Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

പിഎസ് സിയുടെ 'ആ കളി'പിണറായിയെനിർത്തി പൊരിക്കുന്നതിങ്ങനെ; നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ

08 NOVEMBER 2019 04:38 PM IST
മലയാളി വാര്‍ത്ത

നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ. പിസിയുടെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതാണെന്നും അനൂപ് ജേക്കബ് ആഞ്ഞടിച്ചു.

പിഎസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ വിശ്വാസ്യത നിലഅനിർത്താനുള്ള നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ ആ വിശ്വാസ്യതയും സുതാര്യതയുമാണ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടത്. ലക്ഷ കണക്കിന് വിദ്യാർത്ഥികൾ സ്വാഭാവികമായും വലിയ രീതിയിലുള്ള ആശങ്കയുടെ ഇന്ന് കടന്നു പോകുകയാണ്. ഇതിന്റെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ഇതിന്റെ അന്വേഷണം കൃത്യമായ നിലയിലല്ല മുന്നോട്ട് പോകുന്നു എന്നുള്ളതാണ് ഇതിലെ രണ്ടുമുഖ്യപ്രതികൾ അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേർന്നത്. കഴിഞ്ഞ എട്ടാം മാസം ഏഴാം തീയതി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന്. അങ്ങ് ഉദ്ദേശിച്ച കർശന നടപടിയാണോ ഈ വ്യക്തികൾക്ക് കുറ്റപത്രം സമർപ്പിക്കാത്തതിന്റെ പേരിൽ നിയമാനുസൃതം ജാമ്യം അവർക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായത്?

ഇവിടെ കുറ്റപത്രം സമർപ്പിച്ചില്ല എന്ന് പറയുമ്പോൾ പോലീസിന്റെ നിഷ്ക്രിയത്വമാണ് അവിടെ വരുന്നത്. പോലീസ് ഈ വിഷയത്തെ വളരെ ലാഘവത്തോടെ സമീപിച്ചു. അതുകൊണ്ടാണ് ഇത്രമാത്രം പ്രധാനപ്പെട്ട ഒരു കേസിൽ പ്രതികൾക്ക് കുറ്റപത്രം പോലും സമർപ്പിക്കാതെ അവർക്ക് ജാമ്യം കിട്ടാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭിച്ച തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ച്മാണ് കിട്ടിയിട്ടുള്ളത്. അതിന്റെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഷ്യം. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്ന സന്ദർഭത്തിൽ തന്നെ വളരെ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം അന്നേ ഉയർന്നതാണ്. അന്നുതന്നെ സർക്കാർ അതിനെ തള്ളിക്കളഞ്ഞു. പിന്നെ പിഎസിയുടെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പിഎസി ചെയർമാനു ലഭിക്കുന്നു. ഈ റിപ്പോർട്ട് ലഭിച്ച ആഭ്യന്തര ഇന്റലിജൻസ് സ്വാഭാവികമായും ഇത് ഒന്നുകിൽ പൊലീസിന് കൈമാറണം അല്ലെങ്കിൽ ഗവൺമെന്റ് നിയമിക്കുന്ന ആറു ഏജൻസിക്ക് കൈമാറണം അതിനു പകരം ആ മാന്യ അദ്ദേഹം ചെയ്തത് പത്ര സമ്മേളനം വിളിച്ച് ഈ ആഭ്യന്തര വിഷയത്തിന്റെ ഓരോ വിഷാദശാംശങ്ങളും പ്രസിദ്ധീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എല്ലാം അദ്ദേഹം വളരെ കൃത്യമായി പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. അന്നുതന്നെ മറ്റൊരുകാര്യം പറഞ്ഞു ഇതിനെല്ലാം ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിലൂടെ ഒളിവിലിരുന്ന പ്രതികൾക്ക് ശാസ്ത്രീയ മായിത്തന്നെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു.

ഏറ്റവും ഒടുവിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചു. സിബിഐ അന്വേഷണത്തെ പറ്റിയുള്ള ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടിയിൽ അക്കാര്യം ഇപ്പോൾ വ്യക്തമാക്കിയതാണ്. എന്നാൽ ആ ഹർജിക്കു മുകളിൽ ഗവൺമെന്റിന്റെ സമീപനം എന്താണ്? ഗവേര്മെന്റും പിഎസിയും സിബിഐ അബ്‌ന്വേഷണം വേണ്ട എന്ന നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത് എന്നും അനൂപ് ജേക്കബ് നിയമ സഭയിൽ ആഞ്ഞടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (6 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (6 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (6 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (7 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (7 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (7 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (7 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (8 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (9 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (9 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (9 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (9 hours ago)

Malayali Vartha Recommends