ശമ്പളം കിട്ടാത്ത ജീവനക്കാർ പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നു; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു; ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക
കെ എസ് ആർറ്റി സി ബസുകൾക്ക് സമീപത്തിലൂടെ വാഹനം ഓടിക്കുന്നവർ ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക. കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു. നിരാശരായ ജീവനക്കാർ യാതൊരു സാമൂഹിക പ്രതിജ്ഞാബദ്ധതയുമില്ലാതെയാണ് ബസോടിക്കുന്നത്.
ചെവ്വാഴ്ച രാത്രി തിരുവനതപുരം പൂജപ്പുരയിൽ നടന്നതാണ് ഒടുവിലത്തെ കൊലപാതകം. മുടവൻമുഗൾ സ്വദേശി ബിനുവിനാണ് മരിച്ചത്. കെ എസ് ആർറ്റിസി യുടെ കാട്ടാക്കട ഡിപ്പോയിലെ വാഹനമാണ് ബിനുവിനെ തട്ടിയിട്ടത്. അപകടങ്ങളിൽ അധികവും സംഭവിക്കുന്നത് ബസ് ഇരുചക്ര വാഹനത്തിന്റെ ഹാൻഡിൽ ബാറിൽ തട്ടിയാണ്. ഹാൻഡിലിൽ ബസ് തട്ടുമ്പോൾ സ്വാഭാവികമായും ഇരുചക്ര വാഹനത്തിന്റെ ബാലൻസ് തെറ്റും. വാഹനം ബസിന്റെ അടിയിൽ പെടുമ്പോൾ തന്നെ ഓടിക്കുന്നയാളോ പുറകിൽ ഇരിക്കുന്നയാളോ ബസിന്റെ അടിയിൽ പെടും. ആൾ ബസിനടിയിൽ പോയെന്ന് മനസിലാക്കിയാലും ബസ് നിർത്താറില്ല. ഒരു തരത്തിലുമുള്ള ദയാദാക്ഷണ്യവും ഇവർ കാണിക്കാറില്ല. പട്ടിയെയും പൂച്ചയെയും കൊല്ലുന്ന മട്ടിലാണ് കെ എസ് ആർ റ്റി സി ഡ്രൈവർമാർ മനുഷ്യരെ കൊല്ലുന്നത്.
ഒരാഴ്ച മുമ്പ് തിരുവനന്തപുത്തെ പട്ടത്ത് മുത്തച്ഛനൊപ്പം യാത്ര ചെയ്തിരുന്ന കുട്ടിയെ തട്ടിയിട്ടു. ഇതും ഹാൻഡിൽ ബാറിൽ തട്ടിയാണ് അപകടം ഉണ്ടായത്. അതിന് ഒരാഴ്ച്ച മുമ്പ് ആറ്റിങ്ങലിന് സമീപം കാറിൽ ബസിടിച്ച് യുവ ദമ്പതികൾ മരിച്ചു. ഇതും ബസിന്റെ കുഴപ്പമായിരുന്നു
സമീപകാലത്ത് എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നവർക്ക് കാരണം വ്യക്തമാകും . കെ എസ് ആർ റ്റി സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനകാർക്ക് സ്ഥാപനം കൃത്യമായി ശമ്പളം നൽകാറില്ല. അവരും മനുഷ്യരാണ്. അവർ പി എസ് സി പരീക്ഷ എഴുതി സർവീസിൽ കയറിയവരാണ്. ജീവനക്കാരിൽ 90 ശതമാനവും നിരാശരാണ്. ജീവനക്കാർ കോർപ്പറേഷനിലെ തമ്പുരാക്കൻമാർ ഇരിക്കുന്ന ചീഫ് ഓഫീസ് ര നാളായി ഉപരോധിക്കുകയാണ്.
സർവീസ് നീട്ടി കിട്ടിയ ഒരാളാണ് സ്ഥാപനത്തിന്റെ മേധാവി. ഗതാഗത മന്ത്രിയെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല. മാണി കാപ്പൻ മന്ത്രിയാകുമെന്ന് ഭയപ്പെടുന്ന മന്ത്രിക്ക് ടെൻഷൻ ഒഴിഞ്ഞിട്ട് നേരമില്ല. അദ്ദേഹം ആനവണ്ടിയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. എങ്ങനെയെങ്കിലും തന്റെ കസേര ഉറപ്പിക്കാനുള്ള തന്ത്രപാടിലാണ്. ചക്കിക്ക് ഒത്ത ചങ്കരനെ പോലെ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് മന്ത്രിയും എം ഡിയും. ടോമിൻ തച്ചങ്കരിയെയും രാജമാണിക്യത്തെയും പോലുള്ള പ്രഗൽഭ ഉദ്യോഗസ്ഥരെ കോർപ്പറേഷൻ അപമാനിച്ച് പറഞ്ഞുവിട്ടതിന്റെ ഫലമാണ് സ്ഥാപനം അനുഭവിക്കുന്നത്.
ഇതാണ് സ്ഥാപനത്തിന്റെ ശൈലിയെങ്കിൽ എങ്ങനെയെങ്കിലും ജോലിചെയ്താൽ മതിയെന്നാണ് ജീവനക്കാരുടെ നയം. ഇതിൽ ജീവനക്കാരെ തള്ളി പറഞ്ഞിട്ട് കാര്യമില്ല. അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. അവർക്കും ഭവനവായ്പയും വാഹനവായ്പയും ഉണ്ട്. അവ കൃത്യമായി അടിച്ചില്ലെങ്കിൽ ബാങ്ക് ജപ്തി വരും. അവർക്ക് വിവാഹ പ്രായമെത്തിയ പെൺമക്കളുണ്ട്. അതൊന്നും കോർപ്പഷേന് അറിയേണ്ട. അതേസമയം കോർപ്പറേഷനിലെ മേധാവികൾ തങ്ങളുടെ ധൂർത്തിന് ഒരു കുറവും വരുത്തുന്നില്ല. അതു കൊണ്ടുതന്നെ സൂക്ഷിക്കേണ്ടവർ നമ്മളാണ്. ആനവണ്ടി കാണുമ്പോൾ ഓടിയൊളിക്കുക. ഇല്ലെങ്കിൽ ഇടിച്ചു കൊല്ലും. അതേസമയം എല്ലാവരും ഇങ്ങനെയാണെന്ന് പറയുന്നില്ല.
https://www.facebook.com/Malayalivartha