Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

രക്തം മരവിച്ച രാത്രി... പളനി ആണ്ടവനെ കണ്ട് മടങ്ങും വഴി കൊടും വനത്തില്‍ വച്ച് കുഞ്ഞിനെ എങ്ങനെ നഷ്ടപ്പെട്ടുവെന്നോ എങ്ങനെ തിരിച്ചു കിട്ടിയെന്നോ അവര്‍ക്കറിയില്ല; എങ്കിലും ഹൃദയത്തില്‍ കൈവച്ച് പറയുന്നു രക്ഷിച്ചത് സാക്ഷാല്‍ മുരുകന്‍; ഇത് ഞങ്ങളുടെ പൊന്നുമോളാണ് ഇവളെ വഴിയില്‍ ഉപേക്ഷിക്കില്ല

11 SEPTEMBER 2019 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പളനിയിലെ ആണ്ടവനായ സാക്ഷാല്‍ മുരുകന്‍ വിശ്വാസികള്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. മുരുകന്റെ പല പരീക്ഷണങ്ങളും രക്ഷപ്പെടുത്തലുമെല്ലാം അനുഭവിച്ചറിഞ്ഞവര്‍ നിരവധിയാണ്. അങ്ങനെയാണ് പളനി വിശ്വാസികളുടെ അഭയ കേന്ദ്രമായത്. ഏറ്റവുമവസാനം ഇടുക്കി രാജമലയിലുണ്ടായ സംഭവവും സമാനമാണ്.

വെള്ളത്തൂവല്‍ മുള്ളരിക്കുടി സ്വദേശികളായ ആ കുടുംബം പളനിയില്‍ പോയത് ഒരു നേര്‍ച്ച നിറവേറ്റാനാണ്. ഒരുവയസുകാരി രോഹിതയുടെ സൗഭാഗ്യത്തിന് മൊട്ടയടിക്കാമെന്നായിരുന്നു നേര്‍ച്ച. മൊട്ടയടിപ്പിച്ച് നേര്‍ച്ചയും കഴിഞ്ഞ് മുരുകനേയും കണ്ട് വണങ്ങി വരുന്ന വഴിയാണ് രോഹിതയെ നഷ്ടപ്പെട്ടതും തിരികെ കിട്ടിയും. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത കഥയ്ക്ക് പിന്നില്‍ മുരുകനെന്നാണ് കുടുംബം ഉറക്കെ വിശ്വസിക്കുന്നത്.

പളനി ദര്‍ശനം കഴിഞ്ഞ് തിരികെ വന്ന ദമ്പതികളുടെ ഒന്നര വയസുള്ള രോഹിത ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഇടുക്കി രാജമലയിലാണ് റോഡില്‍ തെറിച്ചുവീണത്. വീഴ്ചയില്‍ പരിക്ക് പറ്റിയ കുഞ്ഞ് സമീപത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ആദ്യമൊന്ന് അമ്പരന്ന ജീവനക്കാര്‍ ഉടന്‍ തന്നെ കുട്ടിയെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും എന്തോ ഒന്ന് തെറിച്ചുവീണതായി ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ റോഡിന്റെ മറുഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് ചെക്ക് പോസ്റ്റിലെ വെളിച്ചം കണ്ട് ഇങ്ങോട്ട് ഇഴഞ്ഞുനീങ്ങുകയായിരുന്നു. മുഖത്തും നെറ്റിയിലും പരിക്കേറ്റ കുട്ടിയെ വനംവകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ഇതിനിടയില്‍ വീട്ടിലെത്തിയ ദമ്പതികള്‍ കുഞ്ഞിനെ കാണാതെ പരിഭ്രാന്തരായി. കുഞ്ഞ് തങ്ങളോടൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ വേവലാതിയായി. അവര്‍ മുരുകനെ വിളിച്ച് പ്രാര്‍ത്ഥിച്ചു. ഒപ്പം പോലീസിനേയും വിവരം അറിയിച്ചു. അവരുടെ പ്രാര്‍ത്ഥനപോലെ ഒരു പോറലുമേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. തുടര്‍ന്ന് കുഞ്ഞ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടെന്ന് വ്യക്തമാവുകയും മാതാപിതാക്കള്‍ ഇവിടെയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങുകയുമായിരുന്നു.

കുഞ്ഞിന്റേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച എല്ലാവരും പറയുന്നത്. ദൈവാധീനം ഒന്നുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ആണ്ടവനാണ് രക്ഷിച്ചതെന്ന് കുഞ്ഞിനെ വാരിപ്പുണര്‍ന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെക്ക് പോസ്റ്റിന് സമീപത്ത് തന്നെ ആന പാസ് ചെയ്യുന്ന സ്ഥലങ്ങളുണ്ട്.

അതേസമയം കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരെ ശക്തമായ ആരോപണമാണ് ഉയരുന്നത്. ഉത്തരവാദിത്വമില്ലായ്മയെ പലരും വിമര്‍ശിച്ചു. അവസാനം ശിശുക്ഷേമസമിതി കേസുമെടുത്തു. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഉപേക്ഷിച്ചതാണെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. സംഭവത്തില്‍ അച്ഛന്‍ സതീശിനും അമ്മ സത്യഭാമയ്ക്കുമെതിരെ മൂന്നാര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വന്യമൃഗങ്ങളിറങ്ങുന്ന കാനനപാതയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനപാലകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. രാജമല അഞ്ചാംമൈലിലെ നിരീക്ഷണ കാമറയില്‍നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും.

അതേസമയം ഇത് ഞങ്ങളുടെ പൊന്നുമോളാണെന്നും ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ലെന്നാണ് ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച് കണ്ണീരോടെ പറയുന്നത്. ഇവള്‍ ഞങ്ങളുടെ ജീവന്റെ ജീവനാണ്. എല്ലാം മുരുകന്റെ പരീക്ഷണമാണ്. സാരമില്ല. ആ മുരുകന്‍ തന്നെ ഞങ്ങളുടെ പൊന്നുമോളെ തിരികെ തന്നല്ലോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends