായിരുന്നു സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിച്ചിരുന്നത്. എന്നാൽ ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി ആദ്യമേ ആവശ്യപ്പെട്ടിരുന്നതായി ആർ.കെ. മാത്തൂർ പറഞ്ഞു
ഓഗസ്റ്റ് 15-ന് മുൻപ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആർ.കെ. മാത്തൂറും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഡയറക്ടറും മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ മോദി ആദ്യമായി ചെങ്കോട്ടയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ സുരക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥർ പ്രത്യേകം ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനെ കുറിച്ചും പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് വിശദീകരിച്ചപ്പോൾതന്നെ പ്രധാനമന്ത്രി ഇടപെട്ടു.ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തനിക്കു മുന്നിലുണ്ടെങ്കിൽ പൗരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി തീർത്തുപറഞ്ഞു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ്
ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയാൽ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ മോദിയെ ധരിപ്പിച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രി ഉറച്ചുനിന്നു. തുടർന്ന് അന്ന് സ്വാതന്ത്ര്യദിന ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റി. പുലർച്ചെ 2 മണിയോടെയാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha
























