Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു

20 JUNE 2019 08:38 PM IST
മലയാളി വാര്‍ത്ത

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ പ്രധാന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതു കാരണമാണെന്ന് സൂചന. നഗരസഭ എഞ്ചിനീയറും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ കൈക്കൂലിക്ക് വേണ്ടിയാണ് കൺവൻഷൻ സെന്ററിന്റെ കംപ്ലീഷൻ സർട്ടിഫിക്കേറ്റ് നൽകാത്തത് എന്നാണ് വിവരം.

അതിനിടെ സെക്രട്ടറിക്കും എഞ്ചിനീയർക്കും ഓവർസിയർക്കുമെതിരെ നടപടി വന്നേക്കും. മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാലുടൻ ഇവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയാണ് പഞ്ചായത്ത് പ്രസിഡന്റ്. സ്വന്തം ഉദ്യോഗസ്ഥരെ സഹായിക്കാൻ പ്രസിഡന്റ് എ കെ ജി സെന്ററിൽ പണി തുടങ്ങി കഴിഞ്ഞു. എന്നാൽ മന്ത്രി എ സി മൊയ്തീൻ പ്രസിഡന്റിന്റെ കുതന്ത്രങ്ങളിൽ വീഴുന്നില്ലെന്നാണ് വിവരം.

തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ചേമ്പറിൽ നിന്നും ഇറക്കി വിട്ടു. നഗരസഭാ ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റനന്റ് എഞ്ചിനീയറുടെ നടപടിക്ക് തടസം നിന്നത്.എന്നാൽ പ്രസിഡന്ററിയാതെ സെക്രട്ടറി അപ്രകാരം പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ട് .

നഗരസഭാ സെക്രട്ടറി എന്തിന് ഇങ്ങനെ ചെയ്തുവെന്ന് കണ്ടെത്താനാണ് മന്ത്രിയുടെ തീരുമാനം. അതിന് സാധ്യമായ എല്ലാ വഴികളും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുണ്ടെന്നാണ് മന്ത്രിക്ക് കിട്ടിയ റിപ്പോർട്ട് .

താഴെ തട്ടിൽ നടക്കുന്ന അഴിമതിക്ക് ഉയർന്ന ഉദ്യോഗസ്ഥർ കുട പിടിക്കുന്നു എന്നാണ് മന്ത്രിക്ക് ലഭിച്ച സൂചന. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിച്ചെന്നാണ് മന്ത്രി കരുതുന്നത്. സി പി എമ്മിന്റെ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന വിവരവും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്ത ടൗൺ പ്ലാനിംഗ് ഓഫീസര്‍ക്ക് അന്വേഷണ ചുമതല മന്ത്രി നൽകാനുള്ള കാരണവും ഇതു തന്നെയാണ്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി പ്ലാനിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധമാര്‍ച്ച്‌ നടത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി കഴിഞ്ഞു.

ആരു മരിച്ചാലും നിങ്ങൾക്ക് ശമ്പളം കിട്ടുമല്ലോ എന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഇതിന് മറുപടി പറയാതെ നിന്ന ഉദ്യോഗസ്ഥരെ മന്ത്രി ആട്ടി. ജോലി ഇല്ലാതാക്കും എന്ന് മുന്നറിയിപ്പ് നൽകാനും മന്ത്രി മറന്നില്ല. എന്നാൽ മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥർക്ക് കീശ നിറയുന്നതിൽ മാത്രമാണ് താത്പര്യം. മന്ത്രിമാർ ഇതൊന്നും അറിയാറില്ല. അവർക്ക് അറിഞ്ഞാലും യാതൊന്നും ചെയ്യാനാവില്ല. അതാണ് ഉദ്യോഗസ്ഥരുടെ ശക്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (16 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (25 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (32 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (37 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends