Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഇത് കേരളത്തിലാദ്യം... പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ മുഖ പ്രസംഗത്തിലൂടെ തിരിച്ചടിച്ച് സിപിഎം; ഗവര്‍ണറുമായി തര്‍ക്കത്തിനില്ലെന്ന് പറഞ്ഞ് തടിതപ്പി മന്ത്രി എ.കെ. ബാലന്‍

18 JANUARY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ്. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ മൊട കണ്ടാല്‍ ഇടപെടുമെന്ന സിനിമാ സ്റ്റൈലാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്.

അതേ സമയം ഗവര്‍ണറെ വെല്ലുവിളിച്ച് ദേശാഭിമാനി മുഖപ്രസംഗം കൂടി എഴുതിയതോടെ സംഗതി കൈവിട്ടു. ഇത് തിരിച്ചറിഞ്ഞതോടെ നിയമമന്ത്രി കൂടിയായ എ.കെ. ബാലന്‍ രംഗത്തെത്തി. ഗവര്‍ണറുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റുമെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ കേസ് കൊടുക്കുന്നതിന് ഗവര്‍ണറോട് ചോദിക്കേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കമുണ്ടെങ്കില്‍ മാത്രമാണ് അനുമതി ചോദിക്കേണ്ടിയിരുന്നത്. ഗവര്‍ണര്‍ക്ക് നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നാണ് ബാലന്‍ പറയുന്നത്.

തന്റെ അനുമതിയില്ലാതെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന ശക്തമായ നിലപാടിലാണ് ഗവര്‍ണര്‍. ഉത്തരവാദിയായ മുഖ്യമന്ത്രിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമര്‍ശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡല്‍ഹിയില്‍ അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

ഭരണഘടനയും സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടവും (റൂള്‍ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനില്‍ക്കുന്നതെന്നും പൊതുഭരണവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഭ്രമങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓര്‍ഡിനന്‍സ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജന ഓര്‍ഡിനന്‍സില്‍ താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നല്‍കില്ല.

തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓര്‍ഡിനന്‍സ് സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചു. എന്നാല്‍, അവര്‍ മറുപടി നല്‍കുന്നതിനുപകരം മാധ്യമങ്ങള്‍ക്ക് വാര്‍ത്തനല്‍കുകയാണ് ചെയ്തത്. അവര്‍ക്ക് ഇഷ്ടമുള്ളതുപ്രവര്‍ത്തിക്കാം. എന്നാല്‍, അതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി വ്യാഴാഴ്ച പറഞ്ഞത്. കേരളസര്‍ക്കാരിനു മുകളില്‍ അത്തരമൊരു അധികാരശക്തിയില്ല.

ഇപ്പോള്‍ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആര്‍.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സര്‍ക്കാര്‍. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണെന്നാണ് ഗവര്‍ണര്‍ ഇന്നലെ മറുപടി നല്‍കിയത്. രാജ്യത്ത് കോളനിഭരണമില്ലെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത് പൗരത്വനിയമം കേന്ദ്രപട്ടികയില്‍പെട്ടതാണ്. നിയമസഭയുടെ പരിധിയില്‍ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (5 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (6 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (6 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (6 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (6 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (7 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (7 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (7 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (7 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (7 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (7 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (8 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (8 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (8 hours ago)

Malayali Vartha Recommends