Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

19 MAY 2024 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി. മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ. ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു. 2023 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്. ഈ മാസം അവസാനിക്കാന്‍ കുറേ ദിവസങ്ങള്‍ ശേഷിക്കെ നഷ്ടം ഇനിയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സാമ്പത്തിക നവീകരണങ്ങള്‍ ലക്ഷ്യത്തിലെത്താത്തതും ഭരണപരാജയവും കാരണമാണ് കമ്പനികള്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് അതായത് ഏപ്രില്‍ 10ന് സെന്‍സെക്‌സ് 74,998.11 എന്ന ഉയര്‍ന്ന നിലയിലും വോട്ടെടുപ്പ് ആരംഭിച്ച ശേഷം മെയ് മൂന്നിന് നിഫ്റ്റി 22,794.7 എന്ന സര്‍വകാല റെക്കോഡിലും എത്തിയിരുന്നു. സെന്‍സെക്‌സ് വൈകാതെ 75,000ഉം നിഫ്റ്റി 23,000ഉം കടക്കുമെന്നും ഗോദി മീഡിയ വിലയിരുത്തി.

ഓഹരിവിപണിയിലെ കുതിപ്പ് സര്‍ക്കാരിന്റെ നേട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ഉയര്‍ത്തിക്കാട്ടി. പിന്നീട് വിപണയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 1539 കോടിയും 35,098 കോടിയുമാണ് വിദേശ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം മോദി തരംഗമില്ലെന്നും ബിജെപി സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകില്ലെന്നും സൂചന ലഭിച്ചതോടെ കമ്പനികള്‍ പാലംവലിച്ചു. ഏപ്രിലില്‍ 8700 കോടി രൂപ അവര്‍ പിന്‍വലിച്ചു. ഈ മാസം ആദ്യത്തെ പത്ത് ദിവസം 17,000 കോടി കൂടി പിന്‍വലിച്ചു.

മോദിയുടെ വലംകയ്യായ അദാനിയും അംബാനിയും കോണ്‍ഗ്രസിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നല്‍കിയെന്ന് അദ്ദഹം തന്നെ ആരോപിച്ചതും തിരിച്ചടിയായി. തോല്‍വിഭയന്നാണ് മോദി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് വിദേശമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിലയിരുത്തലുണ്ടായി. രാജ്യത്ത് സൗഹൃദ അന്തരീക്ഷം നിലനിന്നാലേ വിദേശ കമ്പനികള്‍ നിക്ഷേപത്തിനെത്തൂ. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്.

2014ല്‍ അച്ഛേ ദിന്‍, 2019ല്‍ ദേശ്കി സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും മോദിയും ഇത്തവണ മോദി ഗ്യാരണ്ടിയുമായാണ് എത്തിയതെങ്കിലും ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗ്യാരണ്ടിയുടെ കാറ്റ് ജനങ്ങള്‍ അഴിച്ചുവിട്ടെന്ന് മനസ്സിലായി. അതോടെയാണ് പച്ചയ്ക്ക് വര്‍ഗീയ വിഷം ചീറ്റാന്‍ തുടങ്ങിയത്. രാമക്ഷേത്രം കോണ്‍ഗ്രസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്ന തരത്തിലുള്ള തരംതാണ പ്രസ്താവനകള്‍ വരെ നരേന്ദ്രമോദി നടത്തി. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ല.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി ജനങ്ങളുടെ അടുത്തേക്ക് ചെല്ലാനാകാത്ത സ്ഥിതിയാണുള്ളത്. മിനിമം താങ്ങുവില നല്‍കുമെന്ന വാഗ്ദാനം നരേന്ദ്രമോദി പാലിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാണ്. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്രര്‍ പിന്‍വലിച്ചത് അതുകൊണ്ടാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും കേവലം സാങ്കേതികത്വം പറഞ്ഞ് കടിച്ച് തൂങ്ങിക്കിടക്കുകയാണ് മുഖ്യമന്ത്രി നയാബ് സിംഗ്.

വെള്ളം എത്തിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവര്‍ക്കും ശുദ്ധജലം എന്ന മോദിയുടെ പ്രഖ്യാപനം പാഴ് വാക്കായത് കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. ഡല്‍ഹിക്കും അതിന് ചുറ്റുമുള്ള സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് ഇനി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഉണ്ടായ പ്രതിഷേധം ജാമ്യത്തിലിറങ്ങിയിട്ടും അടങ്ങിയിട്ടില്ല. ബിജെപിയുടെ എല്ലാ കുതന്ത്രങ്ങളും ഡല്‍ഹിയില്‍ തകര്‍ന്നടിയുകയാണ്.

ഏറ്റവും അവസാനം സ്വാതി മലേവാള്‍ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ബിജെപിയാണെന്ന് വ്യക്തമായി. ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഒറ്റയ്ക്കും മറുവശത്ത് മോദി, അമിത്ഷാ, നിതീഷ്‌കുമാര്‍, രാജ്‌നാഥ് സിംഗ്, ജെപി നദ്ദ എന്നിവര്‍ എന്‍ഡി,.എയ്ക്കുവേണ്ടിയും പ്രചരണം നടത്തി. രാഹുലും ഖാര്‍ഗെയും രണ്ട് തവണ മാത്രമാണ് സംസ്ഥാനത്തെത്തിയത്. ഹിന്ദു-മുസ്ലിം, മത്സ്യം-മാസ്യം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. തേജസ്വി ആകട്ടെ തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ സമ്മേളനങ്ങളില്‍ വലിയ ജനകീയ പങ്കാളിത്തമാണുള്ളത്, പ്രത്യേകിച്ച് യുവാക്കളുടെ.

മോദി കരുത്തനായ നേതാവാണെന്ന് പറയുമ്പോഴും അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. നല്‍കുന്നവരുടെ പത്രികകള്‍ യാതൊരു കാരണവുമില്ലാതെ തള്ളിക്കളഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാജ ഒപ്പിട്ട് എതിര്‍സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിച്ചു. ബിജെപിയുടെ പരാജയഭീതിയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഇതൊക്കെ ധാരാളം. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും പിളര്‍ത്തിയാണ് മോദി ബിജെപി പിന്തുണയുള്ള സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ വലിയ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഇത്തവണ സഹതാപതരംഗം ലഭിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ എല്ലാം കൊണ്ടും മിക്ക സംസ്ഥാനങ്ങളിലും മോദിക്കും ബിജെപിക്കും എതിരായ ജനവിധിയാണ് നടക്കുന്നത്. അതിന്റെ ആഘാതം എത്രയാണെന്ന് ഫലം പുറത്തായ ശേഷമേ അറിയാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (8 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (8 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (8 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (8 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (8 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (11 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (12 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (12 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (12 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (12 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (12 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (12 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (12 hours ago)

Malayali Vartha Recommends