Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ക്ലൈമാക്‌സ് ഫലത്തിന് ശേഷം... ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് സൂചന; മണ്ഡലകാലം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല പ്രശ്‌നം വീണ്ടും ഉയരുന്നു

10 OCTOBER 2019 12:14 PM IST
മലയാളി വാര്‍ത്ത

ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സിപി എമ്മും സര്‍ക്കാരും ശബരിമലയില്‍ യുവതികളെ കയറ്റുമെന്ന് സൂചന. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട് പിണറായി തള്ളി. എന്നാല്‍ കോടിയേരി ശക്തമായ ചെറുത്തു നില്‍പ്പ് തുടരുകയാണ്.

ഉപതെരഞ്ഞടുപ്പില്‍ തോറ്റാല്‍ സര്‍ക്കാര്‍ ഇല്ലാതായാലും നവോത്ഥാനം നടപ്പാക്കിയാല്‍ മതിയെന്ന് പിണറായി തീരുമാനിക്കും. മണ്ഡലകാലം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല വീണ്ടും പ്രക്ഷുബ്ദമാകുമോ എന്ന സംശയത്തിലാണ് വിശ്വാസികള്‍.

ഇതിനൊപ്പം ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ശബരിമലയില്‍ നവോത്ഥാനം നടപ്പിലാക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നത് വരുന്ന മണ്ഡല കാലം എങ്ങനെയെങ്കിലും കുളമായി കിട്ടാനാണ്. മണ്ഡലകാലം ഇല്ലാതാക്കിയാല്‍ അടുത്തു നടക്കാന്‍ പോകുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസും ബി ജെ പിയും പ്രതീക്ഷിക്കുന്നു.

കോണ്‍ഗ്രസിനാണ് ശബരിമല വിവാദം ഏറെ ഗുണം ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന ഭക്തരുടെ ആവശ്യം കേട്ടില്ലെന്ന് നടിച്ചതാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് വിനയായത്. നിയമനിര്‍മ്മാണം ഉടന്‍ എന്ന മട്ടില്‍ ബിജെപി നടത്തിയ കളികള്‍ ജനം തിരിച്ചറിഞ്ഞു. ബി ജെ പിയുടെ നേതൃത്വത്തില്‍ രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമനിര്‍മ്മാണം നടക്കുമെന്ന് ഭക്തര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് കേരളത്തിലെത്തിയ പ്രധാനമന്ത്രി അതു സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കിയില്ല. എന്‍ എസ് എസ് നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സാമ്പത്തിക സംവരണം എന്ന എന്‍ എസ് എസിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ചൊല്ലി ജി. സുകുമാരന്‍ നായര്‍ എഴുതിയ കത്തുകളെല്ലാം അവഗണിച്ചു. ഇതാണ് കേന്ദ്രത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കാന്‍ എന്‍ എസ് എസിനെ പ്രേരിപ്പിച്ചത്.

ഇതിന്റെ പ്രതിഫലനമാണ് പാര്‍ലെമന്റ് തെരഞ്ഞടുപ്പില്‍ കണ്ടത്. 19 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കിയത് എന്‍ എസ് എസിന്റെയും വിശ്വാസികളുടെയും കര്‍ശന നിലപാടാണ്. ക്രൈസ്തവ സഭകളുടെ അനുകൂല നിലപാടും വലതുപക്ഷത്തിന് സഹായകരമായി. സര്‍ക്കാരിന് പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പാലാ തെരഞ്ഞടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. പാലായിലെ പ്രത്യേക സാഹചര്യങ്ങളാണ് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമായതെന്ന് തന്നെയാണ് പിണറായിയും മറ്റ് സിപിഎം നേതാക്കളും വിശ്വസിക്കുന്നത്.

ശബരിമല വിഷയം തെരഞ്ഞടുപ്പ് ചര്‍ച്ചയില്‍ കൊണ്ടുവരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല സജീവ ചര്‍ച്ചയാക്കി. ബി ജെ പിയാകട്ടെ ശബരിമലയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് തീരുമാനിച്ചത്. ശബരിമല ചര്‍ച്ച ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കോണ്‍ഗ്രസിന് നല്‍കിയ മൈലേജ് ചെറുതല്ല. ഉപതെരഞ്ഞടുപ്പുകളില്‍ നിയമനിര്‍മ്മാണ വാഗ്ദാനം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

വനിതാ മതിലിന്റെ പിറ്റേന്ന് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് രണ്ട് യുവതികളെ ശബരിമലയിലെത്തിച്ചത്. അതോടെയാണ് കേരളം ഇടതു സര്‍ക്കാരിന് എതിരായത്. സിപിഎം വരെ തള്ളി പറഞ്ഞ നീക്കമായിരുന്നു ഇത്. ഇതേ കൃത്യം വ്യശ്ചികത്തിലും ആവര്‍ത്തിക്കുമെന്ന് കരുതുന്നവരും കുറവല്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (6 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (8 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (8 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (8 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (8 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (8 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (9 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (9 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (9 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (10 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (10 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (10 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (11 hours ago)

Malayali Vartha Recommends