Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസിലെ എസ്.ഐയെ വെടിവെച്ചു കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്... വെടിവെച്ചുകൊല്ലാന്‍ ഉപയോഗിച്ച തോക്ക് എത്തിയത് മുംബൈയില്‍നിന്നാണെന്ന സംശയം ശക്തം

14 JANUARY 2020 02:41 PM IST
മലയാളി വാര്‍ത്ത

കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസിലെ എസ്.ഐയെ വെടിവെച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാത്രമല്ല വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് എത്തിയത് മുംബൈയില്‍ നിന്നാണെന്ന സംശയം ശക്തം. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ചിലര്‍ക്ക് കൊലപാതകം നടത്തിയവരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതില്‍ ഒരാളാണത്രെ പ്രതികള്‍ക്ക് തോക്ക് എത്തിച്ചത്. ബംഗളൂരുവില്‍ വച്ചാണ് തോക്ക് കൈമാറിയതെന്നാണ് വിവരം. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈമാസം ഏഴ്, എട്ട് തീയതികളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഇവര്‍ നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.
കൊല നടന്നതിന്റെ പിറ്റേദിവസം മുതല്‍ വിതുര സ്വദേശി ഒളിവിലുമാണ്. പ്രതികളുടെ കൈവശം ബാഗുണ്ടായിരുന്നതായും അത് മറ്റാര്‍ക്കോ കൈമാറിയതിലും ദുരൂഹതയുണ്ട്. അതിനാല്‍തന്നെ ഈ കൊലപാതകത്തിന് പിന്നില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് അനുമാനം.
പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് ചിലരെക്കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേരള പൊലീസും ക്യൂബ്രാഞ്ചും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസിലെ പ്രതികളായ തൗഫീഖിനെയും അബ്ദുല്‍ ഷമീമിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പൊലീസ് സജീവമായി ആലോചിക്കുന്നുണ്ട്

കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതി!!െന്റ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചിരുന്നു. രാത്രി 8.45ഓടെ കടകള്‍ക്ക് സമീപം നടന്നുപോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയിലുള്ള ഏതെങ്കിലും കടയില്‍നിന്നാണോ വാങ്ങിയതെന്നകാര്യവും പരിശോധിച്ചുവരികയാണ്.
അതിനിടയില്‍ തീവ്രവാദ ബന്ധം ആരോപിച്ച് കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍നിന്നായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദ സംഘടന അല്‍ ഉമ്മയുമായി ബന്ധമുെണ്ടന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ ബംഗളൂരു പൊലീസിലെ കുറ്റകൃത്യ വിഭാഗമായ സെന്‍ട്രല്‍ ക്രൈംബാഞ്ചും (സി.സി.ബി) രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനും (െഎ.എസ്.ഡി) ചേര്‍ന്നാണ് പിടികൂടിയത്.

2014ല്‍ തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാമനഗര, കോലാര്‍, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍നിന്നായി ഇജാസ് പാഷ, അനീസ്, സലിംഖാന്‍ എന്നിവെര കസ്റ്റഡിയിലെടുത്തത്. കളിയിക്കാവിളയില്‍ എ.എസ്‌.െഎയെ വെടിവെച്ചുകൊന്ന പ്രതികള്‍ക്ക് മുംൈബയില്‍നിന്ന് തോക്കെത്തിച്ചുനല്‍കിയത് കസ്റ്റഡിയിലുള്ള ഇജാസ് പാഷയാണെന്നാണ് വിവരം.

തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകെന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും തമിഴ്‌നാട് പൊലീസിലെ ക്യു ബ്രാഞ്ചും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഒളിവിലുള്ള മെഹ്ബൂബ് പാഷക്ക് ഗുണ്ടല്‍പേട്ടില്‍ അഭയം നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാമരാജ് നഗര്‍ പൊലീസിന്റെ സഹായത്തോടെ എ.ടി.എസും ഐ.എസ്.ഡിയും സംയുക്ത ഓപറേഷനില്‍ സദഖത്തുല്ല, റഹ്മത്തുല്ല എന്നിവരെ പിടികൂടിയത്. കേരളത്തിലെ നിരോധിത സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (16 minutes ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (30 minutes ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (46 minutes ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (55 minutes ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (56 minutes ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (1 hour ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (2 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (2 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (3 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (3 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (3 hours ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (3 hours ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (3 hours ago)

Malayali Vartha Recommends