Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കണ്ണ് നിറയുമ്പോഴും... അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കുടുങ്ങിയ ലിനോ മാതൃകയാകുന്നു; മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പോലും പാത്രമായ ലിനോയുടെ പരിശോധന ഫലം നെഗറ്റീവ്; അച്ഛന്റെ മൃതദേഹം പോലും കാണാതിരുന്ന് കൊറോണയെ തോല്‍പ്പിച്ച് ലിനോ അവസാനം കല്ലറയിലെത്തി

15 MARCH 2020 12:42 PM IST
മലയാളി വാര്‍ത്ത

അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കുടുങ്ങിയ ലിനോ ആബേലിന്‍ എന്ന ചെറുപ്പക്കാരന്‍ മലയാളികളുടെ വേദനയായിരുന്നു. ലിനോയുടെ ത്യാഗം മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പോലും പാത്രമായി. തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ മരണത്തിനുമുമ്പ് ലിനോയ്ക്ക് കാണാനാകാതെ വന്നു. ഉയര്‍ന്ന സാമൂഹ്യബോധവും ഉത്തരവാദിത്തവുമാണ് അച്ഛനെ കാണാതെ ഐസൊലേഷനിലേക്ക് പോകാന്‍ ലിനോയെ പ്രേരിപ്പിച്ചത്.

ഖത്തറില്‍നിന്ന് നാട്ടിലെത്തിയ തൊടുപുഴ സ്വദേശി ലിനോ ആബേലിനാണ് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പോലും പങ്കെടുക്കാനാകാതെ വന്നത്. ചുമ മൂലം ലിനോ സ്വയം കോട്ടയം മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിറ്റാകുകയായിരുന്നു. കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റ അച്ഛനെയും മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിച്ചിരുന്നു. മരണവാര്‍ത്തയറിഞ്ഞ ലിനോയ്ക്ക് പക്ഷേ തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ കാണാനായില്ല. ഇക്കാര്യം ലിനോ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

അവസാനം കൊറോണയെ തോല്‍പ്പിച്ച് ലിനോ അച്ഛന്റെ കല്ലറയിലെത്തി. കൈയില്‍ കരുതിയ പൂക്കള്‍ കല്ലറയില്‍വെച്ച് മെഴുകുതിരി തെളിച്ച് പിതാവിനുവേണ്ടി ലിനോ മനമുരുകി പ്രാര്‍ഥിച്ചു. പിന്നെ കല്ലറയിലേക്ക് നോക്കി പറഞ്ഞു കൊച്ചിനൊന്നുമില്ല ചാച്ചാ..... അച്ചാച്ചനെ അവസാനമായി ഒരുനോക്ക് കാണാന്‍ അനുവദിക്കാതിരുന്ന കൊറോണയെന്ന സംശയത്തെ തോല്‍പിച്ച് ശനിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നിറങ്ങി ലിനോ സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ കലയന്താനിയിലെ സന്റെ് മേരീസ് പള്ളി സെമിത്തേരിയില്‍ എത്തുമ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു.

സ്വന്തം പിതാവ് മരിച്ച് തൊട്ടരികില്‍ ഉണ്ടായിട്ടും അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ ഐസൊലേഷന്‍ വാര്‍ഡിലെ 205-ാം മുറിയിലെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ലിനോ ആബേലിന്റെ അനുഭവക്കുറിപ്പ് കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം നാട് കണ്ടത്. മാര്‍ച്ച് ഏഴിനാണ് ഉറക്കത്തില്‍ കട്ടിലില്‍നിന്ന് വീണ് ലിനോയുടെ പിതാവ് ആബേലിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പിതാവിനെ കാണാന്‍ ഒമ്പതിനാണ് ഖത്തറില്‍നിന്ന് ലിനോ എത്തിയത്.

ആശുപത്രിയില്‍ എത്തിയെങ്കിലും പിതാവ് വന്റെിലേറ്ററിലായതിനാല്‍ പുറത്തുനിന്ന് കണ്ടു. പിന്നീടാണ് ലിനോക്ക് ചുമയും തൊണ്ടക്ക് അസ്വസ്ഥതയും ഉണ്ടായത്. ആശുപത്രിയിലെ കൊറോണ വിഭാഗത്തില്‍ വിവരമറിയിച്ചതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, രാത്രിയോടെ പിതാവ് മരിച്ചു. പിതാവിനെ അവസാനമായി കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാടിനോടുള്ള കരുതല്‍ മൂലം പുറത്തിറങ്ങാതെ അവിടെ തന്നെ കഴിയുകയായിരുന്നു. ആ നല്ല മനസ്സിനെയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രശംസിച്ചത്.

ശനിയാഴ്ച രാവിലെ 11ഓടെയാണ് പരിശോധനഫലം നെഗറ്റിവാണെന്ന് വിവരം ലഭിക്കുന്നത്. പ്രിയപ്പെട്ട അച്ചാച്ചന്‍ തൊട്ടടുത്തുണ്ടായിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാതെ വന്നല്ലോ എന്ന വേദന വളരെ വലുതാണെന്ന് ലിനോ പറഞ്ഞു. തന്നെ കൊച്ചേയെന്നാണ് ചാച്ചന്‍ വിളിച്ചിരുന്നത്. രണ്ടു ദിവസമായി കരയാന്‍പോലും മറന്നിരിക്കുകയായിരുന്നു.

22 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുമെന്നും ലിനോ പറഞ്ഞു. സുഹൃത്തുക്കളായ ഗീതേഷിനും ഷൈജുവിനുമൊപ്പമാണ് ലിനോ പള്ളിയിലെത്തിയത്. അവരോടൊപ്പം അമ്മയെ കാണാന്‍ വീട്ടിലേക്ക് പോയി. ആശുപത്രി മുറിവിട്ട് നാട്ടിലേക്കുള്ള യാത്രക്കിടെ ലിനോ ഒരിക്കല്‍കൂടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. എന്തിനാണ് നാം പേടിക്കുന്നത്. നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മള്‍ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (16 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (25 minutes ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (7 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (7 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (8 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (8 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (8 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (8 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (9 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (9 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (9 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (11 hours ago)

Malayali Vartha Recommends