Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ വിആർഎസ് എടുക്കാൻ 57,000 ജീവനക്കാർ... ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയതിനെ തുടർന്നാണിത് ... . പ്രതിദിന പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ ബിഎസ്എൻഎൽ

11 NOVEMBER 2019 02:24 PM IST
മലയാളി വാര്‍ത്ത

ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടു കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ സ്വയം വിരമിക്കാൻ സമ്മതമറിയിച്ച് വിആർഎസ് എടുത്ത് 57,000 ജീവനക്കാർ മുന്നോട്ട് വന്നിരിക്കുന്നു . ഇതോടെ എണ്ണം വെട്ടി കുറയ്ക്കുന്നതിന് അനുകൂലമായാണ് ജീവനക്കാർ പ്രതികരിക്കുന്നതെന്ന് വ്യക്തമായെങ്കിലും പ്രതിദിന പ്രവർത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി.

എംടിഎൻഎൽ ലയനത്തിന് മുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് . ബിഎസ്എൻഎൽ ജീവനക്കാരിൽ 57,000 പേരാണ് ഇതുവരെ വിആർഎസ് അംഗീകരിച്ച് വിരമിക്കാൻ തയ്യാറായിരിക്കുന്നത്.ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ആണ് ജീവനക്കാർ സ്വായം വിരമിക്കലിനു സന്നദ്ധത അറിയിച്ചിരിക്കുന്നത് .


എംടിഎൻഎൽ ജീവനക്കാരുടെ എണ്ണം കൂടി ചേരുമ്പോൾ ഇത് ഏതാണ്ട് 60,000 ആകും. ഇത്രയും ജീവനക്കാർ കൊഴിഞ്ഞുപോകുന്നതോടെ കമ്പനിയുടെ പ്രവർത്തനം നിലച്ചേക്കുമെന്ന ആശങ്കയും ഇതിനിടെ ശക്തമാകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്‌സ്‌ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പരിവർത്തന കാലം ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്

നിലവിൽ ഏറ്റവും പ്രാധാന്യം വേണ്ടത് തടസമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാനാണെന്നാണ് ടെലികോം മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ല. അതിനായുള്ള തുടർ ചർച്ചകളാണ് വരും ദിവസങ്ങളിൽ നടക്കുക.

രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം. എന്നാൽ, വിആർഎസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകി. ബിഎസ്എൻഎല്ലിന്റെ സ്വയം വിരമിക്കൽ നിബന്ധനകൾ ജീവനക്കാരിലെ ഒരു ലക്ഷം പേർക്ക് അനുയോജ്യമായതാണ്. 2020 ജനുവരി 31 വരെ വിആർഎസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്. 50 വയസ് കഴിഞ്ഞ ജീവനക്കാർക്ക് വി ആർ എസിന് അപേക്ഷിക്കാം.

മാസങ്ങളായി ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളം വൈകുകയാണ്. ഈ മാസവും കഥയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം 13,804 കോടി രൂപയാണു ബിഎസ്എൻഎൽ വരുത്തിയ നഷ്ടം 2017-18-ൽ 7993 കോടി, 2016-17-ൽ 4793 കോടി, 2015-16-ൽ 4859 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം. എംടിഎൻഎലും വർഷങ്ങളായി നഷ്ടത്തിലാണ്.

വിആർഎസ് പാക്കേജ് നടപ്പാക്കുകയും വരും വർഷങ്ങളിൽ റിട്ടയർ ചെയ്യുന്നവർ പിരിയുകയും ചെയ്യുന്നതോടെ ഇവയിലെ ജീവനക്കാരുടെ എണ്ണം നാലിലൊന്നാകും എന്നാണു പ്രതീക്ഷ. ബിഎസ്എൻഎലിലെ 1.76 ലക്ഷം പേരിൽ പകുതി ആറു വർഷത്തിനകം പിരിയും. ഉള്ള ജീവനക്കാരിൽ പകുതി വിആർഎസ് സ്വീകരിച്ചാൽ ശേഷം സംഖ്യ 40000-ൽ താഴെയാകും. എംടിഎൻഎലിൽ 22,000 പേരുള്ളതിൽ 16,000 പേർ ആറു വർഷത്തിനകം റിട്ടയർ ചെയ്യും.

ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന 50 വയസ്സിന് മുകളിലുള്ള ഏതാണ്ട് 80,000 പേരാണ് പിരഞ്ഞുപോകാൻ നിർബന്ധിതരാകുന്നത്. വി ആർ എസ് എടുക്കാൻ അർഹതയുള്ളവർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഒരുമാസ കാലയളവിനുള്ളിൽ അപേക്ഷ നൽകണം. വി ആർ എസ് എടുക്കുന്ന ജീവനക്കാർക്ക് ഇനിയുള്ള സർവീസ് കാലാവധി കണക്കാക്കിയായിരിക്കും നഷ്ടപരിഹാരം നൽകുക. വിരമിക്കുന്ന വർഷം ഇപ്പോഴത്തെ കണക്കനുസരിച്ചുള്ള ശമ്പളം, പെൻഷൻ, വിരമിക്കാനുള്ള വർഷം എന്നിവ കണക്കാക്കും. പ്രാഥമിക വിവരമനുസരിച്ച് അവശേഷിക്കുന്ന സർവീസ് കണക്കാക്കി ഓരോ വർഷവും ശമ്പളത്തിന്റെ 100 മുതൽ 125 ശതമാനം വരെയായിരിക്കും വി ആർ എസ് എടുക്കുന്നവർക്ക് നൽകുക.

വി ആർ എസ് നൽകിയ ശേഷം വിരമിക്കൽ പ്രായം കുറയ്ക്കാനും ബി എസ് എൻ എൽ തീരുമാനിച്ചിട്ടുണ്ട്. 60 വയസാണ് നിലവിൽ വിരമിക്കൽ പ്രായം. ഇത് 58 ആയി കുറയ്ക്കുമെന്നാണ് ബി എസ് എൻ എൽ പുനരുദ്ധാരണ പദ്ധതിയിൽ പറയുന്നത്. എന്നാൽ വി ആർ എസ് വിജയകരമായി നടപ്പാക്കാൻ സാധിച്ചാൽ പെൻഷൻ പ്രായം കുറയ്ക്കാൻ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. .

പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ബി എസ് എൻ എൽ 4 ജി ആകുന്നതോടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിലും ബി എസ് എൻ എൽ ലാൻഡ് ലൈനുകളും ബ്രോഡ് ബാൻഡ് കണക്ഷനും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളുടെയും മൊബൈൽ കണക്ഷൻ ബി എസ് എൻ എൽ ആക്കാനും പദ്ധതിയുണ്ട്. നിലവിൽ ബി എസ് എൻ എല്ലിൽ ശമ്പളം വൈകുന്നുണ്ട്. വി ആർ എസ് നടപ്പാക്കുന്നതുൾപ്പടെ പദ്ധതികൾ പൂർത്തിയാക്കാൻ മൂന്ന് നാല് മാസമെടുക്കും. ഇത് കഴിഞ്ഞ് മാത്രമേ ശമ്പളവിതരണം വൈകുന്നത് ഒഴിവാകുകയുള്ളൂവെന്നാണ് സൂചന

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (4 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (15 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (23 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (43 minutes ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (48 minutes ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (53 minutes ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (6 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (6 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (6 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends