Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...

ഇത് കേരളത്തിലാദ്യം... പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ മുഖ പ്രസംഗത്തിലൂടെ തിരിച്ചടിച്ച് സിപിഎം; ഗവര്‍ണറുമായി തര്‍ക്കത്തിനില്ലെന്ന് പറഞ്ഞ് തടിതപ്പി മന്ത്രി എ.കെ. ബാലന്‍

18 JANUARY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് പോലീസ് റിപ്പോർട്ട് ഹാജരാക്കണം

തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്.... ട്രെയിനിന്റെ എൻജിനോട് ചേർന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്കാണ് കല്ലേറുണ്ടായത്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....

ഡിജിറ്റൽ,സാങ്കേതിക വി.സി നിയമനത്തിൽ സമവായമുണ്ടാക്കാൻ മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും

പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ്. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ മൊട കണ്ടാല്‍ ഇടപെടുമെന്ന സിനിമാ സ്റ്റൈലാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്.

അതേ സമയം ഗവര്‍ണറെ വെല്ലുവിളിച്ച് ദേശാഭിമാനി മുഖപ്രസംഗം കൂടി എഴുതിയതോടെ സംഗതി കൈവിട്ടു. ഇത് തിരിച്ചറിഞ്ഞതോടെ നിയമമന്ത്രി കൂടിയായ എ.കെ. ബാലന്‍ രംഗത്തെത്തി. ഗവര്‍ണറുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റുമെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ കേസ് കൊടുക്കുന്നതിന് ഗവര്‍ണറോട് ചോദിക്കേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കമുണ്ടെങ്കില്‍ മാത്രമാണ് അനുമതി ചോദിക്കേണ്ടിയിരുന്നത്. ഗവര്‍ണര്‍ക്ക് നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നാണ് ബാലന്‍ പറയുന്നത്.

തന്റെ അനുമതിയില്ലാതെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന ശക്തമായ നിലപാടിലാണ് ഗവര്‍ണര്‍. ഉത്തരവാദിയായ മുഖ്യമന്ത്രിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമര്‍ശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡല്‍ഹിയില്‍ അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

ഭരണഘടനയും സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടവും (റൂള്‍ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനില്‍ക്കുന്നതെന്നും പൊതുഭരണവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഭ്രമങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓര്‍ഡിനന്‍സ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജന ഓര്‍ഡിനന്‍സില്‍ താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നല്‍കില്ല.

തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓര്‍ഡിനന്‍സ് സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചു. എന്നാല്‍, അവര്‍ മറുപടി നല്‍കുന്നതിനുപകരം മാധ്യമങ്ങള്‍ക്ക് വാര്‍ത്തനല്‍കുകയാണ് ചെയ്തത്. അവര്‍ക്ക് ഇഷ്ടമുള്ളതുപ്രവര്‍ത്തിക്കാം. എന്നാല്‍, അതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി വ്യാഴാഴ്ച പറഞ്ഞത്. കേരളസര്‍ക്കാരിനു മുകളില്‍ അത്തരമൊരു അധികാരശക്തിയില്ല.

ഇപ്പോള്‍ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആര്‍.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സര്‍ക്കാര്‍. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണെന്നാണ് ഗവര്‍ണര്‍ ഇന്നലെ മറുപടി നല്‍കിയത്. രാജ്യത്ത് കോളനിഭരണമില്ലെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത് പൗരത്വനിയമം കേന്ദ്രപട്ടികയില്‍പെട്ടതാണ്. നിയമസഭയുടെ പരിധിയില്‍ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (6 minutes ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (14 minutes ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (31 minutes ago)

നവംബർ 30 നാണ് അ‍ഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്  (58 minutes ago)

ട്രെയിനിന്റെ എൻജിനോട് ചേർന്ന് ലോക്കോ പൈലറ്റ്  (1 hour ago)

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....  (1 hour ago)

മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും  (1 hour ago)

നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്  (1 hour ago)

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (8 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (8 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (9 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (9 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (9 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (10 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends