കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ
ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ ഭർത്താവ് വൈശാഖ് ബൈജു ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുണ്ടറ പോലീസിനോട് കുറ്റം സമ്മതിച്ചു. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹനെ (25) ഭർത്താവ് കൊല്ലം കോളജ് ജംക്ഷൻ എം ആർ എ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) വാണ് കൊലപ്പെടുത്തിയത്. പ്രതി കാറിൽ രക്ഷപെടാൻ ശ്രമിച്ചു എങ്കിലും പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമാണ്. വൈശാഖിന്റെ ആദ്യവിവാഹവുമായിരുന്നു. കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി.വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്ത് പോയെങ്കിലും അടുത്തിടെ മടങ്ങിവന്നിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വൈശാഖ് വലിയ സാമ്ബത്തിക ബാധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്. ഇതിനെതുടർന്ന് പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടയിൽ വൈശാഖിൽനിന്ന് ഭീഷണിയുള്ളതായി പലതവണ കൃതി ബന്ധുക്കളെ അറിയിച്ചിരുന്നു.മാത്രമായിരിക്കുമെന്നു കൃതി എഴുതി വെച്ചിരുന്നു
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ഇയാൾ വീണ്ടും വീട്ടിലെത്തിയത്. വീട്ടിലെത്തിയ വൈശാഖും കൃതിയുമായി മുറിയിൽ കയറിയെങ്കിലും വാതിൽ അകത്തുനിന്ന് അടയ്ക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. രാത്രി 9.30ഓടെ അത്താഴം കഴിക്കാൻ കൃതിയുടെ അമ്മ വിളിച്ചെങ്കിലും വാതിൽതുറന്ന് പുറത്തുവന്ന വൈശാഖ് പിന്നീട് കഴിയ്ക്കാമെന്ന് പറഞ്ഞ് അമ്മയെ മടക്കിയയച്ചു.
ഒരുമണിക്കൂറിന് ശേഷം അവർ വീണ്ടുമെത്തി അടച്ചിരുന്ന വാതിൽ മുട്ടിവിളിച്ച് തുറപ്പിക്കുകയായിരുന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് കാറിൽ കയറി രക്ഷപെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസ് വൈശാഖിനായി തെരച്ചിൽ നടത്തുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം ഇയാൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കുണ്ടറ പോലീസ് അറിയിച്ചു.
കൊലപാതകം അറിഞ്ഞ ഉടൻ പൊലീസ് വൈശാഖിനായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാളുടെ കൊല്ലത്തെയും പരവൂരിലെയും വീടുകളിൽ പരിശോധന നടത്തി പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലും മറ്റും നിരീക്ഷണം ശക്തമാക്കി. ഒടുവിൽ പൊലീസിന്റെ സമ്മർദം ശക്തമായതോടെ ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി. അതെ സമയം കൃതി ഭർത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ള ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവൾ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താൻ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തിൽ പങ്കുവെച്ചിരിക്കുന്നത്.
‘താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്’ എന്നും കൃതി കത്തിൽ വ്യക്തമായി പറയുന്നു. രണ്ടാം വിവാഹം കൃതിയെ സംബന്ധിച്ചിടത്തോളം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കത്ത്.
https://www.facebook.com/Malayalivartha