Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അങ്കം മുറുകുമ്പോള്‍… 30 ലക്ഷം അംഗത്വം പ്രതീക്ഷിച്ചിറങ്ങിയ കേരള ബിജെപി നേതാക്കള്‍ വെള്ളം കുടിക്കുന്നു; എങ്ങനേയും അംഗത്വം കാല്‍ക്കോടിക്ക് മുകളിലെത്തിക്കാന്‍ ബി.ജെ.പി. ഓട്ടത്തില്‍; മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയുടെ സാധ്യത മങ്ങും

20 AUGUST 2019 11:42 AM IST
മലയാളി വാര്‍ത്ത

ഭാവിയില്‍ ബിജെപിയ്ക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അമിത്ഷായുടെ മനസ് പോലെ കേരള നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും അമിത്ഷായ്ക്കുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അംഗത്വ വിതരണം. അമിത് ഷായുടെ ടാര്‍ജറ്റിന്റെ അടുത്തുപോലുമെത്താന്‍ സംസ്ഥാന ഘടത്തിനായില്ല. ഇത് ശ്രീധരന്‍ പിള്ളയുടെ ഭാവിയെ ബാധിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് പകരം സുരേന്ദ്രനെ വാഴിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 

അതേസമയം അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കള്‍തന്നെ പറയുന്നത്.

മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോള്‍ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു ഫോണില്‍നിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാന്‍ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഓണ്‍ലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്.

പോഷക സംഘടനകളായ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും കര്‍ഷക മോര്‍ച്ചയും ന്യൂനപക്ഷ മോര്‍ച്ചയുമെല്ലാം സ്വന്തം നിലയില്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. യുവാക്കള്‍ക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകള്‍ കെട്ടിയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്.

ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങള്‍ ഇല്ലാതെ കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം നിര്‍ദേശവും നല്‍കി. അതിനാല്‍, പ്രത്യേക ചടങ്ങുകള്‍ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള അന്വേഷണങ്ങളും ശക്തമാണ്.

നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബി.ജെ.പി.യില്‍ ഉള്ളത്. അതില്‍ 20 ശതമാനം വര്‍ധന വരുത്തിയാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. അംഗത്വം കാല്‍ക്കോടിയെങ്കിലും ആക്കിയാല്‍ നേതൃത്വത്തിന് കേന്ദ്രത്തിനു മുന്നില്‍ പറഞ്ഞ് നില്‍ക്കാനാവും. 21ന് അംഗത്വ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ബി.ജെ.പി.യില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറില്‍ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ലസംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends