Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്കം മുറുകുമ്പോള്‍… 30 ലക്ഷം അംഗത്വം പ്രതീക്ഷിച്ചിറങ്ങിയ കേരള ബിജെപി നേതാക്കള്‍ വെള്ളം കുടിക്കുന്നു; എങ്ങനേയും അംഗത്വം കാല്‍ക്കോടിക്ക് മുകളിലെത്തിക്കാന്‍ ബി.ജെ.പി. ഓട്ടത്തില്‍; മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയുടെ സാധ്യത മങ്ങും

20 AUGUST 2019 11:42 AM IST
മലയാളി വാര്‍ത്ത

ഭാവിയില്‍ ബിജെപിയ്ക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അമിത്ഷായുടെ മനസ് പോലെ കേരള നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും അമിത്ഷായ്ക്കുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അംഗത്വ വിതരണം. അമിത് ഷായുടെ ടാര്‍ജറ്റിന്റെ അടുത്തുപോലുമെത്താന്‍ സംസ്ഥാന ഘടത്തിനായില്ല. ഇത് ശ്രീധരന്‍ പിള്ളയുടെ ഭാവിയെ ബാധിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് പകരം സുരേന്ദ്രനെ വാഴിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 

അതേസമയം അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കള്‍തന്നെ പറയുന്നത്.

മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോള്‍ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു ഫോണില്‍നിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാന്‍ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഓണ്‍ലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്.

പോഷക സംഘടനകളായ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും കര്‍ഷക മോര്‍ച്ചയും ന്യൂനപക്ഷ മോര്‍ച്ചയുമെല്ലാം സ്വന്തം നിലയില്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. യുവാക്കള്‍ക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകള്‍ കെട്ടിയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്.

ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങള്‍ ഇല്ലാതെ കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം നിര്‍ദേശവും നല്‍കി. അതിനാല്‍, പ്രത്യേക ചടങ്ങുകള്‍ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള അന്വേഷണങ്ങളും ശക്തമാണ്.

നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബി.ജെ.പി.യില്‍ ഉള്ളത്. അതില്‍ 20 ശതമാനം വര്‍ധന വരുത്തിയാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. അംഗത്വം കാല്‍ക്കോടിയെങ്കിലും ആക്കിയാല്‍ നേതൃത്വത്തിന് കേന്ദ്രത്തിനു മുന്നില്‍ പറഞ്ഞ് നില്‍ക്കാനാവും. 21ന് അംഗത്വ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ബി.ജെ.പി.യില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറില്‍ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ലസംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (4 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (4 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (4 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (5 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (6 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends