Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു

19 JUNE 2019 08:30 PM IST
മലയാളി വാര്‍ത്ത

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേസില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളെ കണ്ടെത്താനാവാത്തതാണ് കുറ്റപത്രം നല്‍കുന്നതിന് തടസ്സമെന്ന് ക്രൈംബ്രാഞ്ച് ന്യായികരിക്കുന്നു. എ.ഡി.ജി.പിയുടെ മകള്‍ സംഭവത്തിന് ശേഷം ഇവിടെ നിന്ന് മുങ്ങി. ഡ്രൈവര്‍ക്കെതിരെ പെണ്‍കുട്ടിയും പരാതി നല്‍കിയിരുന്നു. രണ്ട് കേസുകളിലെയും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കറും പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

ഗവാസ്‌ക്കറെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. കരാട്ടെ അഭ്യസിച്ച പെണ്‍കുട്ടി അതിക്രൂരമായാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഗവാസ്‌ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കനകക്കുന്നില്‍ രാവിലെ നടക്കാന്‍ പോയപ്പോഴാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. സിവില്‍ സര്‍്വവീസ് പരിശീലനം നടത്തുന്ന പെണ്‍കുട്ടിക്ക് കായിക പരിശീലനം നല്‍കാനെത്തിയ വനിതാ പൊലീസുകാരിയോട് ഗവാസ്‌കര്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു മര്‍ദ്ദനം. മുമ്പും ഗവാസ്‌ക്കറോട് മോശമായി സംസാരിച്ചിരുന്ന പെണ്‍കുട്ടി, ഗവാസ്‌ക്കര്‍ പൊലീസുകാരിയോട് സംസാരിച്ചത് തന്നെ പറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. ഗവാസ്‌കറുടെ കഴുത്തില്‍ ടാബുകൊണ്ടിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മാസങ്ങളോളം ചികിത്സയിലായിരുന്ന ഗവാസ്‌കര്‍ അടുത്ത കാലത്താണ് ജോലിയില്‍ പ്രവേശിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ആന്റി പൈറസി സെല്‍ എസ്.പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രശാന്തന്‍ കാണിയും എസ്.പി കെ.എം. ആന്റണിയും ഒരുവര്‍ഷമായി അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിലുണ്ടായ സംഭവത്തിന് സാക്ഷികളില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ ഗവാസ്‌ക്കര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. പൊലീസിന്റെ മൗനാനുവാദത്തോടെ പെണ്‍കുട്ടി പഞ്ചാബിലേക്ക് കടന്നു. 

ഗവാസ്‌ക്കര്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്നും കൈയില്‍ കടന്നുപിടിച്ചെന്നും മോശമായി പെരുമാറിയെന്നും ഐ.പി.എസ് പുത്രി ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഗവാസ്‌കര്‍ ആശുപത്രിയിലായതോടെ പെണ്‍കുട്ടിയും ചികിത്സതേയിയിരുന്നു. ഗവാസ്‌ക്കര്‍ കാറിടിപ്പിച്ചെന്നായിരുന്നു ആക്ഷേപം. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ അത് ശരിയല്ലെന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സതേടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും സഹായത്തോടെ വാഹനം പരിശോധിച്ചെങ്കിലും കാറിടിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ അറസ്റ്റ് ഭയന്ന് ഐ.പി.എസ് പുത്രി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (1 hour ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (2 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (3 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (3 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (3 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (4 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (5 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (5 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (5 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (5 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (5 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (5 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (5 hours ago)

Malayali Vartha Recommends