തായ്വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...
തായ്വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടികളിൽ അതൃപ്തി അറിയിച്ച തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തിന് ചുറ്റും വിവിധ ഇടങ്ങളിലായി പട്രോളിംഗ് വിമാനങ്ങൾ, യുദ്ധ കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ വിന്യസിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.പ്രാദേശിക സമയം ആറ് മണിയോടെയാണ് ചൈനയുടെ യുദ്ധ വിമാനങ്ങളും കപ്പലുകളും മേഖലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് ഇവ പലയിടങ്ങളിലായി നിരീക്ഷണം തുടരുന്നത് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന്റെ 26 വിമാനങ്ങളും അഞ്ച് യുദ്ധക്കപ്പലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്നുണ്ടെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
26 വിമാനങ്ങളിൽ 14 എണ്ണം തായ്‌വാൻ കടലിടുക്ക് കടന്ന് അതിർത്തി മേഖലയ്‌ക്കുള്ളിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തായ്വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന്റെ നോർത്തേൺ സെക്ടറിലാണ് രണ്ട് ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയത്. ചൈനയുടെ നീക്കം അതിർത്തിയിലെ സാഹചര്യങ്ങൾ വഷളാക്കുന്നതാണെന്ന് തായ്‌വാൻ അറിയിച്ചു.ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ഇപ്പോഴും തുടരുകയാണ്.ചൈന സമാനമായ നീക്കം തുടരുകയാണെങ്കിൽ മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കും. ഈ മാസം ഇതുവരെ ചൈനയുടെ 30 വിമാനങ്ങളും 16 കപ്പലുകളുമാണ് കണ്ടെത്തിയതെന്ന് തായ്‌വാൻ പറയുന്നു.
2020 സെപ്തംബർ മുതൽ ചൈനയുടെ ഭാഗത്ത് നിന്ന് സമാനമായ ശ്രമം വർദ്ധിച്ചതായും ഇവർ ആരോപിക്കുന്നു.അതെ സമയം ഇന്ത്യയെ സംബന്ധിച്ചും ചൈന വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഒരുപാട് കാലമായി ചൈന ഇന്ത്യയ്ക്ക് വെല്ലുവിളിയാണ് . ഇപ്പോഴിതാ വീണ്ടും കാരണം. ശ്രീലങ്കൻ തുറമുഖത്ത് ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്. കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. എന്നാൽ, ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ പറഞ്ഞു.സമുദ്രശാസ്ത്രം, മറൈൻ ജിയോളജി, മറൈൻ ഇക്കോളജി എന്നീ രംഗത്ത് പരിശോധനകൾ നടത്തുന്ന 60 പേർ അടങ്ങുന്ന ശാസ്ത്രീയ ഗവേഷണ കപ്പൽ എന്നാണ് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഷി യാൻ 6 നെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം, ബഹിരാകാശവാഹന ട്രാക്കിംഗിൽ വൈദഗ്ദ്ധ്യമുള്ള യുവാൻ വാങ് 5 എന്ന ചൈനീസ് ഗവേഷണ കപ്പൽ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടതിൽ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും സംശയത്തോടെയാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ വീക്ഷിക്കുന്നത്. ശ്രീലങ്കൻ കടലിൽ ആയിരിക്കുമ്പോൾ ഒരു ഗവേഷണ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം ചൈന 2017 മുതൽ 1.12 ബില്യൺ ഡോളറിന് 99 വർഷത്തെ പാട്ടത്തിനെടുത്താണ് നടത്തുന്നത്. ശ്രീലങ്കയെ സമ്മർദത്തിലാക്കാൻ ചില രാജ്യങ്ങൾ സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്നത് ന്യായമല്ലെന്നും ചൈന പറഞ്ഞിരുന്നു. ശ്രീലങ്കയുടെ വിദേശ കടത്തിൻ്റെ 52 ശതമാനം ചൈനയുമായാണ്.
https://www.facebook.com/Malayalivartha