14കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി പിതാവ് നല്കിയ ഹരജിയിലാണ് ഹൈകോടതിയുടെ അനുമതി
ആറുമാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രത്തിനായി ഹൈകോടതിയുടെ അനുമതി. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ 24 ആഴ്ചയിലേറെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവ് ഇറക്കിയത്.. നിലവിലെ നിയമം അനുവദിക്കാത്തതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 14കാരിയുടെ പിതാവ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി രാജ്യത്ത് നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അലസിപ്പിക്കാന്‍ തയാറാണെന്ന പെണ്‍കുട്ടിയുടെ നിലപാട് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകരിച്ച സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭാവസ്ഥ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യത്തിെന്റ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
വിവാഹിതനൊപ്പം ഒളിച്ചോടിയ 14കാരിയെ മംഗളൂരുവില്‍നിന്ന് അഞ്ചുമാസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാല്‍, മകളുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സെഷന്‍സ് കോടതിയെ പിതാവ് സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് ഹരജി ഹൈകോടതിയിലെത്തിയത്. ഗര്‍ഭാവസ്ഥ തുടരുന്നത് പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയായതിനാല്‍ എത്രയും വേഗം അലസിപ്പിക്കണമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിെന്റ റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് രണ്ടുദിവസത്തിനുള്ളില്‍ നടപടിയെടുക്കാനാണ് ഉത്തരവില്‍ പറയുന്നത്.
ഗര്‍ഭച്ഛിദ്രത്തെ തുടർന്ന് പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാല്‍ അതിെന്റ ആരോഗ്യസംരക്ഷണത്തിന് സാധ്യമായ നടപടി സ്വീകരിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ ഗര്‍ഭസ്ഥശിശുവിെന്റ കോശങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് സൂക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha