Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ

17 SEPTEMBER 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്ടിയെന്ന് സൈബറിടം കത്തുന്ന പോര്!! ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആനപ്പക

പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേസിലെ പ്രതിയായ ദിലീപിന് രേഖ നൽകാൻ കോടതി ഉത്തരവിടുമോ എന്ന ആശങ്കയിലാണ് ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും.

ദൃശ്യങ്ങൾ നൽകുകയാണെങ്കിൽ കേസിലെ മറ്റ് പ്രതികൾക്കും അതേ ദൃശ്യങ്ങൾ നൽകേണ്ടി വരും. അവിടെ വിവേചനത്തിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെ കിട്ടിയാൽ ദൃശ്യങ്ങൾ ദുരൂപയോഗം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്.

യഥാർത്ഥത്തിൽ മെമ്മറി കാർഡ് ദിലീപിന്റെ കൈയിൽ എത്തിയിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയിരുന്നു. മെമ്മറി കാർഡിലെ രേഖകൾ പുറത്തു പോയാൽ അത് നടിയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള കടന്നുകയറ്റമാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമായി മാറും.

അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇന്ന് കേസിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വകാര്യത എന്നോ സെന്റിമെന്റ്സ് എന്നോ കോടതിയിൽ വ്യാഖ്യാനിക്കാനാവില്ല. അതേ സമയം കേസിലെ തൊണ്ടി മുതലാണ് മെമ്മറി കാർഡ് എന്ന് സർക്കാരിന് വാദിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. തൊണ്ടിമുതൽ പ്രതിക്ക് കൈമാറാൻ ഒരിക്കലും കോടതി ഉത്തരവിടുകയില്ല. സുപ്രീം കോടതിയിൽ കേരള സർക്കാരിന് വേണ്ടി കേസ് നടത്തുന്നവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.

മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് പറയണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം.മിനിറ്റുകൾക്ക് കോടികൾ വിലയുള്ള അഭിഭാഷകരെയാണ് കേസു നടത്താൻ ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. അവർക്കും കാർഡ് രേഖയാണെന്ന് കോടതിയിൽ പറയണം എന്നതായിരുന്നു ആവശ്യം.

കാർഡ് രേഖയാണെങ്കിലും ദിലീപിന് അത് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു . കോടതിക്ക് കേസിലെ രേഖകളിലുള്ള രഹസ്യ സ്വഭാവത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല. അതിൽ തലപ്പുകയ്ക്കേണ്ട കാര്യവുമില്ല. സുപ്രീം കോടതി രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അത്തരമൊരു സ്ഥലത്ത് സൂക്ഷിച്ച് മാത്രമാണ് കേസ് നടത്തേണ്ടത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നിട്ടും ഇത്തരമൊരു റിസ്ക് സർക്കാർ എന്തിന് എടുത്തു എന്നാണ് ചോദ്യം.

ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ് ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, മുൻ ഹൈകോടതി ജഡ്ജി ബസന്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖ നൽകേണ്ടതില്ലേ എന്ന് കോടതി ബസന്തിനോട് ചോദിച്ചിരുന്നു. അങ്ങനെ നൽകിയാൽ ഇരയുടെ അവകാശങ്ങൾ ലംഘിക്കുമെന്ന് ബസന്ത് പറഞ്ഞു. ഇനി പന്ത് കോടതിയുടെ പക്കലാണ്.

മെമ്മറി കാർഡ് രേഖയാണെന്ന് സർക്കാർ പറഞ്ഞതിനോട് ബസന്ത് അനുകൂലിക്കുന്നില്ല എന്നാണ് വിവരം. കേസ് നടത്തിപ്പിൽ സർക്കാർ തലത്തിൽ അട്ടിമറി നടന്നോ എന്ന് ഇരയുടെ ബന്ധുക്കൾക്ക് സംശയമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (4 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (4 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (4 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (5 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (5 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (5 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (6 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (6 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (6 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (6 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (6 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (6 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (7 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (7 hours ago)

Malayali Vartha Recommends