സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ.
വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇരുവിഭാഗത്തിലെയും ജീവനക്കാർക്ക് 4500 രൂപ ബോണസാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 49,275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്‌കരണ സ്‌കെയിലുകളില്‍ 44,462 രൂപ വരെയുള്ള തുകയോ ഈ വര്‍ഷം മാര്‍ച്ച് 31 വരെ ആകെ ശമ്പളമുണ്ടായിരുന്ന ജീവനക്കാര്‍ക്കും 4,500 രൂപ ബോണസ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ശമ്പള പരിധിയില്‍ വരുന്ന മന്ത്രിമാരുടെയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍,
പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഈ ബോണസിന് അര്‍ഹതയുണ്ടായിരിക്കും. കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ്.ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി ലഭിക്കുന്നത് 1250 രൂപയാണ്.പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. ഈ മാസം 17മുതലാണ് ഇവയുടെ വിതരണം ആരംഭിക്കുന്നത്. കൂടാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഡ്വാൻസായി 20,000രൂപയും അനുവദിച്ചിട്ടുണ്ട്.
പാർട് ടൈം, കണ്ടിന്‍ജന്റ് ഉൾപ്പെടെയുള്ള വിഭാഗത്തിന് 6000 രൂപയാണ് അഡ്വാൻസായി നൽകുന്നത്.2025 ലെ ഓണ അവധിക്കു ശേഷം ജോലിയില്‍ പ്രവേശിച്ച ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്കും മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും 3000 രൂപ ഉത്സവ ബത്ത ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 3000 രൂപ ഉത്സവ ബത്ത ലഭിക്കും. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സ് ആയി 20,000 രൂപ അനുവദിച്ചു. ജീവനക്കാര്‍ക്കു പുറമേ മന്ത്രിമാരുടെയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഈ അഡ്വാന്‍സിന് അര്‍ഹതയുണ്ടായിരിക്കും.
https://www.facebook.com/Malayalivartha

























