Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കൊല്ലാന്‍ തോന്നുന്നതപ്പോള്‍... തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ല; അതിനായി എപ്പോഴും ഒരു കുപ്പിയില്‍ അത് കരുതും; ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി ഉപയോഗിച്ചത്; സംശയമുള്ളവരോടൊക്കെ വളരെ അടുപ്പത്തില്‍ പെരുമാറി

14 OCTOBER 2019 10:14 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഒരു അത്ഭുതമാണ്. കേരള ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കുറ്റവാളിയുള്ളത് ആദ്യത്തേതാണ്. ഒരു സംശയവുമില്ലാതെ വിലസിയ ജോളിയില്‍ നിന്നും സുപ്രധാന വിവരങ്ങളാണ് പിടിയിലായതോടെ ലഭ്യമായത്. ജോളി എല്ലായ്‌പോഴും ബാഗില്‍ ഒരു കുപ്പിയില്‍ സയനൈഡ് സൂക്ഷിച്ചിരുന്ന മരണസഞ്ചാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നുമാണ് ജോളി പറയുന്നത്. വാര്‍ത്തകളിലൂടെയാണ് സയനൈഡിനെ കുറിച്ച് മനസ്സിലാക്കുന്നതെന്നും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചത്. അത് വിജയിക്കുകയും ചെയ്തു.

ചിലരെല്ലാം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പലര്‍ക്കും സയനൈഡ് കലര്‍ത്തിയ ശീതളപാനീയങ്ങളും പഴങ്ങളും നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞു മാറി. തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കി. അന്നമ്മയെ കൊന്നത് റോയിക്കറിയാമായിരുന്നു. അന്നമ്മയില്‍ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അവസാനം വിജയിച്ചു.

ആരും സംശയിക്കാത്ത വഴികളാണ് തെരഞ്ഞെടുത്തത്. 2016ല്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രണ്ടു തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തേത് അളവില്‍ കുറഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ടാം തവണ കഴിക്കാന്‍ സിലി കൂട്ടാക്കിയില്ല. ദന്താശുപത്രിയിലേക്കുള്ള യാത്രയില്‍ മരണം ഉറപ്പിക്കുന്നതിനായി വാഹനത്തില്‍ കയറുകയായിരുന്നു. അപ്പോള്‍ കൈയില്‍ കരുതിയ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം കൂടത്തായി കേസില്‍ ജോളിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണിലേക്ക് നിരന്തരം വിളിച്ചവരുടെ പേരുവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. നേരത്തേ, പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ പട്ടിക തയാറാക്കി ഇവരെ വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. ജോളിക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് സഹായം ലഭിച്ചതായി കരുതുന്നവരുടെ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്. ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോടെ ജോളിയുടെ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. ജോളിയുടെയും യാത്ര നടത്തിയതായി സംശയിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കുക.

പ്രതി ചേര്‍ക്കപ്പെട്ടവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും പൊലീസ് ശേഖരിക്കും. അന്വേഷണ സംഘത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജോളിയുടെ എന്‍.ഐ.ടി മേഖലയിലെ ബന്ധങ്ങള്‍, പ്രാദേശിക രാഷ്ട്രീയക്കാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച പ്രധാന തെളിവാകും ഫോണ്‍ സംഭാഷണങ്ങള്‍.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ ശേകരിക്കാനാകുമെന്ന് അന്വേഷണ സംഘം കരുതുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends