Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ഹെൽമറ്റില്ലാതെ ബൈക്കിലെത്തി;ചോദ്യം ചെയ്തപ്പോൾ ജ്യോത്സ്യനെ കാണാൻ എന്ന മറുപടി , യുവാവിന് പോലീസിന്റെ വക സമയദോഷം ';  

26 MARCH 2020 08:09 AM IST
മലയാളി വാര്‍ത്ത

രാജ്യമാകെ ലോക്ഡൗൺ  പ്രഖ്യാപിച്ചപ്പോൾ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് ‘സമയദോഷം’. കാട്ടാക്കട സിഐ ഡി.ബിജുകുമാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ ജംക്‌ഷനിലെത്തിയപ്പോഴാണ് ഹെൽമറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്ന് സിഐയുടെ ചോദ്യം.

ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നും മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സിഐ പറഞ്ഞപ്പോൾ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ.

പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിർദേശങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നതിനാൽ കാട്ടാക്കടയിൽ പൊലീസ് പരിശോധന കർശനമാക്കി. റൂറൽ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകളാണ് ഇവിടെയെടുത്തത്. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും എടുത്തു
: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച്‌ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയന്ത്രണം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതത് ജില്ലാ പൊലീസ് മേധാവിമാരോട് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പൊലീസിന്റെ സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം. പൊലീസിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.
നിരോധനം ലംഘിച്ച്‌ റോഡിലിറങ്ങി യാത്ര ചെയ്തതിന് 2535 പേരാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 1751 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രം വിട്ടു നല്‍കാനാണ് തീരുമാനം.

രണ്ടു തവണയില്‍ കൂടുതല്‍ പൊലീസിന്റെ നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളും ഇന്നുമുതല്‍ പൊലീസ് സ്വീകരിക്കും. ഇന്നലെ കൊച്ചിയിലെ പെരുമ്ബാവൂരില്‍ നിര്‍ദേശം ലംഘിച്ച്‌ ഇരുചക്രവാഹനവുമായി റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ രണ്ടു യുവാക്കള്‍ ആക്രമിച്ചിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രതീക്ഷപകർന്ന് ഇതുവരെ 12 പേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഇതിൽ ഒമ്പതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്.

പുതുതായി ഒൻപതുപേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. എറണാകുളം-3, പാലക്കാട്-2, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ദുബായിൽനിന്ന് മടങ്ങിയവരും ഓരോരുത്തർ യു.കെ.യിൽനിന്നും ഫ്രാൻസിൽനിന്നും വന്നവരുമാണ്. മൂന്നുപേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേർ വിദേശികൾ. 19 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നു.

സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും. 4902 രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3465 സാംപിളുകളിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (2 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (3 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (3 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (4 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (4 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (4 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (5 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (5 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (5 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (5 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (7 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (7 hours ago)

Malayali Vartha Recommends