Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

അമ്പരപ്പോടെ സുരേഷ്‌ഗോപി... ലോകത്തെ ഏറ്റവും പണക്കാരനായ ദൈവമായ അനന്തപത്മനാഭന്റെ കണ്‍മുമ്പില്‍ പിണ്ണാക്കും വൈക്കോലും കിട്ടാതെ എല്ലും തോലുമായ 36 പശുക്കള്‍; ഗ്വാളിയാറില്‍ പശു ചത്തതിന് ലോക്കോ പൈലറ്റിന് കൂട്ടയടി; പശു സംരക്ഷണത്തിന് കേരളത്തിന് 6 കോടി 

10 JULY 2019 11:00 AM IST
മലയാളി വാര്‍ത്ത

പശുവിനെ സംബന്ധിച്ച മൂന്ന് വാര്‍ത്തകളോടെയാണ് കേരളം ഉണര്‍ന്നത്. ആദ്യത്തേത് നമ്മുടെ കൊച്ചു കേരളത്തില്‍. അതും ലോകത്തെ ഏറ്റവും സമ്പന്നനായ ദൈവം എന്നറിയപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗോശാലയിലാണ് സംഭവം. മെലിഞ്ഞ് എല്ലും തോലുമായ പശുക്കളാകട്ടെ തൃശൂരിനെ എടുത്ത സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് ഗോശാലയിലെ പശുക്കളും. ബിജെപി പശുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിജെപി എംപിയായ സുരേഷ് ഗോപി അംഗമായ സ്ഥാപനത്തിലെ ദുരവസ്ഥ. സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ നേരിട്ടെത്തി.

ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്നും മന്ത്രി പറഞ്ഞു.

പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലെ 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത് എന്നായിരുന്നു പരാതി ഉയര്‍ന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരിലാണ് താത്ക്കാലിക അനുമതി തേടി ഗോശാല പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്.


അതേസമയം ഈ സംഭവം നോര്‍ത്ത് ഇന്ത്യയിലാണെങ്കില്‍ സുരേഷ് ഗോപി അനുഭവിച്ചേനെ. അതിനുദാഹരണമാണ് മറ്റൊരു സംഭവം. പാളം മുറിച്ചു കടക്കവേ പശു തീവണ്ടിയിടിച്ച് ചത്തതിന് ലോക്കോപൈലറ്റിനെ ഗോരക്ഷാ പ്രവര്‍ത്തകന്‍ മര്‍ദിച്ചു. പശുവിന്റെ ജഡം മാറ്റുന്നതുവരെ മൂന്നു സ്‌റ്റേഷനുകളില്‍ വെച്ച് അദ്ദേഹത്തിന് മര്‍ദനമേറ്റു വാങ്ങേണ്ടി വന്നു.

ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ജി.എ.ജാലയാണ് ഗോരക്ഷാപ്രവര്‍ത്തകന്റെ രോഷത്തിനിരയായത്. പാഠനിലെ സിധപുരില്‍ സ്‌റ്റേഷനിലേക്ക് വണ്ടിയെത്തുമ്പോളാണ് പശുവിനെ ഇടിച്ചത്. തീവണ്ടി നിര്‍ത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാരനായ ബിപിന്‍സിങ് രാജ്പുത്താണ് ലോക്കോപൈലറ്റിനെ കൈയേറ്റം ചെയ്തത്.

മുന്നില്‍ കുടുങ്ങിയ പശുവിന്റെ ജഡം മെഹസാനയിലെത്തിയേ നീക്കം ചെയ്യാനായുള്ളൂ. അതിനു മുന്നേ കാംലി, ഉഞ്ച സ്‌റ്റേഷനുകളില്‍ വെച്ചും രാജപുത് ഡ്രൈവറെ കൈകാര്യം ചെയ്തു. പശുവിന് മാന്യമായ സംസ്‌കാരം ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. മെഹസാനയില്‍ തൊഴിലാളികള്‍ ജഡം വെട്ടിമുറിച്ച് നീക്കം ചെയ്യാനൊരുങ്ങിയതും ഇയാള്‍ തടഞ്ഞു. അപ്പോഴേക്കും റെയില്‍വേ പോലീസെത്തി രാജ്പുതിനെ അറസ്റ്റ് ചെയ്തു. ഗോവധത്തിന് കര്‍ശനശിക്ഷ ഉറപ്പാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ ദിവസം രാജ്‌കോട്ടിലെ കോടതി പശുക്കുട്ടിയെ കൊന്നയാള്‍ക്ക് പത്തുവര്‍ഷം തടവ് വിധിച്ചിരുന്നു.

അതേസമയം തന്നെ മോദിയുടെ വക കേരളത്തിന് പശുവിന്റെ പേരില്‍ വലിയ തുക ലഭിക്കും. കേരളത്തിലെ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നീ ഇനം പശുക്കളെക്കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു കോടി രൂപ അനുവദിച്ചതായി കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാന്‍ പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുകയെന്ന് ലോക്‌സഭയില്‍ ഹൈബി ഈഡന്റെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. എല്ലാം കൂടി വായിക്കുമ്പോള്‍ പശുക്കഥ വളരെ ഗംഭിരം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (46 minutes ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (55 minutes ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (2 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (5 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (5 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (5 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (6 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (7 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (7 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (7 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

Malayali Vartha Recommends