Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

ജോളിയുടെ അവകാശവാദം പൊളളയാണെന്ന് അന്വേഷണ സംഘം... പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹ മരണ പരമ്പരയില്‍ ആദ്യ ഇരയായ അന്നമ്മ ടീച്ചര്‍ മരിക്കുമ്പോള്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നെന്ന ജോളിയുടെ അവകാശവാദം പച്ചക്കളളം... റോയിയുമായുള്ള വിവാഹത്തിനു മുമ്പ് ജോളിക്ക് കട്ടപ്പനയിലുള്ള ഇടപാടുകളും സൗഹൃദങ്ങളും അന്വേഷണ സംഘം പരിശോധിക്കും

11 OCTOBER 2019 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ആദ്യ ഇരയായ അന്നമ്മ ടീച്ചര്‍ മരിക്കുമ്പോള്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നെന്ന ജോളിയുടെ അവകാശവാദം പൊള്ളയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രണ്ടാമതായി കൊല്ലപ്പെട്ട ടോം തോമസിന്റെ പാലാ ഐങ്കൊമ്പിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ജോളി ഇക്കാലത്ത് താമസിച്ചിരുന്നത്.സെന്റ് തോമസ് സ്‌കൂളില്‍ പഠിപ്പിക്കാതിരിക്കെ, ഒരു വര്‍ഷത്തോളം പാലായില്‍ ജോളി എന്തെടുക്കുകയായിരുന്നു എന്ന കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. 2002 ആഗസ്റ്റ് 22നാണ് അന്നമ്മ ടീച്ചര്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. പാലായില്‍ നിന്ന് അവധിക്ക് ജോളി നാട്ടിലെത്തിയപ്പോഴായിരുന്നു ടീച്ചറുടെ മരണം. മരിക്കുന്നതിന് ഏതാണ്ട് മൂന്നാഴ്ച മുമ്പും ടീച്ചര്‍ കുഴഞ്ഞു വീണിരുന്നു. അന്നും ജോളി വീട്ടിലുണ്ടായിരുന്നു.
കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അഞ്ചുദിവസത്തെ ചികിത്സക്കുശേഷമാണ് ടീച്ചര്‍ വീട്ടിലേക്ക് മടങ്ങിയത്. അന്ന് സ്‌കാനിങ് അടക്കം എല്ലാവിധ പരിശോധനകളും നടത്തിയെങ്കിലും രോഗമെന്തെന്ന് വ്യക്തമായി നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പ്രത്യേക രോഗമൊന്നും കാണുന്നില്ലെന്നും 'നിങ്ങള്‍ പൂര്‍ണ ആരോഗ്യവതിയാണ്' എന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ടീച്ചറെ ഡിസ്ചാര്‍ജ് ചെയ്തത്. അതിനുശേഷം 2011 ആഗസ്റ്റ് 22ന് രാവിലെ പത്തുമണിയോടെയാണ് ആട്ടിന്‍ സൂപ്പ് കഴിച്ച ടീച്ചര്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. 'അന്നു വന്നപോലെ എനിക്ക് അനുഭവപ്പെടുന്നു' എന്ന് പറഞ്ഞാണ് ടീച്ചര്‍ അന്ത്യശ്വാസം വലിച്ചതെന്ന് മക്കളായ റെഞ്ചിയും റോജോയും ഓര്‍ക്കുന്നു. പാലായില്‍ നിന്നുള്ള രണ്ടാംവരവിലാണ് ടീച്ചറെ ജോളി വകവരുത്തിയത്. പാലായിലുള്ള ജോളിയെ കാണാന്‍ ഭര്‍ത്താവ് റോയി പലപ്പോഴും പോകാറുണ്ടായിരുന്നു.

പാലാ ഐങ്കൊമ്പിലെ ബന്ധുവീട്ടിലെ താമസത്തിനിടെ ഒരിക്കല്‍ ജോളി വീണ് കൈക്ക് പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് ടോം തോമസ് പാലായിലെ വീട്ടിലെത്തി ജോളിയെ കണ്ടിരുന്നതായി ബന്ധുക്കള്‍ ഓര്‍ത്തെടുക്കുന്നു. ഒരിക്കല്‍ പാലാ സ്‌കൂളില്‍ നിന്നെന്നു പറഞ്ഞ് പൊന്നാമറ്റം തറവാട്ടിലെ ലാന്‍ഡ് ഫോണിലേക്കും ജോളിയെ അന്വേഷിച്ച് ഫോണ്‍ വന്നിരുന്നു. വിശദമായി തിരക്കുന്നതിനിടെ ഫോണ്‍ വെക്കുകയും ചെയ്തു. ഒരു പുരുഷനാണ് ഫോണ്‍ ചെയ്തത്. ജോളി പാലാ സ്‌കൂളില്‍ ജോലി ചെയ്തിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആരായിരിക്കാം ഫോണ്‍ ചെയ്തതെന്നത് ദുരൂഹമാണ്. തനിക്കു സ്‌കൂളില്‍ ജോലിയുണ്ടെന്ന് വീട്ടുകാരെ ധരിപ്പിക്കാന്‍ ജോളി നടത്തിയ ആസൂത്രിത നീക്കമായി അന്വേഷണസംഘം ഇതിനെ കാണുന്നു. 

അന്നമ്മ ടീച്ചര്‍ മരിച്ചശേഷം ജോളി പാലായില്‍നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒരു വര്‍ഷത്തോളം കാലം ജോളി പാലായില്‍ എന്തെടുക്കുകയായിരുന്നെന്ന് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. 1997 ലാണ് റോയി-ജോളി വിവാഹം നടക്കുന്നത്.

ഇതിനുശേഷം ഇരുവരും നിരവധി തവണ കട്ടപ്പനയിലേക്കു യാത്ര പോയിട്ടുണ്ട്. സാധാരണ ഗതിയില്‍ നടത്താറുള്ളതിനേക്കാള്‍ തവണ റോയി ഭാര്യയുടെ സ്വന്തം നാട്ടിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. റോയിയുമായുള്ള വിവാഹത്തിനു മുമ്പ് ജോളിക്ക് കട്ടപ്പനയിലുള്ള ഇടപാടുകളും സൗഹൃദങ്ങളും ആഴത്തില്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (1 hour ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (1 hour ago)

നോവായി ശ്രീനന്ദയുടെ മടക്കം  (1 hour ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (2 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (2 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (2 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (3 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (3 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (4 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (4 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (4 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (4 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (4 hours ago)

Malayali Vartha Recommends