ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ വിആർഎസ് എടുക്കാൻ 57,000 ജീവനക്കാർ... ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയതിനെ തുടർന്നാണിത് ... . പ്രതിദിന പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ ബിഎസ്എൻഎൽ
ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടു കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ സ്വയം വിരമിക്കാൻ സമ്മതമറിയിച്ച് വിആർഎസ് എടുത്ത് 57,000 ജീവനക്കാർ മുന്നോട്ട് വന്നിരിക്കുന്നു . ഇതോടെ എണ്ണം വെട്ടി കുറയ്ക്കുന്നതിന് അനുകൂലമായാണ് ജീവനക്കാർ പ്രതികരിക്കുന്നതെന്ന് വ്യക്തമായെങ്കിലും പ്രതിദിന പ്രവർത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി.
എംടിഎൻഎൽ ലയനത്തിന് മുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് . ബിഎസ്എൻഎൽ ജീവനക്കാരിൽ 57,000 പേരാണ് ഇതുവരെ വിആർഎസ് അംഗീകരിച്ച് വിരമിക്കാൻ തയ്യാറായിരിക്കുന്നത്.ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ആണ് ജീവനക്കാർ സ്വായം വിരമിക്കലിനു സന്നദ്ധത അറിയിച്ചിരിക്കുന്നത് .
എംടിഎൻഎൽ ജീവനക്കാരുടെ എണ്ണം കൂടി ചേരുമ്പോൾ ഇത് ഏതാണ്ട് 60,000 ആകും. ഇത്രയും ജീവനക്കാർ കൊഴിഞ്ഞുപോകുന്നതോടെ കമ്പനിയുടെ പ്രവർത്തനം നിലച്ചേക്കുമെന്ന ആശങ്കയും ഇതിനിടെ ശക്തമാകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്‌സ്‌ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പരിവർത്തന കാലം ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്
നിലവിൽ ഏറ്റവും പ്രാധാന്യം വേണ്ടത് തടസമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാനാണെന്നാണ് ടെലികോം മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ല. അതിനായുള്ള തുടർ ചർച്ചകളാണ് വരും ദിവസങ്ങളിൽ നടക്കുക.
രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം. എന്നാൽ, വിആർഎസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകി. ബിഎസ്എൻഎല്ലിന്റെ സ്വയം വിരമിക്കൽ നിബന്ധനകൾ ജീവനക്കാരിലെ ഒരു ലക്ഷം പേർക്ക് അനുയോജ്യമായതാണ്. 2020 ജനുവരി 31 വരെ വിആർഎസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്. 50 വയസ് കഴിഞ്ഞ ജീവനക്കാർക്ക് വി ആർ എസിന് അപേക്ഷിക്കാം.
മാസങ്ങളായി ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളം വൈകുകയാണ്. ഈ മാസവും കഥയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം 13,804 കോടി രൂപയാണു ബിഎസ്എൻഎൽ വരുത്തിയ നഷ്ടം 2017-18-ൽ 7993 കോടി, 2016-17-ൽ 4793 കോടി, 2015-16-ൽ 4859 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം. എംടിഎൻഎലും വർഷങ്ങളായി നഷ്ടത്തിലാണ്.
വിആർഎസ് പാക്കേജ് നടപ്പാക്കുകയും വരും വർഷങ്ങളിൽ റിട്ടയർ ചെയ്യുന്നവർ പിരിയുകയും ചെയ്യുന്നതോടെ ഇവയിലെ ജീവനക്കാരുടെ എണ്ണം നാലിലൊന്നാകും എന്നാണു പ്രതീക്ഷ. ബിഎസ്എൻഎലിലെ 1.76 ലക്ഷം പേരിൽ പകുതി ആറു വർഷത്തിനകം പിരിയും. ഉള്ള ജീവനക്കാരിൽ പകുതി വിആർഎസ് സ്വീകരിച്ചാൽ ശേഷം സംഖ്യ 40000-ൽ താഴെയാകും. എംടിഎൻഎലിൽ 22,000 പേരുള്ളതിൽ 16,000 പേർ ആറു വർഷത്തിനകം റിട്ടയർ ചെയ്യും.
ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന 50 വയസ്സിന് മുകളിലുള്ള ഏതാണ്ട് 80,000 പേരാണ് പിരഞ്ഞുപോകാൻ നിർബന്ധിതരാകുന്നത്. വി ആർ എസ് എടുക്കാൻ അർഹതയുള്ളവർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഒരുമാസ കാലയളവിനുള്ളിൽ അപേക്ഷ നൽകണം. വി ആർ എസ് എടുക്കുന്ന ജീവനക്കാർക്ക് ഇനിയുള്ള സർവീസ് കാലാവധി കണക്കാക്കിയായിരിക്കും നഷ്ടപരിഹാരം നൽകുക. വിരമിക്കുന്ന വർഷം ഇപ്പോഴത്തെ കണക്കനുസരിച്ചുള്ള ശമ്പളം, പെൻഷൻ, വിരമിക്കാനുള്ള വർഷം എന്നിവ കണക്കാക്കും. പ്രാഥമിക വിവരമനുസരിച്ച് അവശേഷിക്കുന്ന സർവീസ് കണക്കാക്കി ഓരോ വർഷവും ശമ്പളത്തിന്റെ 100 മുതൽ 125 ശതമാനം വരെയായിരിക്കും വി ആർ എസ് എടുക്കുന്നവർക്ക് നൽകുക.
വി ആർ എസ് നൽകിയ ശേഷം വിരമിക്കൽ പ്രായം കുറയ്ക്കാനും ബി എസ് എൻ എൽ തീരുമാനിച്ചിട്ടുണ്ട്. 60 വയസാണ് നിലവിൽ വിരമിക്കൽ പ്രായം. ഇത് 58 ആയി കുറയ്ക്കുമെന്നാണ് ബി എസ് എൻ എൽ പുനരുദ്ധാരണ പദ്ധതിയിൽ പറയുന്നത്. എന്നാൽ വി ആർ എസ് വിജയകരമായി നടപ്പാക്കാൻ സാധിച്ചാൽ പെൻഷൻ പ്രായം കുറയ്ക്കാൻ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. .
പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ബി എസ് എൻ എൽ 4 ജി ആകുന്നതോടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിലും ബി എസ് എൻ എൽ ലാൻഡ് ലൈനുകളും ബ്രോഡ് ബാൻഡ് കണക്ഷനും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളുടെയും മൊബൈൽ കണക്ഷൻ ബി എസ് എൻ എൽ ആക്കാനും പദ്ധതിയുണ്ട്. നിലവിൽ ബി എസ് എൻ എല്ലിൽ ശമ്പളം വൈകുന്നുണ്ട്. വി ആർ എസ് നടപ്പാക്കുന്നതുൾപ്പടെ പദ്ധതികൾ പൂർത്തിയാക്കാൻ മൂന്ന് നാല് മാസമെടുക്കും. ഇത് കഴിഞ്ഞ് മാത്രമേ ശമ്പളവിതരണം വൈകുന്നത് ഒഴിവാകുകയുള്ളൂവെന്നാണ് സൂചന
https://www.facebook.com/Malayalivartha