Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു

20 JUNE 2019 08:38 PM IST
മലയാളി വാര്‍ത്ത

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ പ്രധാന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതു കാരണമാണെന്ന് സൂചന. നഗരസഭ എഞ്ചിനീയറും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ കൈക്കൂലിക്ക് വേണ്ടിയാണ് കൺവൻഷൻ സെന്ററിന്റെ കംപ്ലീഷൻ സർട്ടിഫിക്കേറ്റ് നൽകാത്തത് എന്നാണ് വിവരം.

അതിനിടെ സെക്രട്ടറിക്കും എഞ്ചിനീയർക്കും ഓവർസിയർക്കുമെതിരെ നടപടി വന്നേക്കും. മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാലുടൻ ഇവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയാണ് പഞ്ചായത്ത് പ്രസിഡന്റ്. സ്വന്തം ഉദ്യോഗസ്ഥരെ സഹായിക്കാൻ പ്രസിഡന്റ് എ കെ ജി സെന്ററിൽ പണി തുടങ്ങി കഴിഞ്ഞു. എന്നാൽ മന്ത്രി എ സി മൊയ്തീൻ പ്രസിഡന്റിന്റെ കുതന്ത്രങ്ങളിൽ വീഴുന്നില്ലെന്നാണ് വിവരം.

തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ചേമ്പറിൽ നിന്നും ഇറക്കി വിട്ടു. നഗരസഭാ ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റനന്റ് എഞ്ചിനീയറുടെ നടപടിക്ക് തടസം നിന്നത്.എന്നാൽ പ്രസിഡന്ററിയാതെ സെക്രട്ടറി അപ്രകാരം പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ട് .

നഗരസഭാ സെക്രട്ടറി എന്തിന് ഇങ്ങനെ ചെയ്തുവെന്ന് കണ്ടെത്താനാണ് മന്ത്രിയുടെ തീരുമാനം. അതിന് സാധ്യമായ എല്ലാ വഴികളും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുണ്ടെന്നാണ് മന്ത്രിക്ക് കിട്ടിയ റിപ്പോർട്ട് .

താഴെ തട്ടിൽ നടക്കുന്ന അഴിമതിക്ക് ഉയർന്ന ഉദ്യോഗസ്ഥർ കുട പിടിക്കുന്നു എന്നാണ് മന്ത്രിക്ക് ലഭിച്ച സൂചന. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിച്ചെന്നാണ് മന്ത്രി കരുതുന്നത്. സി പി എമ്മിന്റെ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന വിവരവും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്ത ടൗൺ പ്ലാനിംഗ് ഓഫീസര്‍ക്ക് അന്വേഷണ ചുമതല മന്ത്രി നൽകാനുള്ള കാരണവും ഇതു തന്നെയാണ്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി പ്ലാനിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധമാര്‍ച്ച്‌ നടത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി കഴിഞ്ഞു.

ആരു മരിച്ചാലും നിങ്ങൾക്ക് ശമ്പളം കിട്ടുമല്ലോ എന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഇതിന് മറുപടി പറയാതെ നിന്ന ഉദ്യോഗസ്ഥരെ മന്ത്രി ആട്ടി. ജോലി ഇല്ലാതാക്കും എന്ന് മുന്നറിയിപ്പ് നൽകാനും മന്ത്രി മറന്നില്ല. എന്നാൽ മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥർക്ക് കീശ നിറയുന്നതിൽ മാത്രമാണ് താത്പര്യം. മന്ത്രിമാർ ഇതൊന്നും അറിയാറില്ല. അവർക്ക് അറിഞ്ഞാലും യാതൊന്നും ചെയ്യാനാവില്ല. അതാണ് ഉദ്യോഗസ്ഥരുടെ ശക്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends