Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ

17 SEPTEMBER 2019 05:13 PM IST
മലയാളി വാര്‍ത്ത

പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേസിലെ പ്രതിയായ ദിലീപിന് രേഖ നൽകാൻ കോടതി ഉത്തരവിടുമോ എന്ന ആശങ്കയിലാണ് ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും.

ദൃശ്യങ്ങൾ നൽകുകയാണെങ്കിൽ കേസിലെ മറ്റ് പ്രതികൾക്കും അതേ ദൃശ്യങ്ങൾ നൽകേണ്ടി വരും. അവിടെ വിവേചനത്തിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെ കിട്ടിയാൽ ദൃശ്യങ്ങൾ ദുരൂപയോഗം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്.

യഥാർത്ഥത്തിൽ മെമ്മറി കാർഡ് ദിലീപിന്റെ കൈയിൽ എത്തിയിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയിരുന്നു. മെമ്മറി കാർഡിലെ രേഖകൾ പുറത്തു പോയാൽ അത് നടിയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള കടന്നുകയറ്റമാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമായി മാറും.

അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇന്ന് കേസിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വകാര്യത എന്നോ സെന്റിമെന്റ്സ് എന്നോ കോടതിയിൽ വ്യാഖ്യാനിക്കാനാവില്ല. അതേ സമയം കേസിലെ തൊണ്ടി മുതലാണ് മെമ്മറി കാർഡ് എന്ന് സർക്കാരിന് വാദിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. തൊണ്ടിമുതൽ പ്രതിക്ക് കൈമാറാൻ ഒരിക്കലും കോടതി ഉത്തരവിടുകയില്ല. സുപ്രീം കോടതിയിൽ കേരള സർക്കാരിന് വേണ്ടി കേസ് നടത്തുന്നവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.

മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് പറയണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം.മിനിറ്റുകൾക്ക് കോടികൾ വിലയുള്ള അഭിഭാഷകരെയാണ് കേസു നടത്താൻ ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. അവർക്കും കാർഡ് രേഖയാണെന്ന് കോടതിയിൽ പറയണം എന്നതായിരുന്നു ആവശ്യം.

കാർഡ് രേഖയാണെങ്കിലും ദിലീപിന് അത് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു . കോടതിക്ക് കേസിലെ രേഖകളിലുള്ള രഹസ്യ സ്വഭാവത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല. അതിൽ തലപ്പുകയ്ക്കേണ്ട കാര്യവുമില്ല. സുപ്രീം കോടതി രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അത്തരമൊരു സ്ഥലത്ത് സൂക്ഷിച്ച് മാത്രമാണ് കേസ് നടത്തേണ്ടത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നിട്ടും ഇത്തരമൊരു റിസ്ക് സർക്കാർ എന്തിന് എടുത്തു എന്നാണ് ചോദ്യം.

ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ് ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, മുൻ ഹൈകോടതി ജഡ്ജി ബസന്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖ നൽകേണ്ടതില്ലേ എന്ന് കോടതി ബസന്തിനോട് ചോദിച്ചിരുന്നു. അങ്ങനെ നൽകിയാൽ ഇരയുടെ അവകാശങ്ങൾ ലംഘിക്കുമെന്ന് ബസന്ത് പറഞ്ഞു. ഇനി പന്ത് കോടതിയുടെ പക്കലാണ്.

മെമ്മറി കാർഡ് രേഖയാണെന്ന് സർക്കാർ പറഞ്ഞതിനോട് ബസന്ത് അനുകൂലിക്കുന്നില്ല എന്നാണ് വിവരം. കേസ് നടത്തിപ്പിൽ സർക്കാർ തലത്തിൽ അട്ടിമറി നടന്നോ എന്ന് ഇരയുടെ ബന്ധുക്കൾക്ക് സംശയമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (12 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (12 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends