Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

എങ്കിലും തോല്‍ക്കില്ല... എല്ലാ പ്രതീക്ഷകള്‍ക്കും വിരാമിട്ട് ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ആയുസ് വെള്ളിയാഴ്ച വരെ; ലാന്‍ഡറെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല

19 SEPTEMBER 2019 12:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം. എന്നാല്‍ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7നാണ് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. സിഗ്നല്‍ നഷ്ടമായെങ്കിലും പിന്നീട് കണ്ടെത്താനായത് വലിയ നേട്ടമായി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ് തീരുകയാണ്. നാളെ വരെ മാത്രമാണ് ബാറ്ററിയുടെ ആയുസ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ നാളെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുന:സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമങ്ങളും അവസാനിപ്പിച്ചേക്കും. ഇതോടെ കടുത്ത നിരാശയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍.

വളരെ നിരാശയാണ് ഇത് ശാസ്ത്ര ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് ആയുസ് കണക്കാക്കിയിരുന്നത്. അതേസമയം ചന്ദ്രയാന്‍2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും. എന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ബന്ധം നഷ്ടമായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ചൊവ്വാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന നാസയുടെ നിരീക്ഷണപേടകം ലാന്‍ഡറിന്റെ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി നിരീക്ഷണം നടത്തും.

ലാന്‍ഡറിന് എന്തുസംഭവിച്ചെന്ന് അറിയാന്‍ നാസയുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ പേടകം നല്‍കുന്ന വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കൈമാറും. വിക്രം ലാന്‍ഡറില്‍ നാസയുടെ ഉപകരണവും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പേടകത്തിന്റെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വര്‍ഷം കൂടുതലാണിത്. ചന്ദ്രയാന്‍ 2 ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയെ ഒപ്പം ചേര്‍ത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള പരിശ്രമത്തിലൂടെ മുന്‍ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാന്‍ 2 നടത്തിയത്.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാന്‍2 അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ദൗത്യമാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ഏതെങ്കിലുമൊരു ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടിയ റെസലൂഷന്‍ ക്യാമറയാണ് ചന്ദ്രയാന്‍ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വര്‍ഷമെന്ന മുന്‍ തീരുമാനത്തില്‍ നിന്നു വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. കൃത്യമായ വിക്ഷേപണവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ മികവുമാണ് ഇത് സാധ്യമാക്കിയത്. അതിനാല്‍ തന്നെ ലാന്‍ഡര്‍ നഷ്ടമായെങ്കിലും ദൗത്യം വിജയമാണെന്നാണ് കണക്കാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്  (8 minutes ago)

സിനിമാസമരം പിൻവലിച്ച്‌ സംഘടനകൾ  (39 minutes ago)

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം...  (52 minutes ago)

കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവം...  (1 hour ago)

കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം  (1 hour ago)

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....    (1 hour ago)

മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (2 hours ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (2 hours ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (10 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (10 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (10 hours ago)

Malayali Vartha Recommends