ആറ്റുകാല്‍ സ്‌പെഷ്യല്‍ ബസ് സര്‍വീസ് തര്‍ക്കം; യാത്രക്കാരെ വലച്ച് കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് ; യാത്രക്കാരൻ കുഴഞ്ഞ് വീണു മരിച്ചു... പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കനായില്ല
തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ യാത്രക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. സംഭവത്ത് സ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. കിഴക്കേക്കോട്ടയിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മണിക്കൂറുകളായി സുരേന്ദ്രൻ ബസ് കാത്ത് നിൽക്കുകയായിരുന്നു. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചിരുന്നു. കിഴക്കേക്കോട്ട, നെടുമങ്ങാട്, തമ്ബാനൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. മിന്നല്‍ പണിമുടക്കിനേത്തുടര്ന്ന് ഇവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി .
ആറ്റുകാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് ജീവനക്കാരുടെ തര്‍ക്കം തുടരുന്നതിനിടെയാണ് ഈ മിന്നല്‍ പണിമുടക്ക്. ആറ്റുകാല്‍ ക്ഷേത്രത്തിലേയ്ക്ക് സ്വകാര്യ ബസ് സൗജന്യ സര്‍വീസ് നടത്തിയെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യ ബസ് എടിഒയെ പോലീസ് കസ്റ്റഡിയില്‍. എടിഒയെ കസ്റ്റഡിയില്‍ എടുത്ത നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം തുടരുകയാണ്. തര്‍ക്കത്തിനിടെ സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും, സ്വകാര്യബസ് ജീവനക്കാരെയും മര്‍ദിച്ചതുകൊണ്ടാണ് എടിഒയെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് . ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കിഴക്കേക്കോട്ട ഡിപ്പോയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
https://www.facebook.com/Malayalivartha