Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

ദൃശ്യം മോഡലില്‍ വാഹനത്തില്‍ ഫോൺ ഉപേക്ഷിച്ച് പോലീസിനെ വട്ടംകറക്കി; അർജ്ജുനെ കൊലപ്പെടുത്തി മറവുചെയ്യാൻ പ്രതികൾക്ക് വേണ്ടിവന്നത് വെറും രണ്ടര മണിക്കൂർ... കുരുക്ക് മുറുകുന്നത് പോലീസിനും

11 JULY 2019 02:33 PM IST
മലയാളി വാര്‍ത്ത

എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പൊലീസിനെ കബളിപ്പിക്കാന്‍ കൊലയാളികള്‍ നടത്തിയത് സിനിമ മോഡല്‍ ശ്രമം. കൊല്ലപ്പെട്ട അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യം മോഡലില്‍ വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അര്‍ജുനെ കാണാനില്ലെന്ന് മൂന്നാം തീയതി അര്‍ജുന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. ആദ്യം ആലുവയിലും പിറ്റേദിവസം കോതമം​ഗലത്തും ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചു. ഇതോടെ അര്‍ജുന്‍ ജീവനോടെ ഉണ്ടെന്ന നി​ഗമനത്തില്‍ പൊലീസ് എത്തി. ആദ്യം പൊലീസ് പിടികൂടി ചോദ്യം ചെയ്ത വേളയില്‍ പിടിയിലായ പ്രതികള്‍, അര്‍ജുന്‍ കഞ്ചാവ് കടത്താന്‍ പോകാറുണ്ടെന്നും ഇത്തരത്തില്‍ പോയതായിരിക്കുമെന്നുമാണ് മൊഴി നല്‍കിയത്. ഇതോടെ അര്‍ജുന്‍ ജീവിച്ചിരിപ്പുണ്ടെന്ന നി​ഗമനത്തില്‍ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. പിന്നീട് അര്‍ജുന്റെ നാട്ടിലുള്ള സുഹൃത്തുക്കള്‍ സംശയമുള്ള പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംശയം ഉടലെടുത്തത്. അര്‍ജുന്‍ നെട്ടൂര്‍ പാലത്തിന് അടുത്ത് വന്നെങ്കിലും ഉടന്‍ തന്നെ തിരിച്ചുപോയെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്.

ബൈക്കില്‍ പെട്രോളില്ലാത്തതുകൊണ്ടാണ് അര്‍ജുനെ വിളിച്ചുവരുത്തിയതെന്നും, പിന്നീട് തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തമ്മനം ഭാ​ഗത്തേക്ക് പോയെന്നും, അര്‍ജുന്‍ വീട്ടിലേക്ക് മടങ്ങിയെന്നും പ്രതികള്‍ പറഞ്ഞു. പെട്രോളില്ലാത്ത ബൈക്ക് കൊണ്ട് എങ്ങനെ പോയെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികളില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ പൊലീസിന് കൈമാറുന്നത്.

ജൂലൈ 2 മുതലാണ് അര്‍ജുനെ കാണാതായത്. മൃതദേഹം താഴ്‌ത്തിയ സ്ഥലം കണ്ടെത്തിയെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പൊലീസ് ആദ്യം എത്തിയപ്പോള്‍ മൃതദേഹം കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെടാനായില്ല. മൃതദേഹം താഴ്‌ത്തിയത് വാഹനം പോകാന്‍ കഴിയുന്ന സ്ഥലത്തല്ലാത്തതിനാല്‍ 150 മീറ്റര്‍ അകലെ വരെ മാത്രമേ പോകാന്‍ കഴിഞ്ഞുള്ളൂ. റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് സ്ഥലം.

പിടിയിലായവരില്‍ ഒരാള്‍ക്ക് ക്രിമിനില്‍ പശ്ചാത്തലമുണ്ടെന്ന് സൂചനയുണ്ട്. ലഹരി മാഫിയയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ പട്ടിക കൊണ്ടും മറ്റൊരാള്‍ കല്ലു കൊണ്ടും തലയ്ക്കടിച്ച്‌ അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി പത്തുമണിയോടെ വീട്ടില്‍ നിന്നിറക്കിയ അര്‍ജുനെ രണ്ടര മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരും അര്‍ജുന്റെ സുഹൃത്തുക്കളാണ്.

ഇവരില്‍ ഒരാളുടെ സഹോദരന്‍ ഒരു വര്‍ഷം മുന്‍പ് അര്‍ജുനുമൊത്ത് ബൈക്കില്‍ പോകവേ കളമശ്ശേരിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. എന്നാല്‍ ഇത് അപകടമരണമല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് ചങ്ങാത്തത്തിലായ ഇയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം നെട്ടൂരിലെത്തിച്ച്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

അതേ സമയം പൊലീസിന്‍റെ വീഴ്ചയാണ് അർജുന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛൻ വിദ്യൻ പ്രതികരണവുമായി രംഗത്തെത്തി. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്‍ജുന്‍റെ കുടുംബം ആരോപിക്കുന്നു. ഒമ്പതാം തീയതി വരെ പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും വിദ്യൻ ആരോപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (43 minutes ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (1 hour ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (1 hour ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (1 hour ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (2 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (2 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (2 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (2 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (3 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (3 hours ago)

Malayali Vartha Recommends