കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...
കൈറോയില്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയില്‍ പുരോഗതി ഉള്ളതായി റിപ്പോര്‍ട്ടുകള്‍. മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ കൈറോയില്‍ ചര്‍ച്ച തുടരുന്നതായി ഹമാസ് അറിയിച്ചു. സി.ഐ.എ മേധാവി വില്യം ബേണ്‍സും ഖത്തര്‍ സംഘവും കൈറോയിലുണ്ട്. മൊസാദ്‌മേധാവിയുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സംഘം ഉടന്‍ കൈറോയില്‍ എത്തും എന്നാണ്‌സൂചന. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടുമതി കൈറോയിലേക്ക്‌സംഘത്തെ അയക്കാന്‍ എന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍നെതന്യാഹു.
മുമ്പ് സംഭവിച്ചതു പോലെ അവസാന ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അട്ടിമറിക്കാന്‍ നെതന്യാഹു ശ്രമിച്ചേക്കുമെന്ന്ഹമാസ്‌നേതാവ്ഒസാമ ഹംദാന്‍ മുന്നറിയിപ്പ്‌നല്‍കുന്നു. ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാവും തങ്ങള്‍ ചര്‍ച്ചയില്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന്‌വൈകീട്ട്‌നടക്കും. കൈറോ ചര്‍ച്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കാനാണ്‌യോഗം. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 40 ദിവസത്തെ വെടിനിര്‍ത്തലും മാനുഷിക വിതരണം അനുവദിക്കലും എന്ന നിര്‍ദേശത്തിന്‍മേലാണ്‌കൈറോ ചര്‍ച്ച.
ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, തുടര്‍ന്ന്മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകഎന്ന ധാരണയാണ്ചര്‍ച്ചയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇസ്രായേല്‍ സൈനിക, രാഷ്ട്രീയ നേതൃത്വത്തെ വെടിനിര്‍ത്തലിന്‌പ്രേരിപ്പിക്കാന്‍ അമേരിക്ക നീക്കം ശക്തമാക്കി. ബന്ദിമോചനം ആവശ്യപ്പെട്ട്ഇസ്രായേലില്‍ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചതും നെതന്യാഹു സര്‍ക്കാറിന്തലവേദനയായി. തെല്‍ അവീവ്ഉള്‍പ്പെടെ ഇസ്രായേലിലെ എഴുപത്‌കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രി വന്‍പ്രതിഷേധ പരിപാടികളാണ്‌നടന്നത്.
അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍, ഉടന്‍ തെരഞ്ഞെടുപ്പ്എന്നീ രണ്ടാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. അതേസമയം റഫ ആക്രമണ പദ്ധതിയില്‍ മാറ്റമില്ലെന്ന്ഇസ്രായേല്‍ പറയുന്നു. ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ റഫക്കു നേരെയുള്ള കരയാക്രമണം കൂടിയേ തീരൂ എന്ന നിലപാടിലാണ് നെതന്യാഹു.
എന്നാല്‍, കരയാക്രമണത്തിനു പകരം ഹമാസിനെ തുരത്താന്‍ മറ്റു ചില വഴികള്‍ ഇസ്രായേലിന്മുമ്പാകെയുണ്ടെന്ന്അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ കാമ്പസുകളില്‍ പടരുന്ന ഇസ്രായേല്‍വിരുദ്ധ, ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭം പലയിടങ്ങളിലും തുറന്ന സംഘര്‍ഷത്തിലേക്ക്‌നയിച്ചു. വിദ്യാര്‍ഥികളും സുരക്ഷാ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അറസ്റ്റിലായവരുടെ എണ്ണം 2600 കവിഞ്ഞു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. പുതുതായി 32 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയില്‍ മരണസംഖ്യ 34,654 ആയി.
അതിനിടെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് ജപ്പാനും ഫ്രാന്‍സും ആസ്‌ത്രേലിയയും. ഗസ്സയിലെ ഇസ്രായേല്‍ ക്രൂരതക്കെതിരെ ടോക്കിയോ വസെദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഗസ്സയെ രക്ഷിക്കുക എന്നീ വാചകങ്ങളും ഇസ്രായേലിനെതിരായ മുദ്രാവാക്യങ്ങളും അടങ്ങിയ ബാനറുകളും പ്ലക്കാര്‍ഡുകളും വിദ്യാര്‍ഥികള്‍ കയ്യിലേന്തിയിരുന്നു.
ജപ്പാന് പുറമെ ആസ്‌ത്രേലിയയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിഡ്‌നിയിലടക്കമുള്ള കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പുകള്‍ സ്ഥാപിച്ചു. അമേരിക്കയിലെ 150ഓളം കാമ്പസുകളില്‍ ഗസ്സ ഐക്യദാര്‍ഢ്യ ക്യാമ്പുകള്‍ ഉയര്‍ന്നതിന് ചുവടുപിടിച്ചാണ് ജപ്പാനിലെയും ആസ്‌ത്രേലിയയിലെയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. അമേരിക്കയില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുകയാണ്.
യൂറോപ്യന്‍ നഗരങ്ങളും ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ചു. പാരീസില്‍ നൂറകണക്കിന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. സ്റ്റുഡന്റ് യൂണിയന്‍, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓഫ് ഫ്രാന്‍സ്, ന്യൂ ആന്റി കാപിറ്റലിസ്റ്റ് പാര്‍ട്ടി, എന്‍.പി.എ, യങ് കമ്മ്യൂണിസ്റ്റ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷധേം.
https://www.facebook.com/Malayalivartha