Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു

19 JUNE 2019 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും

എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍...

രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേസില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളെ കണ്ടെത്താനാവാത്തതാണ് കുറ്റപത്രം നല്‍കുന്നതിന് തടസ്സമെന്ന് ക്രൈംബ്രാഞ്ച് ന്യായികരിക്കുന്നു. എ.ഡി.ജി.പിയുടെ മകള്‍ സംഭവത്തിന് ശേഷം ഇവിടെ നിന്ന് മുങ്ങി. ഡ്രൈവര്‍ക്കെതിരെ പെണ്‍കുട്ടിയും പരാതി നല്‍കിയിരുന്നു. രണ്ട് കേസുകളിലെയും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കറും പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

ഗവാസ്‌ക്കറെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. കരാട്ടെ അഭ്യസിച്ച പെണ്‍കുട്ടി അതിക്രൂരമായാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഗവാസ്‌ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കനകക്കുന്നില്‍ രാവിലെ നടക്കാന്‍ പോയപ്പോഴാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. സിവില്‍ സര്‍്വവീസ് പരിശീലനം നടത്തുന്ന പെണ്‍കുട്ടിക്ക് കായിക പരിശീലനം നല്‍കാനെത്തിയ വനിതാ പൊലീസുകാരിയോട് ഗവാസ്‌കര്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു മര്‍ദ്ദനം. മുമ്പും ഗവാസ്‌ക്കറോട് മോശമായി സംസാരിച്ചിരുന്ന പെണ്‍കുട്ടി, ഗവാസ്‌ക്കര്‍ പൊലീസുകാരിയോട് സംസാരിച്ചത് തന്നെ പറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. ഗവാസ്‌കറുടെ കഴുത്തില്‍ ടാബുകൊണ്ടിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മാസങ്ങളോളം ചികിത്സയിലായിരുന്ന ഗവാസ്‌കര്‍ അടുത്ത കാലത്താണ് ജോലിയില്‍ പ്രവേശിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ആന്റി പൈറസി സെല്‍ എസ്.പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രശാന്തന്‍ കാണിയും എസ്.പി കെ.എം. ആന്റണിയും ഒരുവര്‍ഷമായി അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിലുണ്ടായ സംഭവത്തിന് സാക്ഷികളില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ ഗവാസ്‌ക്കര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. പൊലീസിന്റെ മൗനാനുവാദത്തോടെ പെണ്‍കുട്ടി പഞ്ചാബിലേക്ക് കടന്നു. 

ഗവാസ്‌ക്കര്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്നും കൈയില്‍ കടന്നുപിടിച്ചെന്നും മോശമായി പെരുമാറിയെന്നും ഐ.പി.എസ് പുത്രി ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഗവാസ്‌കര്‍ ആശുപത്രിയിലായതോടെ പെണ്‍കുട്ടിയും ചികിത്സതേയിയിരുന്നു. ഗവാസ്‌ക്കര്‍ കാറിടിപ്പിച്ചെന്നായിരുന്നു ആക്ഷേപം. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ അത് ശരിയല്ലെന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സതേടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും സഹായത്തോടെ വാഹനം പരിശോധിച്ചെങ്കിലും കാറിടിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ അറസ്റ്റ് ഭയന്ന് ഐ.പി.എസ് പുത്രി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (12 minutes ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (25 minutes ago)

റഷ്യയിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക...  (33 minutes ago)

  സൗദി, ഒമാന്‍ വിമാന സർവിസുകൾ പുനരാരംഭിച്ചു....  (51 minutes ago)

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും  (1 hour ago)

എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും...  (1 hour ago)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍...  (1 hour ago)

ഗൾഫ് രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ പൂർണ്ണമായും റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും ബോർഡ്  (1 hour ago)

കർണാടകയിൽ വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി ആഡംബര കാർ.... 22കാരന് ദാരുണാന്ത്യം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണു.... അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ്  (2 hours ago)

ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ്  (3 hours ago)

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (9 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (9 hours ago)

Malayali Vartha Recommends