Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പിഎസ് സിയുടെ 'ആ കളി'പിണറായിയെനിർത്തി പൊരിക്കുന്നതിങ്ങനെ; നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ

08 NOVEMBER 2019 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ. പിസിയുടെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതാണെന്നും അനൂപ് ജേക്കബ് ആഞ്ഞടിച്ചു.

പിഎസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ വിശ്വാസ്യത നിലഅനിർത്താനുള്ള നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ ആ വിശ്വാസ്യതയും സുതാര്യതയുമാണ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടത്. ലക്ഷ കണക്കിന് വിദ്യാർത്ഥികൾ സ്വാഭാവികമായും വലിയ രീതിയിലുള്ള ആശങ്കയുടെ ഇന്ന് കടന്നു പോകുകയാണ്. ഇതിന്റെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ഇതിന്റെ അന്വേഷണം കൃത്യമായ നിലയിലല്ല മുന്നോട്ട് പോകുന്നു എന്നുള്ളതാണ് ഇതിലെ രണ്ടുമുഖ്യപ്രതികൾ അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേർന്നത്. കഴിഞ്ഞ എട്ടാം മാസം ഏഴാം തീയതി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന്. അങ്ങ് ഉദ്ദേശിച്ച കർശന നടപടിയാണോ ഈ വ്യക്തികൾക്ക് കുറ്റപത്രം സമർപ്പിക്കാത്തതിന്റെ പേരിൽ നിയമാനുസൃതം ജാമ്യം അവർക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായത്?

ഇവിടെ കുറ്റപത്രം സമർപ്പിച്ചില്ല എന്ന് പറയുമ്പോൾ പോലീസിന്റെ നിഷ്ക്രിയത്വമാണ് അവിടെ വരുന്നത്. പോലീസ് ഈ വിഷയത്തെ വളരെ ലാഘവത്തോടെ സമീപിച്ചു. അതുകൊണ്ടാണ് ഇത്രമാത്രം പ്രധാനപ്പെട്ട ഒരു കേസിൽ പ്രതികൾക്ക് കുറ്റപത്രം പോലും സമർപ്പിക്കാതെ അവർക്ക് ജാമ്യം കിട്ടാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭിച്ച തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ച്മാണ് കിട്ടിയിട്ടുള്ളത്. അതിന്റെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഷ്യം. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്ന സന്ദർഭത്തിൽ തന്നെ വളരെ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം അന്നേ ഉയർന്നതാണ്. അന്നുതന്നെ സർക്കാർ അതിനെ തള്ളിക്കളഞ്ഞു. പിന്നെ പിഎസിയുടെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പിഎസി ചെയർമാനു ലഭിക്കുന്നു. ഈ റിപ്പോർട്ട് ലഭിച്ച ആഭ്യന്തര ഇന്റലിജൻസ് സ്വാഭാവികമായും ഇത് ഒന്നുകിൽ പൊലീസിന് കൈമാറണം അല്ലെങ്കിൽ ഗവൺമെന്റ് നിയമിക്കുന്ന ആറു ഏജൻസിക്ക് കൈമാറണം അതിനു പകരം ആ മാന്യ അദ്ദേഹം ചെയ്തത് പത്ര സമ്മേളനം വിളിച്ച് ഈ ആഭ്യന്തര വിഷയത്തിന്റെ ഓരോ വിഷാദശാംശങ്ങളും പ്രസിദ്ധീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എല്ലാം അദ്ദേഹം വളരെ കൃത്യമായി പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. അന്നുതന്നെ മറ്റൊരുകാര്യം പറഞ്ഞു ഇതിനെല്ലാം ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിലൂടെ ഒളിവിലിരുന്ന പ്രതികൾക്ക് ശാസ്ത്രീയ മായിത്തന്നെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു.

ഏറ്റവും ഒടുവിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചു. സിബിഐ അന്വേഷണത്തെ പറ്റിയുള്ള ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടിയിൽ അക്കാര്യം ഇപ്പോൾ വ്യക്തമാക്കിയതാണ്. എന്നാൽ ആ ഹർജിക്കു മുകളിൽ ഗവൺമെന്റിന്റെ സമീപനം എന്താണ്? ഗവേര്മെന്റും പിഎസിയും സിബിഐ അബ്‌ന്വേഷണം വേണ്ട എന്ന നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത് എന്നും അനൂപ് ജേക്കബ് നിയമ സഭയിൽ ആഞ്ഞടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends