ഉലകത്തില്‍ ഇനി നിന്റെ മോളേ കാണൂലാ..... മരുമകൻ പറഞ്ഞ വാക്കുകൾ; സ്വന്തം മകളെ കൊന്ന് കുഴിച്ചിട്ട കുഴിക്കരികിലൂടെ ആ പിതാവ് കടന്ന് പോയി; പിന്നീട് അറിഞ്ഞത്; നിറക്കണ്ണുകളോടെ സിനിയുടെ പിതാവ്
വെഞ്ഞാറമൂടിൽ ഭർത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിങ്ക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരണവുമായി സിനിയുടെ പിതാവ്. 'ഉലകത്തില്‍ ഇനി നീ ന്റെ മോളേ കാണൂലാ.....'അവന്‍ കൊന്നു. നടുങ്ങും....എന്ന അച്ഛന്‍ന്റെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേട്ട് നിൽക്കാൻ സാധിക്കൂ.... വാലിക്കുന്ന് കോളനിയിലെ സിനി ആണ് ഭർത്താവിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. കൊച്ച് മോൻ അമ്മയെ അടിക്കുന്നത് കണ്ട് അടിക്കല്ലേ അച്ഛാ എന്ന് പറഞ്ഞുവെന്ന് പറഞ്ഞിരുന്നു. എന്നാൽ താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ തന്റെ മകളെ കൊല്ലാൻ സമ്മതിക്കില്ലായിരുന്നു എന്നദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച മകളെ കണ്ടുവെന്നും കുഴിയിൽ നിന്നും എടുത്തതിന് ശേഷം താൻ കണ്ടില്ല എന്നദ്ദേഹം വികാര നിര്ഭരനായി പറയുന്നു. എന്നെ കൊന്നെങ്കിൽ മാത്രമേ മകളെ കൊല്ലാൻ അനുവദിക്കുക ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊന്ന ശേഷം ആ ചാക്ക് കൊണ്ട് മൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . വെറും മണ്ണിട്ട് മകളെ മൂടിയെന്നും പിതാവ് നിറക്കണ്ണുകളോടെ പറഞ്ഞു. താനും വന്നു മകൾ എവിടെ എന്ന് ചോദിച്ചപ്പോൾ മകൾ എവിടെയോ പോയി എന്നമറുപടിയാണ് കിട്ടിയതെന്നും ആ പിതാവ് പറഞ്ഞു. എന്തിനാ കുഴി മൂടുന്നത് എന്ന് കൊച്ച് മകൻ ചോദിച്ചപ്പോൾ കേറി പോടാ എന്ന് പറഞ്ഞുവെന്ന് പിതാവ് പറഞ്ഞു. അവൻ കൊന്നു എന്ന് മനസിലായത് 'ഉലകത്തില്‍ ഇനി നീനന്റെ മോളേ കാണൂലാ.....'നിങ്ങളുടെ അടുത്ത് തന്നെ കാണുമെന്ന് മരുമകൻ പറഞ്ഞുവത്രേ.
എന്നാൽ മിനിഞ്ഞാന്ന് വീട്ടിൽ കിടന്നപ്പോൾ ഭയങ്കര വാട വന്നു. എന്നാലോ റോഡിൽ വച്ചായായിരുന്നു അയൽവാസികൾ വീട്ടിൽ ഭയങ്കര വഴക്ക് നടന്നുവെന്ന് പിതാവിനോട് പറഞ്ഞു അത്രേ. എന്നാൽ കുഴിയിൽ നിന്നും വാട വന്നപ്പോൾ തനിക്ക് സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. താൻ റോഡിൽ നിന്നപ്പോൾ ആൾക്കാർ പറഞ്ഞത് കേട്ട് വന്നപ്പോൾ പോലീസിനെയും മറ്റും കണ്ടുവെന്നും അപ്പോൾ തനിക്ക് മനസിലായി മകളെ കൊന്നെന്നും ആ പിതാവ് പറഞ്ഞു. വാലിക്കുന്ന് കോളനിയിലെ സിനി ആണ് ഭർത്താവിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. പ്രതി സിനിയുടെ ഭർത്താവ് കുട്ടൻ ഒളിവിലാണ്. രണ്ടു ദിവസം മുൻപ് കാണാതായ സിനിയുടെ മൃതദേഹം ശുചിമുറിക്കായി നിർമ്മിച്ച കുഴിയിൽ ഉണ്ടെന്ന വിവരം മക്കളായ അനന്ദുവും അരവിന്ദും അറിഞ്ഞിരുന്നില്ല. ഇവർ നടത്തിയ തിരച്ചിലിനൊടുവിൽ കൊലപാതക വിവരം അറിയുകയായിരുന്നു . ഇവരുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണ്ണായകമായതും.
https://www.facebook.com/Malayalivartha