Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയ കാമുകന്മാർക്കൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയത് രണ്ടു പെണ്ണുങ്ങൾ; രണ്ടുപ്പേരെയും പോലീസ് അറസ്റ്റ് ചെയ്തു ; നമ്മുടെ സ്ത്രീകളെ വഴി തെറ്റിക്കുന്നത് ആര് ?

05 DECEMBER 2019 06:46 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സമൂഹം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയിൽ ഒന്നായി മാറുകയാണ് സോഷ്യൽ മീഡിയ പ്രണയം. ഇന്നലെ കേരളത്തിൽ നടന്നത് ഇത്തരത്തിലെ രണ്ട് ഞെട്ടിക്കുന്ന ഒളിച്ചോട്ടങ്ങളാണ്. പ്രണയിച്ചവനെ വിശ്വസിച്ച് വീടുവിട്ടിറങ്ങി. പെൺകുട്ടി റോഡരികിൽ മണിക്കൂറുകളോളം കാത്തുനിന്നു. ഒടുവിൽ പിങ്ക് പൊലീസെത്തിയാണ് കുട്ടിയെ ചിങ്ങവനം പൊലീസിനു കൈമാറിയത്. ഇന്നലെ രാവിലെ മണിപ്പുഴ ജംക്‌ഷനിലായിരുന്നു ഈ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം വീട് വിട്ട പെൺകുട്ടി ഇടപ്പള്ളി സ്വദേശിയായ ആൺ സുഹൃത്തിനെ തേടിയായിരുന്നു ഇവിടെ എത്തിയത്. ഇരുവരും സംസാരിച്ചെങ്കിലും ഒടുവിൽ പല പുരുഷന്മാരും ചെയ്യന്നത് പോലെ ആൺസുഹൃത്തു കൈമലർത്തുകയായിരുന്നു. ഇതിനുശേഷം കെഎസ്ആർടിസി ബസിലായിരുന്നു പെൺകുട്ടി മണിപ്പുഴയിലെത്തിയത്. മണിക്കൂറുകളോളം ഈ പെൺകുട്ടി ജംക്‌ഷനിൽ തങ്ങി.കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങൾ അവർ അറിഞ്ഞത്.

ഒടുവിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് കിട്ടിയതായി അറിഞ്ഞു. ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെൺകുട്ടിയുമായി മടങ്ങിയെന്നും ചിങ്ങവനം പൊലീസ് പറയുകയുണ്ടായി.

സമാനമായ ഒന്ന് തന്നെയാണ് പങ്ങാരപ്പിള്ളിയിലും നടന്നിരിക്കുന്നത്. ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി പങ്ങാരപ്പിള്ളിയിൽ യുവതി എത്തി. യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാർ പൊലീസിലേൽപിക്കുകയായിരുന്നു. പർദ ധരിച്ചെത്തിയ തൊടുപുഴ സ്വദേശിനിക്ക് ആരോഗ്യ വകുപ്പിൽ നിന്നും ഡെങ്കിപ്പനി സർവേയ്‌ക്കെന്നു പറഞ്ഞായിരുന്നു വീടുകളിലെത്തിയത്. യുവതിയുടെ കാൽ വിരലുകളിൽ നെയിൽ പോളിഷ് കണ്ടു.ഇതിൽ സംശയം തോന്നിയ വീട്ടമ്മമാർ ആശാ വർക്കറെ വിളിച്ച് അന്വേഷിച്ചപ്പോൾ സർവേ നടത്താൻ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു. പിന്നീട്‌ സംശയം പോയത് ഈ വഴിക്കായിരുന്നു .

ആളില്ലാത്ത വീടുകളിൽ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനാണ് ഈ പെൺകുട്ടി എത്തിയതെന്നായി അടുത്ത സംശയം.ഈ കാര്യത്തിനായിട്ടാണ് ഇവരെത്തിയതെന്ന് സംശയമുയർന്നതോടെയായിരുന്നു പൊലീസിൽ ഏൽപിച്ചത്. ഒരു ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുൻപേ അസ്തമിക്കുകയായിരുന്നു .സൂഷ്മ നിരീക്ഷണം നടത്തിയ സ്ത്രീകള്‍ കൈവിരലുകളിലെ ക്യൂട്ടക്‌സും പര്‍ദ്ദയും ശ്രദ്ധിച്ചു. മതാചാരത്തിലെ വൈരുദ്ധ്യം കണ്ട സ്ത്രീകള്‍ക്ക് യുവതിയില്‍ സംശയം കനത്തു. പിന്നെ സ്ത്രീകള്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ തന്നെ യുവതി ചുരിദാറിനു മുകളില്‍ അണിഞ്ഞിരുന്ന പര്‍ദ്ദ സ്വയം ഊരിമാറ്റി. തന്നെ ചതിച്ച കാമുകനെ അന്വേഷിച്ചു വന്നതാണെന്ന് അറിയിച്ചു. പൊലീസിനെ വിളിക്കരുതെന്ന യുവതിയുടെ അഭ്യര്‍ത്ഥന തള്ളിയ നാട്ടുകാര്‍ ചേലക്കര പൊലീസിനെ വിവരം അറിയിച്ചു ഒടുവിൽ പോലീസ് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയക്കുകയുണ്ടായി . വിവാഹ ബന്ധം വേർപെടുത്തി തനിച്ചു താമസിക്കുന്ന യുവതിയുമായി ടിക് ടോക് വഴി പ്രണയത്തിലായ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനായിരുന്നു യുവതി ചേലക്കരയിലെത്തിയതെന്നു പൊലീസ് പറഞ്ഞത്.


ഇത്തരത്തിലുള്ള നിരവധി കേസുകൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. ടിക്‌ടോക് വഴി പരിചയപ്പെടുന്ന പുരുഷമാരോട് പ്രണയം തോന്നി ഇറങ്ങി പോകുന്നതും ഒടുവിൽ വഞ്ചിക്കപ്പെടുന്നതുമായ നിരവധി കേസുകൾ വർധിക്കുന്നു. അങ്ങനെ നിരവധി സ്ത്രീകൾ വഴി തെറ്റി പോകുന്ന കാഴ്ച്ചയാണ്‌ സമൂഹത്തിൽ കാണാൻ കഴിയുന്നത്. വ്യക്തി, കുടുംബം, സമൂഹം എന്നീ അടിസ്ഥാന ഘടകങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെയേറെ മാറിക്കഴിഞ്ഞു. യഥാർഥ സ്നേഹ ബന്ധങ്ങളിൽ കളകൾ വീഴുന്ന കാഴ്ച്ചയും പതിവായിരിക്കുന്നു. പഴയകാലങ്ങളിലുണ്ടായിരുന്ന വ്യക്തി ബന്ധങ്ങള്‍ക്കും കുടുംബ സംവിധാനങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു . വ്യക്തി കുടുംബ ബന്ധങ്ങളെകുറിച്ച് വലിയ പ്രഘോഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടനകളില്‍ കാര്യമായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണ് ഇതെന്ന് പറയാതിരിക്കാൻ വയ്യ. ഇത് പോലുള്ള അബദ്ധങ്ങൾ യുവതികൾക്ക് വരാതിരിക്കാൻ ആരാണ് ശ്രദ്ധിക്കേണ്ടുന്നത് ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends