Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?


പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്

മാറുന്ന ബിജെപി... പതിയെ പതിയ ബിജെപിയുടെ നേതൃത്വം കൈപടിയിലാക്കി കെ. സുരേന്ദ്രന്‍; കിട്ടിയ അവസരം മുതലാക്കി തന്ത്രം മെനഞ്ഞ് മികച്ച പോരാട്ടം നടത്താന്‍ അടിത്തറയിടുന്നു; സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ നല്‍കില്ല; ഒ രാജഗോപാലിന് വിശ്രമം നല്‍കാന്‍ തീരുമാനം

26 FEBRUARY 2020 01:59 PM IST
മലയാളി വാര്‍ത്ത

കെ. സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് രണ്ട്മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും എല്ലാം കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുകയാണ്. സുരേന്ദ്രന്റെ വരവോടെ സംസ്ഥാന ബി.ജെ.പിയില്‍ സമവാക്യം മാറിമറിയുകയാണ്. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെ നിയമിതനായ സുരേന്ദ്രന്റെ കോര്‍ ഗ്രൂപ്പില്‍ പി.പി. മുകുന്ദനു നിര്‍ണായക പങ്കുണ്ടാകും. ഔദ്യോഗിക ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്താനാണു തീരുമാനം. അതേസമയം മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ ലഭിക്കില്ല. പാര്‍ട്ടിയുടെ ഏക എം.എല്‍.എ. കൂടിയായ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ വിശ്രമത്തിലേക്കു വിടും.

ശബരിമല ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനോടുള്ള അതൃപ്തി ആര്‍.എസ്.എസ്. കേന്ദ്രത്തെ അറിയിച്ചിരുന്നു. ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന സുരേന്ദ്രനോട് ആര്‍.എസ്.എസിനു മുമ്പുണ്ടായിരുന്ന അതൃപ്തി മാറുകയും ചെയ്തു. സുരേന്ദ്രന്റെ നിയമനം സംസ്ഥാന നേതാക്കളില്‍ പലരെയും നീരസപ്പെടുത്തിയതു തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയുമായി അകന്നു നിന്നിരുന്ന പഴയ നേതാക്കളില്‍ പ്രമുഖനായ പി.പി. മുകുന്ദനെ തിരികെയെത്തിച്ചത്. വി. മുരളീധരനും കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍ പിള്ളയും പ്രസിഡന്റായപ്പോള്‍ സഹകരിക്കാതെ നിന്ന കെ. രാമന്‍ പിള്ള അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയും ശക്തിപ്പെടുത്തും. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്തും. എന്‍.എസ്.എസടക്കം വിവിധ സമുദായങ്ങളുടെ നേതൃത്വവുമായി അടുപ്പവുമുള്ള മുകുന്ദനു വലിയ സ്വാധീനമാകും ലഭിക്കുക. നവതി പിന്നിട്ട ഒ. രാജഗോപാലിന് ആചാര്യസ്ഥാനം നല്‍കി പിന്നണിയിലേക്കു മാറ്റും. രണ്ടാഴ്ചയ്ക്കകം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എം. ഗണേശ് ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരെയും ഉടന്‍ പ്രഖ്യാപിക്കും. കാസര്‍ഗോഡ് ഇടഞ്ഞുനില്‍ക്കുന്ന രവീശ തന്ത്രിയെ സംസ്ഥാന നേതൃത്വത്തിലേക്കു കൊണ്ടുവരും.

അതേസമയം ടിപി സെന്‍കുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ടിപി സെന്‍കുമാര്‍ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണെന്നും സുരേന്ദ്രന്‍പറഞ്ഞു. സെന്‍കുമാര്‍ കേരളത്തില്‍ അംഗീകാരമുള്ളയാളാണ്. സെന്‍കുമാറിന്റെ സേവനം മെച്ചപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വില നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ടി പി സെന്‍കുമാര്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തന്നെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വി മുരളീധരന്‍ ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞിരുന്നു. തനിക്കൊപ്പം ശ്രീനാരായണീയര്‍ ഉണ്ടാകുമെന്നും വി മുരളീധരന്റെ പ്രസ്താവന തന്നെ ബാധിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച വി മുരളീധരന്റെ നടപടിയില്‍ ബിജെപിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഴിമതിക്കേസില്‍ ആരോപണവിധേയരെന്ന നിലയിലും, ശബരിമല വിഷയം, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിജെപിക്കെതിരെ പരസ്യ നിലപാടെടുത്ത വ്യക്തിയെന്ന കാരണത്താലും വി മുരളീധരന്റെ വെള്ളാപ്പള്ളി അനുകൂല നിലപാട് സംഘപരിവാറിനെയും ചൊടിപ്പിച്ചതിന് പിന്നാലെയാണ് ടി പി സെന്‍കുമാറിന് പരസ്യമായി പിന്തുണയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (26 minutes ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (56 minutes ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (1 hour ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (1 hour ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (1 hour ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (1 hour ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (1 hour ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (2 hours ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (2 hours ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (2 hours ago)

നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ  (2 hours ago)

മാവോയിസ്റ്റുകളെ വധിച്ചു  (2 hours ago)

മാധ്യമങ്ങളോട് രാഹുല്‍  (3 hours ago)

പവന് 80 രൂപയുടെ കുറവ്  (3 hours ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (3 hours ago)

Malayali Vartha Recommends