Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ

17 SEPTEMBER 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേസിലെ പ്രതിയായ ദിലീപിന് രേഖ നൽകാൻ കോടതി ഉത്തരവിടുമോ എന്ന ആശങ്കയിലാണ് ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും.

ദൃശ്യങ്ങൾ നൽകുകയാണെങ്കിൽ കേസിലെ മറ്റ് പ്രതികൾക്കും അതേ ദൃശ്യങ്ങൾ നൽകേണ്ടി വരും. അവിടെ വിവേചനത്തിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെ കിട്ടിയാൽ ദൃശ്യങ്ങൾ ദുരൂപയോഗം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്.

യഥാർത്ഥത്തിൽ മെമ്മറി കാർഡ് ദിലീപിന്റെ കൈയിൽ എത്തിയിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയിരുന്നു. മെമ്മറി കാർഡിലെ രേഖകൾ പുറത്തു പോയാൽ അത് നടിയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള കടന്നുകയറ്റമാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമായി മാറും.

അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇന്ന് കേസിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വകാര്യത എന്നോ സെന്റിമെന്റ്സ് എന്നോ കോടതിയിൽ വ്യാഖ്യാനിക്കാനാവില്ല. അതേ സമയം കേസിലെ തൊണ്ടി മുതലാണ് മെമ്മറി കാർഡ് എന്ന് സർക്കാരിന് വാദിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. തൊണ്ടിമുതൽ പ്രതിക്ക് കൈമാറാൻ ഒരിക്കലും കോടതി ഉത്തരവിടുകയില്ല. സുപ്രീം കോടതിയിൽ കേരള സർക്കാരിന് വേണ്ടി കേസ് നടത്തുന്നവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.

മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് പറയണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം.മിനിറ്റുകൾക്ക് കോടികൾ വിലയുള്ള അഭിഭാഷകരെയാണ് കേസു നടത്താൻ ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. അവർക്കും കാർഡ് രേഖയാണെന്ന് കോടതിയിൽ പറയണം എന്നതായിരുന്നു ആവശ്യം.

കാർഡ് രേഖയാണെങ്കിലും ദിലീപിന് അത് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു . കോടതിക്ക് കേസിലെ രേഖകളിലുള്ള രഹസ്യ സ്വഭാവത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല. അതിൽ തലപ്പുകയ്ക്കേണ്ട കാര്യവുമില്ല. സുപ്രീം കോടതി രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അത്തരമൊരു സ്ഥലത്ത് സൂക്ഷിച്ച് മാത്രമാണ് കേസ് നടത്തേണ്ടത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നിട്ടും ഇത്തരമൊരു റിസ്ക് സർക്കാർ എന്തിന് എടുത്തു എന്നാണ് ചോദ്യം.

ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ് ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, മുൻ ഹൈകോടതി ജഡ്ജി ബസന്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖ നൽകേണ്ടതില്ലേ എന്ന് കോടതി ബസന്തിനോട് ചോദിച്ചിരുന്നു. അങ്ങനെ നൽകിയാൽ ഇരയുടെ അവകാശങ്ങൾ ലംഘിക്കുമെന്ന് ബസന്ത് പറഞ്ഞു. ഇനി പന്ത് കോടതിയുടെ പക്കലാണ്.

മെമ്മറി കാർഡ് രേഖയാണെന്ന് സർക്കാർ പറഞ്ഞതിനോട് ബസന്ത് അനുകൂലിക്കുന്നില്ല എന്നാണ് വിവരം. കേസ് നടത്തിപ്പിൽ സർക്കാർ തലത്തിൽ അട്ടിമറി നടന്നോ എന്ന് ഇരയുടെ ബന്ധുക്കൾക്ക് സംശയമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (26 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (37 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (42 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends