കളി പിണറായിയോടോ; സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം
ജേക്കബ് തോമസിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം. സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും സസ്പെന്റ് ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയത്.
ശ്രീ ചിത്രാ മെഡിക്കൽ സെന്ററിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ച സെൻകുമാർ അനേഷണത്തിനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാൽ ജേക്കബ് തോമസിനെ കൊണ്ട് തന്റെ പരാതി അന്വേഷിക്കുമെന്ന് സെൻകുമാർ സ്വപ്നത്തിൽ പോലും കരുതിയില്ല. കാരണം സർവീസിൽ ഇരുന്ന കാലത്ത് സെൻകുമാറും ജേക്കബ് തോമസും ഒട്ടും നല്ല ബന്ധത്തിലായിരുന്നില്ല. ജേക്കബ് തോമസിനെ നിയോഗിച്ചത് സെൻകുമാറുമായി അലോചിച്ചല്ല
ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണ ചുമതല നിയമപരമായി നൽകാനാവില്ല. ജേക്കബ് മെറ്റൽ ഇൻഡസ്ട്രീസിന്റെ എം.ഡിയാണ്.അദ്ദേഹം കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാത്തതു കാരണം അദ്ദേഹത്തിന് നേരിട്ട് ഒരു ചുമതല നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. തങ്ങളുടെ അധികാര പരിധിക്ക് പുറത്തു നിന്നാണ് കേന്ദ്ര സർക്കാർ പെരുമാറിയതെന്ന് സംസ്ഥാന സർക്കാർ കരുതുന്നു.
ശ്രീചിത്രയെ കുറിച്ച് അന്വേഷിക്കാൻ ജേക്കബ് തോമസ് സീറ്റിൽ കാണരുതെന്നാണ് സർക്കാരിന്റെ തീരുമാനം. അതിന് മുമ്പ് അദ്ദേഹത്തെ പുറത്തു കളയണം. അതിനുള്ള നീക്കമാണ് നടക്കുന്നത്.
ജേക്കബിനെതിരെ ആദായ നികുതി വകുപ്പ അന്വേഷണം നടത്തിയിരുന്നു ഇത് മറികടക്കാൻ വേണ്ടിയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വകുപ്പ് ചേർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കണ്ണൂർ സ്വദേശി സത്യന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ക്രൈംബ്രാബ് എസ് പിക്കാണ് അന്വേഷണചുമതല. അന്വേഷണത്തിൽ ജേക്കബ് തോമസിനെ തൂക്കി കൊല്ലില്ലെങ്കിലും അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ ഇത് മതിയാകും. തത്കാലം സസ്പെന്റ് ചെയ്താൽ കേന്ദ്രത്തിന്റെ പണി പാളും.
വരവിൽ കവിഞ്ഞ സ്വത്ത്സമ്പാദന കേസിൽ ജേക്കബ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടയിൽ ബി ജെ പി പ്രവേശം ഉണ്ടായതു കൊണ്ടാണ് രക്ഷപ്പെട്ടത്. കൂർഗിലെ സ്ഥലത്തിന്റെ കാര്യവും അന്വേഷണ ഘട്ടത്തിലാണ്. പുറമേ സത്യ സന്ധനെന്ന് തോന്നിപ്പിക്കുന്ന ജേക്കബ് തോമസിന്റെ ഇമേജ് കുത്തനെയാണ് ഇടിഞ്ഞത് .
പിണറായിക്കാണ് ജേക്കബിനെ ഒരുക്കണമെന്ന കാര്യത്തിൽ വാശി. സി പി എമ്മിന്റെ കാര്യവും വ്യത്യസ്തമല്ല. മെറ്റൽ ഇൻഡ്സ്ട്രീസിന്റെ ചുമതലയറ്റ ശേഷം സി പി എമ്മിനെതിരെ അദ്ദേഹം നടത്തിയ മാധ്യമ പ്രതികരണം പാർട്ടിയെ തീർത്തും പിണക്കി.
ബി ജെ പിയോട് ചങ്ങാത്തം കൂടിയതിന്റെ പേരിൽ ജേക്കബിനെ ഇല്ലാതാക്കുമെന്ന ശപഥത്തിലാണ് പിണറായി. അതേസമയം രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം അടുപ്പത്തിലാണ്. കെ എം മാണിയെ ബാർകേസിൽ കുടുക്കിയത് ജേക്കബാണ്. എന്നാൽ കോൺഗ്രസിന് അതൊന്നും വിഷയമല്ല.
https://www.facebook.com/Malayalivartha