Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

എങ്കിലും തോല്‍ക്കില്ല... എല്ലാ പ്രതീക്ഷകള്‍ക്കും വിരാമിട്ട് ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ആയുസ് വെള്ളിയാഴ്ച വരെ; ലാന്‍ഡറെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല

19 SEPTEMBER 2019 12:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം. എന്നാല്‍ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7നാണ് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. സിഗ്നല്‍ നഷ്ടമായെങ്കിലും പിന്നീട് കണ്ടെത്താനായത് വലിയ നേട്ടമായി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ് തീരുകയാണ്. നാളെ വരെ മാത്രമാണ് ബാറ്ററിയുടെ ആയുസ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ നാളെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുന:സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമങ്ങളും അവസാനിപ്പിച്ചേക്കും. ഇതോടെ കടുത്ത നിരാശയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍.

വളരെ നിരാശയാണ് ഇത് ശാസ്ത്ര ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് ആയുസ് കണക്കാക്കിയിരുന്നത്. അതേസമയം ചന്ദ്രയാന്‍2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും. എന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ബന്ധം നഷ്ടമായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ചൊവ്വാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന നാസയുടെ നിരീക്ഷണപേടകം ലാന്‍ഡറിന്റെ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി നിരീക്ഷണം നടത്തും.

ലാന്‍ഡറിന് എന്തുസംഭവിച്ചെന്ന് അറിയാന്‍ നാസയുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ പേടകം നല്‍കുന്ന വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കൈമാറും. വിക്രം ലാന്‍ഡറില്‍ നാസയുടെ ഉപകരണവും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പേടകത്തിന്റെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വര്‍ഷം കൂടുതലാണിത്. ചന്ദ്രയാന്‍ 2 ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയെ ഒപ്പം ചേര്‍ത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള പരിശ്രമത്തിലൂടെ മുന്‍ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാന്‍ 2 നടത്തിയത്.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാന്‍2 അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ദൗത്യമാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ഏതെങ്കിലുമൊരു ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടിയ റെസലൂഷന്‍ ക്യാമറയാണ് ചന്ദ്രയാന്‍ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വര്‍ഷമെന്ന മുന്‍ തീരുമാനത്തില്‍ നിന്നു വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. കൃത്യമായ വിക്ഷേപണവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ മികവുമാണ് ഇത് സാധ്യമാക്കിയത്. അതിനാല്‍ തന്നെ ലാന്‍ഡര്‍ നഷ്ടമായെങ്കിലും ദൗത്യം വിജയമാണെന്നാണ് കണക്കാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (45 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (53 minutes ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (1 hour ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (1 hour ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (1 hour ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (2 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (2 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (2 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (2 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (3 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (3 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (3 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (3 hours ago)

Malayali Vartha Recommends